Breaking News
രാത്രി 11.30 മെസേജ് വന്നു, ബസിന്റെ വേഗം 97.72 കി.മീ; ‘സേഫ് കേരള’ തത്സമയം അറിഞ്ഞില്ല

സുരക്ഷാമിത്ര വെബ്സൈറ്റില്‍നിന്ന് വാഹനങ്ങളുടെ അതിവേഗം തത്സമയം അറിഞ്ഞ് ഇടപെടാനുള്ള സംവിധാനം വെറും കാഴ്ചവസ്തു. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ് 97 കിലോമീറ്റര്‍ വേഗത്തിലാണ് ഓടിയതെന്ന് ഗതാഗതമന്ത്രിക്ക് പിറ്റേന്ന് രാവിലെ പറയാന്‍ സഹായിച്ച സംവിധാനമാണ് സംസ്ഥാനത്തെ സേഫ് കേരള വിഭാഗം ഉപയോഗപ്പെടുത്താത്തത്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ രൂപം കൊടുത്ത വലിയ പദ്ധതിയായ സേഫ്കേരള ഉദ്ദേശിച്ച ഫലമുണ്ടാക്കുന്നില്ലെന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു.
വലിയ വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ജി.പി.എസിനെ സുരക്ഷാമിത്ര എന്ന വെബ്സൈറ്റിലേക്ക് ബന്ധിപ്പിച്ചതിലൂടെ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍ അടക്കം കിട്ടാവുന്ന സാങ്കേതിക വിദ്യയാണിത്. ഇത് 24 മണിക്കൂറും നിരീക്ഷിച്ച് അതിവേഗത്തിലുള്ള വാഹനങ്ങളെ തത്സമയം കണ്ടെത്തി റോഡിലുള്ള എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് ഇടപെടാവുന്നതേയുള്ളൂ. എന്നാല്‍ ഈ നടപടി സേഫ് കേരള പദ്ധതി തുടങ്ങി നാലുവര്‍ഷമായിട്ടും നടപ്പായിട്ടില്ല. അപകടമുണ്ടായ ശേഷം ആ വാഹനം ഓടിയ വേഗം കണ്ടെത്താനുള്ള ഉപാധിയായി മാത്രം ഇതുമാറി.
എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാമിത്ര സൈറ്റ് ഉപയോഗപ്പെടുത്താനുള്ള ലോഗിന്‍ ഐ.ഡി. യും പാസ്വേഡും നല്‍കിയിട്ടുണ്ട്. തിരക്കുള്ള റോഡുകളില്‍ പോലും രാത്രി സേഫ് കേരളയുടെ കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സാന്നിധ്യം തീരെ കുറവാണ്. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ റോഡിലെ വാഹന പരിശോധനയ്ക്കായല്ലാതെ നിയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയിട്ടുമില്ല.
24 മണിക്കൂറും റോഡില്‍ പരിശോധനയ്ക്ക് നിയോഗിച്ച വിഭാഗത്തിലെ മിക്കവരും മറ്റ് ജോലികളിലാണിപ്പോള്‍. ചിലര്‍ ചെക് പോസ്റ്റുകളിലും മറ്റ് ചിലര്‍ ആര്‍.ടി. ഓഫീസുകളിലും. എം.വി.ഐ., എ.എം.വി.ഐ. മാരായി 354 പേരും 14 ആര്‍.ടി.ഒ. മാരുമാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലുള്ളത്. 85 സ്‌ക്വാഡുകളിലായിട്ടാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.
എട്ടുമണിക്കൂര്‍ വരുന്ന മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവര്‍ റോഡിലുണ്ടാവുമെന്നാണ് 2018-ല്‍ സേഫ് കേരള പദ്ധതി രൂപവത്കരിച്ചപ്പോള്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കീഴില്‍ 14 ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമുകള്‍ സജ്ജമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതും നടപ്പിലായിട്ടില്ല.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്