Connect with us

Breaking News

നെല്ലെടുപ്പിനു സ്ഥിരം സംവിധാനം; ആ ഉറപ്പും പതിരായി

Published

on

Share our post

പാലക്കാട് : നെല്ലെടുപ്പിന് ഓരോ സീസണിലും ചർച്ചയും നടപടികളും എന്നതിനു പകരം സ്ഥിരം സംവിധാനമെന്ന സർക്കാർ ഉറപ്പും സ്തംഭനത്തിൽ. 2021 ഓഗസ്റ്റ് 26നു പാലക്കാട്ടു നടന്ന നെല്ലു സംഭരണ ആലോചന യോഗത്തിൽ മന്ത്രി ജി.ആർ.അനിൽ ഈ ഉറപ്പ് ആവർത്തിച്ചിരുന്നു. ഒരു വർഷം പിന്നിടുമ്പോൾ സ്ഥിരം സംവിധാനം പോയിട്ട് ഇതുവരെ നെല്ലു സംഭരണം പോലും ആരംഭിച്ചിട്ടില്ല. കൊയ്ത്തു യന്ത്രത്തിന്റെ ലഭ്യത, വാടക, ചുമട്ടുകൂലി, നെല്ലെടുപ്പിനുള്ള ചാക്ക് തുടങ്ങി വിവിധ വിഷയങ്ങളിലും തീരുമാനമെടുക്കേണ്ടതുണ്ട്.  ഓരോ സീസണിലും ഒന്നാം വിള നെല്ലു സംഭരണത്തിന്റെ തുടക്കം അനിശ്ചിതത്വത്തിലാകുന്നതു പതിവാണ്. ഇത് ഒഴിവാക്കാൻ മൂന്നോ, നാലോ വർഷത്തേക്കെങ്കിലും സ്ഥിരം സംവിധാനമെന്ന ആവശ്യം കൃഷിക്കാർ നിരന്തരം ഉന്നയിക്കുന്നുണ്ട്.

എന്നാൽ, കൊയ്ത്ത് ആരംഭിച്ചു നെല്ലെടുത്തു തുടങ്ങേണ്ട സമയത്തു മാത്രമാണു സർക്കാരും സപ്ലൈകോയും ഇതേക്കുറിച്ചു ചർച്ച നടത്തുക. സ്വന്തം കാര്യങ്ങൾ ഉന്നയിച്ചു മില്ലുകാരും രംഗത്തെത്തുന്നതോടെ ചർച്ചയും തുടർ ചർച്ചയുമായി ഒരു മാസമെങ്കിലും കഴിഞ്ഞേ നെല്ലെടുപ്പിൽ ധാരണയിലെത്തൂ. അപ്പോഴേക്കു കൊയ്ത്തു പൂർത്തിയാക്കുന്ന കർഷകർ കിട്ടിയ വിലയ്ക്കു നെല്ലു പുറത്തു വിറ്റഴിക്കേണ്ടിവരും. ഇത് ഒത്തുകളിയാണെന്നും ആരോപണമുണ്ട്. പലയിടത്തും കൊയ്ത്ത് പുരോഗമിക്കുമ്പോഴും നെല്ലെടുപ്പ് തുടങ്ങാത്തതിൽ കർഷക രോഷം ശക്തമാണ്. ഇതിനിടെ, ജില്ലയിൽ നിന്നു മന്ത്രിതലത്തിലടക്കം സപ്ലൈകോയിൽ നിന്നു വിശദാംശങ്ങൾ തേടിയിട്ടുണ്ട്. നെല്ലെടുപ്പ് ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടു ജനപ്രതിനിധികൾ കത്തു നൽകി.  മന്ത്രിതല ചർതച്ചകളും പുരോഗമിക്കുന്നുണ്ട്. മില്ലുകാർ നിലപാടിൽ ഉറച്ചു നിന്നാൽ സർക്കാർ കടുത്ത നിലപാടിലേക്കും ബദർ‌ മാർഗങ്ങളിലേക്കും നീങ്ങും. 

നെല്ലെടുക്കാൻ പാഡികോ സഹകരണ മില്ലുകൂടി താൽപര്യം അറിയിച്ചു. ഇതോടെ 2 മില്ലുകാർ സപ്ലൈകോയുമായി ധാരണയിലെത്തി. രണ്ടോ, മൂന്നോ മില്ലുകാർ കൂടി കരാർ ഒപ്പിടുമെന്ന് അറിയിച്ചിട്ടുണ്ട്. മില്ലുകാരുമായി ധാരണയിലെത്തി അടുത്ത ആഴ്ചയോടെയെങ്കിലും നെല്ലെടുക്കാനാകുമെന്നാണു പ്രതീക്ഷ.ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ലു സംഭരണം നീളുന്നതിൽ പ്രതിഷേധിച്ച് 11നു രാവിലെ 10നു മന്ത്രി എം.ബി.രാജേഷിന്റെ വസതിയിലേക്കു മാർച്ച് നടത്തുമെന്നു രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ കമ്മിറ്റി അറിയിച്ചു. സർക്കാരും മില്ലുകാരും തമ്മിലുള്ള കളികളിൽ വലയുന്നതു കൃഷിക്കാരാണെന്നും മഴ തുടങ്ങിയതോടെ, കൊയ്തെടുത്ത നെല്ല് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണു കർഷകരെന്നും യോഗം അറിയിച്ചു. സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഹരിദാസ് കല്ലടിക്കോട് അധ്യക്ഷനായി. ജോർജ് സിറിയക്, സിറാജ് കൊടുവായൂർ, സജീഷ് കുത്തനൂർ, കെ.ആർ.ഹിമേഷ്, ബാലചന്ദ്രൻ പോത്തൻകാട് എന്നിവർ പ്രസംഗിച്ചു.


Share our post

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Trending

error: Content is protected !!