Connect with us

Breaking News

മലയോരത്ത് റബറിന് ഭീഷണിയായി വിദേശ കീടങ്ങൾ

Published

on

Share our post

ഇരിട്ടി: മലയോര കർഷകരിൽ ആശങ്ക പടർത്തി റബ്ബർ മരങ്ങളിൽ വിദേശ കീടങ്ങളുടെ ആക്രമണം. കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഗവേഷകർ നടത്തിയ പരിശോധനയിൽ മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിലെ റബ്ബർ തോട്ടങ്ങളിൽ വിദേശ കീടമായ അംബ്രോസിയ ഇനത്തിൽപ്പെട്ട പ്ലാറ്റിപ്പസ് എന്ന മാരകമായ ഫ്യൂസേറിയം കുമിൾ വാഹകരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ഇവയുടെ ആക്രമണത്തിൽ ആയിരകണക്കിന് റബ്ബർ മരങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നതായാണ് കണ്ടെത്തൽ.വലിയ പ്രതിസന്ധിയുടെ മുന്നിൽ നിൽക്കുമ്പോഴും കർഷകരെ രക്ഷിക്കാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം കർഷകർ ഉയർത്തുന്നു. പാലുള്ള മരങ്ങളെയാണ് ഇവ കൂട്ടമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

റബ്ബർ, കടപ്ളാവ്, ആഞ്ഞിലി, എന്നിവയിലും മഹാഗണിയിലും ഇവയുടെ ആക്രമണം ഉണ്ടായതായി കർഷകർ പറയുന്നു.അന്തർവാഹിനികളായ മരുന്നുകൾ കൊണ്ട് മാത്രമേ മരത്തിന്റെ ഉള്ളിലുള്ള ഇവയെ തുരത്താൻ സാധിക്കൂവെന്നാണ് പറയുന്നത്. മലയോര മേഖലയിൽ കീടങ്ങളുടെ ആക്രമണം കാരണം ആയിരക്കണക്കിന് റബ്ബർ മരങ്ങൾ കർഷകർ വെട്ടിക്കളയുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഗവേഷകർ മുടയരിഞ്ഞിയിലെ തോട്ടങ്ങൾ സന്ദർശിച്ച് റബ്ബർ മരങ്ങളിൽ നിന്ന് കീടങ്ങൾ ശേഖരിച്ച് കൊണ്ടുപോയി. ഡോ. പി. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കായി എത്തിയത്.2018ൽ അയ്യൻകുന്ന് പഞ്ചായത്തിലെ മുടയരിഞ്ഞിയിൽ റബ്ബർ മരങ്ങൾ ഉണങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ജോർജ്ജ് കിളിയന്തറ എന്ന കർഷകൻ നടത്തിയ നിരീക്ഷണത്തിൽ രണ്ട് മില്ലിമീറ്റർ മാത്രമുള്ള വണ്ടുകളാണ് ഇതിന് കാരണം എന്ന് കണ്ടെത്തി അധികൃതരുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടർന്ന് കേരള കാർഷിക സർവ്വകലാശാല വെള്ളായണിയിലെ എന്റോമോളജിസ്റ്റ് ഡോ. കെ.സി പ്രതാപനും സംഘവും സ്ഥലം സന്ദർശിച്ച് വിദേശ കീടമാണെന്ന് കണ്ടെത്തിയിരുന്നു. ഇവർ നടത്തിയ പഠന റിപ്പോർട്ട് കാർഷിക കോളേജിൽ സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം നടത്താൻ കൃഷിമന്ത്രി നിർദ്ദേശം നൽകിയെങ്കിലും തുടർന്ന് ഒരു അന്വേഷണവും ഉണ്ടായിട്ടില്ല.നട്ടെല്ലൊടിഞ്ഞുനിൽക്കുന്ന മലയോര റബ്ബർ കർഷകരെ ഞെട്ടിച്ച അന്നത്തെ ശത്രു നിസാരക്കാരനായിരുന്നില്ല. അംബ്രോസിയ വണ്ടുകളുടെ വിഭാഗത്തിൽപ്പെടുന്ന യുപ്ലാറ്റിപ്പസ് പാരലേല്ലസ് എന്ന വിദേശകീടമാണെന്ന് കാർഷികശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിരുന്നു.

തെക്ക അമേരിക്കയിൽ നിന്നാണ് ഇവ എത്തിയിരുന്നത്. അപകടകാരിയായ ഇത് ചൈന ഉൾപ്പെടെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ബ്രസീലിൽ റബ്ബർ കൃഷിയെ വ്യാപകമായി നശിപ്പിച്ച ഈ കീടം തായ്ലൻഡിൽ വേങ്ങ വർഗത്തിൽപ്പെട്ട മരങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കിയിരുന്നു. സാധാരണ അംബ്രോസിയ വണ്ടുകൾ ആരോഗ്യം ക്ഷയിച്ചതോ, വെട്ടിയിട്ടതോ ആയ വൃക്ഷങ്ങളെയാണ് ആക്രമിക്കുന്നത്. എന്നാൽ യൂപ്ലാറ്റിപ്പസ് വണ്ടുകൾ ആരോഗ്യമുള്ള മരങ്ങളെയും നശിപ്പിക്കും. തടിയ്ക്കുള്ളിലേക്ക് കൂട്ടത്തോടെ തുരന്നു കയറി മുട്ടിയിട്ട് പെരുകുകയാണ് രീതി.

 

 

 


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!