Breaking News
ഇടനിലക്കാര്‍ ഇല്ലാതെയും കയ്യിലെത്തും ലഹരി
കണ്ണൂർ: ഇടനിലക്കാരെ ഒഴിവാക്കി, ഇന്ത്യയിലെ മഹാനഗരങ്ങളിൽ നിന്ന് ഉപയോക്താക്കൾക്കു നേരിട്ട് ലഹരിമരുന്നെത്തിക്കുന്നതായി എക്സൈസ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ഇടനിലക്കാർ കുറയുന്നതോടെ, ലഹരിക്കടത്തിന്റെ വിവരം ലഭിക്കാതെ നിസഹായരാവുകയാണ് അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ. ലഹരിമരുന്നിന്റെ പണമിടപാടുകൾ പൂർണമായി തന്നെ ഓൺലൈനായതും ഉദ്യോഗസ്ഥർക്കു തലവേദനയാണ്. ലഹരിക്കടത്തും ഉപയോഗവും വ്യാപകമാവുമ്പോൾ എവിടെച്ചെന്ന് അന്വേഷിക്കുമെന്ന ആശയക്കുഴപ്പത്തിലാണവർ. വിവരങ്ങൾ കൈമാറാൻ വാട്സാപ്പും ടെലിഗ്രാമുമൊക്കെ ഉപയോഗിക്കുന്ന കാലം കഴിഞ്ഞുവെന്നും മറ്റു ചില ആപ്പുകളാണിപ്പോൾ ലഹരിക്കടത്തു സംഘങ്ങൾ ഉപയോഗിക്കുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നു ഹെറോയിൻ, ബ്രൗൺഷുഗർ എന്നിവയും ആന്ധ്രയിൽ നിന്നു കഞ്ചാവുമെത്തുമ്പോൾ, എംഡിഎംഎ പ്രധാനമായും എത്തുന്നതു ബെംഗളൂരുവിൽ നിന്നാണെന്നും എക്സൈസ് ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് എംഡിഎംഎ ട്രെയിനിൽ വ്യാപകമായി കടത്തുന്നുണ്ട്. പരിശോധന കുറവാണെന്നതാണ് ട്രെയിനിനെ ആശ്രയിക്കാൻ പ്രധാന കാരണം.കേരളം കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നു വിതരണം ചെയ്യുന്ന, മലയാളികളടക്കമുള്ള സംഘം ബെംഗളൂരുവിലാണു തമ്പടിച്ചിരിക്കുന്നതെന്നും എക്സൈസ് ഇന്റലിജൻസിനു വിവരമുണ്ട്.
ഇവരിൽ പലരെ പറ്റിയും എക്സൈസിനു സൂചനകളുണ്ട്. പക്ഷേ, കേസിൽ പ്രതികളല്ലാത്തതിനാൽ ബെംഗളൂരുവിലെത്തി പിടികൂടാൻ കഴിയില്ല. മലബാർ ജില്ലകളിൽ എംഡിഎംഎ അടക്കമുള്ള മാരകമായ രാസലഹരിമരുന്നുകൾ വിതരണം ചെയ്തിരുന്ന കണ്ണൂരിലെ നിസാം അബ്ദുൽ ഗഫൂറിന്റെ സംഘം വീണ്ടും സജീവമായതായി സൂചന. 1.950 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിൽ നിസാമും സ്ത്രീകളടക്കം മറ്റ് 10 പേരും റിമാൻഡിലാണ്. ബെംഗളൂരുവിൽ നിന്ന് ഇതേ സംഘത്തിന് എംഡിഎംഎ ലഭിക്കുന്നതായാണു പൊലീസിനു ലഭിക്കുന്ന വിവരം. ജയിലിൽ നിന്ന് നിസാം സംഘത്തെ നിയന്ത്രിക്കുന്നതായും സംശയമുണ്ട്.കണ്ണൂർ∙ ലഹരിമരുന്ന് അന്വേഷണ ഏജൻസികൾ പിടികൂടുമ്പോഴെല്ലാം വിപണിയിൽ സംഘങ്ങൾ കൃത്രിമമായി വില കൂട്ടുന്നുണ്ടെന്ന് എക്സൈസ്. ലഹരിമരുന്നു പിടികൂടിയതിന്റെ വാർത്തകൾ ചൂണ്ടിക്കാട്ടിയാണ്, ഉപയോക്താക്കളെ പറ്റിക്കുന്നത്.
കണ്ണൂർ ജില്ലയിൽ ലഹരിമരുന്നു കേസുകളിലും പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ അളവിലും വൻ വർധന. എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരിമരുന്നുകൾ വൻ തോതിൽ ജില്ലയിൽ എത്തുന്നതായി, പൊലീസ്, എക്സൈസ് എന്നീ ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നു.521 കേസുകളിലായി 587 പ്രതികളാണ് 2021 ജനുവരി മുതൽ ഡിസംബർ വരെ പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലായതെങ്കിൽ ഇക്കൊല്ലം സെപ്റ്റംബർ 30 വരെ മാത്രം 1676 കേസുകളിലായി 1792 പേർ അറസ്റ്റിലായിക്കഴിഞ്ഞു.
മൂന്നു മടങ്ങിലേറെ വർധനവാണുണ്ടായിരിക്കുന്നത്. പിടികൂടിയ ലഹരിവസ്തുക്കളുടെ അളവിലും ഈ വർധന പ്രകടമാണ്. 2021ൽ പിടിച്ചെടുത്ത, മാരകമായ രാസലഹരിമരുന്നായ എംഡിഎംഎയുടെ (മെത്തിലിൻ ഡയോക്സി മെതാംഫിറ്റമിൻ) അളവ് 189.912 ഗ്രാമാണെങ്കിൽ ഇക്കൊല്ലം 9 മാസത്തിനിടെ പിടിച്ചെടുത്തത് 2.217 കിലോഗ്രാം ആണ്. വർധന 12 മടങ്ങിലേറെ! ഇക്കൊല്ലം എക്സൈസ് പിടിച്ചെടുത്ത മാരക ലഹരിമരുന്നുകളിൽ 1.828 കിലോഗ്രാം മെതാംഫിറ്റമിനുമുണ്ടെന്നതു ലഹരിമരുന്നു വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിൽ താരതമ്യേനെ കുറവുണ്ട്. 2021ൽ 342.599 കിലോഗ്രാം പിടിച്ചെടുത്തപ്പോൾ, ഇക്കൊല്ലം ഇത് 134.27 കിലോഗ്രാമാണ്.
കണ്ണൂർ ജില്ലയിലെ ലഹരിമരുന്ന് കേസുകൾ 2021
കണ്ണൂർ സിറ്റി പൊലീസ് ജില്ല കേസുകൾ 93,അറസ്റ്റ് 127
എംഡിഎംഎ 21.292 ഗ്രാം
കഞ്ചാവ് 43.280 കിലോഗ്രാം
ഹഷീഷ് ഓയിൽ 55.147 ഗ്രാം
കഞ്ചാവ് ബീഡി 70 എണ്ണം
കേസുകൾ 45 അറസ്റ്റ് 66
എംഡിഎംഎ 5.85 ഗ്രാം
കഞ്ചാവ് 7.429 കിലോഗ്രാം
കഞ്ചാവ് ബീഡി 39 എണ്ണം
എക്സൈസ് കേസുകൾ 383.അറസ്റ്റ് 394
എംഡിഎംഎ 162.77 ഗ്രാം
ഹഷീഷ് ഓയിൽ 459.37 ഗ്രാം
കഞ്ചാവ് 291.89 കിലോഗ്രാം
കഞ്ചാവ് ചെടി 87 എണ്ണം
എൽഎസ്ഡി 0.697 ഗ്രാം
ഗുളികകൾ – 279.6 ഗ്രാം
കേസുകൾ 873,അറസ്റ്റ് 948
എംഡിഎംഎ 2.109 കിലോഗ്രാം
കഞ്ചാവ് 68.023 കിലോഗ്രാം
ഹഷീഷ് ഓയിൽ 120.76 ഗ്രാം
ഹഷീഷ് 4.01 ഗ്രാം
കഞ്ചാവ് ബീഡി 510 എണ്ണം
എൽഎസ്ഡി സ്റ്റാംപ് 227 എണ്ണം
ഗുളികകൾ 78
പൊലീസ് കേസുകൾ 438,അറസ്റ്റ് 472
എംഡിഎംഎ 63.193 ഗ്രാം
ബ്രൗൺ ഷുഗർ 15.7 ഗ്രാം
കഞ്ചാവ് 2.097 കിലോഗ്രാം
ഹഷീഷ് 6 ഗ്രാം
ഹഷീഷ് ഓയിൽ 9.54 ഗ്രാം
കഞ്ചാവ് ബീഡി 328 എണ്ണം
കേസുകൾ 365,അറസ്റ്റ് 372
എംഡിഎംഎ 45.173 ഗ്രാം
ഹെറോയിൻ 10 ഗ്രാം
ബ്രൗൺഷുഗർ 0.368 ഗ്രാം
മെതാംഫിറ്റമിൻ 1.828 കിലോഗ്രാം
ചരസ് 36 ഗ്രാം
കഞ്ചാവ് 64.15 കിലോഗ്രാം
ഹഷീഷ് ഓയിൽ 1.006 കിലോഗ്രാം
കഞ്ചാവ് ചെടി 10 എണ്ണം
എൽഎസ്ഡി 1.794 ഗ്രാം
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്