Connect with us

Breaking News

‘രസന’ഒരുക്കും, മനം നിറയും

Published

on

Share our post

തൃശൂർ  :ഇഷ്ടമില്ലാത്ത ഭക്ഷണത്തോട്‌ മുഖം തിരിച്ചിരിക്കേണ്ട, ആരോഗ്യരീതിക്കനുസരിച്ച്‌ ആഗ്രഹിക്കുന്ന പോഷകാഹാരങ്ങൾ ക്ലാസ്‌ മുറികൾ തേടിവരും. ഇലവർഗങ്ങൾ ചേർത്തുണ്ടാക്കിയ ദോശ,  ഇഡ്ഡലി, റോസ്‌റ്റ്‌, മല്ലിയിലയും പുതിനയിലയും ചേർത്തരച്ച ചമ്മന്തി, പപ്പായ, കാരറ്റ്‌, ബീറ്റ്‌റൂട്ട്‌, കോവയ്‌ക്ക തുടങ്ങിയവയുടെ കറിക്കൂട്ടുമായി സ്വാദിഷ്‌ഠമായ ഊണ്‌, പാൽ തുടങ്ങി താൽപ്പര്യമുണ്ടാക്കുന്ന വൈവിധ്യ ഭക്ഷണങ്ങളാണ്‌ ഓട്ടിസവും  സെറിബ്രൽ പാൾസിയും ബാധിച്ച കുട്ടികൾക്കായി ‘രസന’ ഒരുക്കുന്നത്‌. ഓരോ കുട്ടിയുടെയും ശാരീരികാവസ്ഥ മനസ്സിലാക്കി രസനയുടെ രസക്കൂട്ടുകൾ ചൂടോടെയെത്തിക്കും.

സാമൂഹ്യനീതി വകുപ്പിനു കീഴിലെ ഇരിങ്ങാലക്കുട  നിപ്‌മറി(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ)ലാണ്‌ കേരളത്തിലാദ്യമായി, പ്രത്യേക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കായി ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ച്‌  പ്രത്യേക ഭക്ഷണ പരിപാടി നടപ്പാക്കുന്നത്. ശാരീരിക–- ആരോഗ്യ കാരണങ്ങളാൽ മാറ്റി നിർത്തപ്പെടാതെ സമപ്രായക്കാർക്കൊപ്പമിരുന്ന്‌ ഭക്ഷണം ആസ്വദിക്കാൻ  കഴിയുന്നതോടെ കുട്ടികളുടെ മനസ്സും നിറയും. നിപ്‌മറിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്റിക്സ് വിഭാഗമാണ്‌  അത്യാധുനിക സൗകര്യങ്ങളോടെ    1100 ചതുരശ്ര അടി വിസ്തീർണത്തിലാണ്‌ രസന സ്ഥാപിച്ചിരിക്കുന്നത്. 

കേരള സാമൂഹിക സുരക്ഷാ മിഷന്റെ  45 ലക്ഷം രൂപ ധനസഹായം  പ്രയോജനപ്പെടുത്തി  എഫ്എസ്എസ്എഐ ഭക്ഷ്യ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിച്ചതെന്ന്‌ നിപ്‌മർ എക്‌സിക്യുട്ടീവ്‌ ഡയറക്ടർ സി ചന്ദ്രബാബു പറഞ്ഞു.  ഓട്ടിസം, സെറിബ്രൽ പാൾസി, ഐഡിഡി സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾക്കായാണ്‌ രസന ആഹാരമൊരുക്കുക.   വിദഗ്‌ധ ഡയറ്റീഷന്റെ പരിശോധനകൾക്കുശേഷം കുട്ടികളുടെ  അലർജികൾ, അസഹിഷ്ണുത എന്നിവകൂടി കണക്കിലെടുത്താകും ഭക്ഷണക്രമം നിശ്ചയിക്കുന്നത്‌. ആധുനിക അടുക്കളയുടെയും പ്രത്യേക ഭക്ഷണ പരിപാടിയുടെയും ഉദ്ഘാടനം ലോക സെറിബ്രൽ പാൾസിദിനമായ വ്യാഴാഴ്‌ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!