Connect with us

Breaking News

ഇങ്ങനെയൊക്കെയാണ് കുന്നിൻ മുകളിലെ വിദ്യാലയങ്ങളിലെ ഡിജിറ്റൽ നിരക്ഷരത ഈ അധ്യാപകർ മറികടന്നത്

Published

on

Share our post

കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചിട്ട് പഠനം ഓൺലൈൻ വഴിയായതോടെ ഉൾനാടൻ ഗ്രാമങ്ങളിലെയും മലമ്പ്രദേശങ്ങളിലെയും വിദ്യാർഥികൾ അൽപം ബുദ്ധിമുട്ടി. നാഷനൽ സാംപിൾ സർവേ ഓഫിസ് ഡാറ്റയനുസരിച്ച് നാട്ടിൻപുറങ്ങളിലെ 4.4 ശതമാനം വീടുകളിൽ മാത്രമേ കമ്പ്യൂട്ടറുകൾ ഉള്ളൂ. അതിൽ തന്നെ 14 ശതമാനത്തിന് മാത്രമേ ഇന്റർനെറ്റ് കണക്ഷൻ ഉള്ളൂ. മലയോര മേഖലകളിൽ താമസിക്കുന്നവരുടെ കാര്യമെടുത്താൽ ഏതാണ്ട് ഭൂരിഭാഗത്തിനും ഇന്റർനെറ്റ് സൗകര്യമില്ല. അതു കൊണ്ട് തന്നെ കഴിഞ്ഞ രണ്ടുവർഷമായി ഇവിടങ്ങളിലെ അധ്യാപകരും വിദ്യാർഥികളും അനുഭവിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. ഈ സാഹചര്യത്തിലാണ് ദേശീയ അധ്യാപക പുരസ്കാരം നേടിയ ഈ നാല് അധ്യാപകരുടെ കഥ പ്രസക്തമാകുന്നത്. സാ​ങ്കേതിക വിദ്യയോട് മല്ലിട്ട് അവർ എങ്ങനെയാണ് വിദ്യാർഥികളെ പഠിപ്പിച്ചത് എന്നു നോക്കാം.

2020ലാണ് ഹിമാചൽ പ്രദേശിലെ ചമ്പ എന്ന ഗ്രാമത്തിൽ ജി.ടി.എസ് മൗര്യ സ്കൂളിലെ അധ്യാപകനായ യുവധീർ ഹർ ഗർ പാഠശാല ആരംഭിക്കുന്നത്. ചമ്പയിലെ ചിലയിടങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ലഭിക്കും. എന്നാൽ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് ബന്ധമേയില്ല. അതിനാൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ നല്ല ബുദ്ധിമുട്ടായി. തുടർന്ന് ഇന്റർനെറ്റ് സൗകര്യമുള്ള ഭാഗങ്ങളിലെ വിദ്യാർഥികൾക്കായി പാഠഭാഗങ്ങൾ അപ് ലോഡ് ചെയ്യാൻ വെബ്സൈറ്റ് തുടങ്ങാൻ തീരുമാനിച്ചു. ഇന്റർനെറ്റ് സൗകര്യമില്ലാത്ത വീടുകളിലെ കുട്ടികൾക്ക് അവരവരുടെ വീടുകളിൽ പഠന സാമഗ്രികൾ നേരിട്ട് എത്തിക്കുകയും ചെയ്തു.

തുറസ്സായ സ്ഥലങ്ങളിൽ ഓരോ ആഴ്ചയും ക്ലാസുകൾ നടത്തി. ആകെ 58 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഇവരെ പഠിപ്പിക്കാൻ രണ്ട് അധ്യാപകരും. എല്ലാ വിഷയവും ഈ രണ്ടുപേർ തന്നെ പഠിപ്പിക്കണം. വിദ്യാർഥികളുടെ ശ്രദ്ധയാകർഷിക്കാനായി യൂട്യൂബ് വഴിയുള്ള പഠനവും തുടങ്ങി. വിദ്യാർഥികൾ ഗൃഹപാഠങ്ങൾ യഥാസമയം ചെയ്യുന്നുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധനകളും നടന്നു. കോവിഡ് വരുന്നതു വരെ ഓൺലൈൻ ക്ലാസുകളെ കുറിച്ച് തന്റെ വിദ്യാലയത്തിലെ ആർക്കും ധാരണയുണ്ടായിരുന്നി​ല്ലെന്ന് യുവധീർ പറഞ്ഞു.മ​ലമ്പ്രദേശങ്ങളിലെ ആളുകൾ സാ​ങ്കേതിക വിദ്യയെ കുറിച്ച് അജ്ഞരായിരുന്നു. അതിനാൽ അവർ തങ്ങളുടെ കുട്ടികളെ സ്മാർട്ഫോണുകളിൽ നിന്ന് മാറ്റിനിർത്തി.

സ്മാർട് ​ഫോണുകൾ ഉപയോഗിക്കുന്നതു വഴി കുട്ടികൾ അശ്ലീല സൈറ്റുകൾ കാണുമെന്നതായിരുന്നു രക്ഷിതാക്കളുടെ ഏറ്റവും വലിയ ​പേടി. ഡിജിറ്റൽ സാക്ഷരതയെ കുറിച്ച് രക്ഷിതാക്കളിൽ അവബോധമുണ്ടാക്കുകയായിരുന്നു ലഡാക്കിലെ അധ്യാപകരുടെ പ്രധാന പണി. രക്ഷിതാക്കളെ പോലെ മലമ്പ്രദേശങ്ങളിലെ അധ്യാപകരും നിരക്ഷരരായിരുന്നു. വാട്സ് ആപ് വഴി ഒമ്പത് അധ്യാപകർക്ക് പരിശീലനം നൽകി.എങ്ങനെ വെബിനാറുകൾ നടത്തണമെന്നും ഇന്റർനെറ്റ് ഉപയോഗിക്കണമെന്നും പഠിപ്പിച്ചു. ഇ-ലഘുലേഖകൾ കൂടുതലും വാട്സ് ആപ് വഴിയാണ് പ്രചരിപ്പിച്ചത്. -ലഡാക്കിലെ കാർഗിലിലെ സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന മുഹമ്മദ് ജാബിർ പറയുന്നു.മേഘാലയയിലെ കിഴക്കൻ മേഖലകളിൽ ഇന്റർനെറ്റ് ലഭ്യത ​ഇല്ലെന്നു തന്നെ പറയാം.

അതിനാൽ ഓൺലൈൻ ക്ലാസുകളും പഠനവും നടത്താൻ ബുദ്ധിമുട്ടായി. അങ്ങനെയാണ് വിദ്യാർഥികളെ അവരുടെ വീട്ടിലെത്തി പഠിപ്പിക്കുക എന്ന ആശയവുമായി ഗംചി തിംറ മറക് രംഗത്തുവരുന്നത്. പഠന സാമഗ്രികളടക്കമുള്ളവയുമായാണ് അധ്യാപകർ വിദ്യാർഥികളുടെ വീടുകളിലെത്തിയത്. പഠനത്തിനായി വിദ്യാലയങ്ങളിൽ എത്താൻ സാധിക്കാത്ത വിദ്യാർഥികളെയാണ് ആദ്യം ഇത്തരത്തിൽ പഠിപ്പിച്ചുതുടങ്ങിയതെന്നും ഗംചി പറയുന്നു.സാ​ങ്കേതിക വിദ്യയുമായി വലിയ ബന്ധമില്ലാത്ത 50 വയസിനു മുകളിലുള്ള അധ്യാപകർക്ക് ഡിജിറ്റൽ സാക്ഷരരാക്കിയ കഥയാണ് 68 കാരനായ കൗസ്തുബ് ചന്ദ്ര ജോഷിക്ക് പറയാനുള്ളത്. നൈനിറ്റാളിലെ പ്രതാപൂർ ചകലുവയിലെ എസ്.ഡി.എസ് ജി.ഐ.സി പ്രിൻസിപ്പലാണ് അദ്ദേഹം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!