Connect with us

Breaking News

മലയോരത്ത് റബറിന് ഭീഷണിയായി വിദേശ കീടങ്ങൾ

Published

on

Share our post

ഇരിട്ടി: മലയോര കർഷകരിൽ ആശങ്ക പടർത്തി റബ്ബർ മരങ്ങളിൽ വിദേശ കീടങ്ങളുടെ ആക്രമണം. കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഗവേഷകർ നടത്തിയ പരിശോധനയിൽ മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിലെ റബ്ബർ തോട്ടങ്ങളിൽ വിദേശ കീടമായ അംബ്രോസിയ ഇനത്തിൽപ്പെട്ട പ്ലാറ്റിപ്പസ് എന്ന മാരകമായ ഫ്യൂസേറിയം കുമിൾ വാഹകരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ഇവയുടെ ആക്രമണത്തിൽ ആയിരകണക്കിന് റബ്ബർ മരങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നതായാണ് കണ്ടെത്തൽ.വലിയ പ്രതിസന്ധിയുടെ മുന്നിൽ നിൽക്കുമ്പോഴും കർഷകരെ രക്ഷിക്കാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം കർഷകർ ഉയർത്തുന്നു. പാലുള്ള മരങ്ങളെയാണ് ഇവ കൂട്ടമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

റബ്ബർ, കടപ്ളാവ്, ആഞ്ഞിലി, എന്നിവയിലും മഹാഗണിയിലും ഇവയുടെ ആക്രമണം ഉണ്ടായതായി കർഷകർ പറയുന്നു.അന്തർവാഹിനികളായ മരുന്നുകൾ കൊണ്ട് മാത്രമേ മരത്തിന്റെ ഉള്ളിലുള്ള ഇവയെ തുരത്താൻ സാധിക്കൂവെന്നാണ് പറയുന്നത്. മലയോര മേഖലയിൽ കീടങ്ങളുടെ ആക്രമണം കാരണം ആയിരക്കണക്കിന് റബ്ബർ മരങ്ങൾ കർഷകർ വെട്ടിക്കളയുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഗവേഷകർ മുടയരിഞ്ഞിയിലെ തോട്ടങ്ങൾ സന്ദർശിച്ച് റബ്ബർ മരങ്ങളിൽ നിന്ന് കീടങ്ങൾ ശേഖരിച്ച് കൊണ്ടുപോയി. ഡോ. പി. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കായി എത്തിയത്.2018ൽ അയ്യൻകുന്ന് പഞ്ചായത്തിലെ മുടയരിഞ്ഞിയിൽ റബ്ബർ മരങ്ങൾ ഉണങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ജോർജ്ജ് കിളിയന്തറ എന്ന കർഷകൻ നടത്തിയ നിരീക്ഷണത്തിൽ രണ്ട് മില്ലിമീറ്റർ മാത്രമുള്ള വണ്ടുകളാണ് ഇതിന് കാരണം എന്ന് കണ്ടെത്തി അധികൃതരുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടർന്ന് കേരള കാർഷിക സർവ്വകലാശാല വെള്ളായണിയിലെ എന്റോമോളജിസ്റ്റ് ഡോ. കെ.സി പ്രതാപനും സംഘവും സ്ഥലം സന്ദർശിച്ച് വിദേശ കീടമാണെന്ന് കണ്ടെത്തിയിരുന്നു. ഇവർ നടത്തിയ പഠന റിപ്പോർട്ട് കാർഷിക കോളേജിൽ സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം നടത്താൻ കൃഷിമന്ത്രി നിർദ്ദേശം നൽകിയെങ്കിലും തുടർന്ന് ഒരു അന്വേഷണവും ഉണ്ടായിട്ടില്ല.നട്ടെല്ലൊടിഞ്ഞുനിൽക്കുന്ന മലയോര റബ്ബർ കർഷകരെ ഞെട്ടിച്ച അന്നത്തെ ശത്രു നിസാരക്കാരനായിരുന്നില്ല. അംബ്രോസിയ വണ്ടുകളുടെ വിഭാഗത്തിൽപ്പെടുന്ന യുപ്ലാറ്റിപ്പസ് പാരലേല്ലസ് എന്ന വിദേശകീടമാണെന്ന് കാർഷികശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിരുന്നു.

തെക്ക അമേരിക്കയിൽ നിന്നാണ് ഇവ എത്തിയിരുന്നത്. അപകടകാരിയായ ഇത് ചൈന ഉൾപ്പെടെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ബ്രസീലിൽ റബ്ബർ കൃഷിയെ വ്യാപകമായി നശിപ്പിച്ച ഈ കീടം തായ്ലൻഡിൽ വേങ്ങ വർഗത്തിൽപ്പെട്ട മരങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കിയിരുന്നു. സാധാരണ അംബ്രോസിയ വണ്ടുകൾ ആരോഗ്യം ക്ഷയിച്ചതോ, വെട്ടിയിട്ടതോ ആയ വൃക്ഷങ്ങളെയാണ് ആക്രമിക്കുന്നത്. എന്നാൽ യൂപ്ലാറ്റിപ്പസ് വണ്ടുകൾ ആരോഗ്യമുള്ള മരങ്ങളെയും നശിപ്പിക്കും. തടിയ്ക്കുള്ളിലേക്ക് കൂട്ടത്തോടെ തുരന്നു കയറി മുട്ടിയിട്ട് പെരുകുകയാണ് രീതി.

 

 

 


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!