Breaking News
ശമ്പള കുടിശിക കണക്കാക്കിയതിലെ ക്രമക്കേട് : 33.16 ലക്ഷം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ 10-ാം ശമ്പള പരിഷ്കണത്തെ തുടർന്ന് ശമ്പള കുടിശിക കണക്കാക്കിയതിലെ ക്രമക്കേടിൽ അധികമായി വാങ്ങിയ 33.16 ലക്ഷം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.വിവിധ സർവകലാശാലകളിൽ നിന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന 50 ജീവനക്കാർക്കാണ് ശമ്പള പരിഷ്കരണ കുടിശികയിനത്തിൽ 33,16,456 രൂപ അധികമായി നൽകിയത്.
അതേസമയം രണ്ട് ജീവനക്കാർക്ക് കുടിശിക നൽകിയപ്പോൾ 16,692 രൂപ കുറവുണ്ടായെന്നും പരിശോധനയിൽ കണ്ടെത്തി. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും കൃത്യവിലോപവുമാണ് ജീവനക്കാർക്ക് കുടിശിക ഇനത്തിൽ അനർഹമായി അധികം തുക നൽകാനിടയായത്. നടപടിക്രമങ്ങൾ പാലിച്ചല്ല കുടിശിക കണക്കാക്കിയതെന്ന് പരിശോധനയിൽ കണ്ടെത്തി.50 ജീവനക്കാർക്ക് അധികമായി നൽകിയ 33,16,456 രൂപ അവരിൽനിന്നും ആവശ്യമെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ച് ഈടാക്കി സർക്കാരിലേക്ക് തിരിച്ചടക്കണമെന്നാണ് ശിപാർശ. ഏതെങ്കിലും സാഹചര്യത്തിൽ ഈ തുക ഈടാക്കാൻ കഴിയാതെ വന്നാൽ 2013ലെ സർക്കുലർ പ്രകാരം അനർഹമായി അനുവദിച്ച ഈ തുകയും ഇതിന്റെ 18 ശതമാനം പലിശയും ഉത്തരവാദിയായ ഡി.ഡി.ഒ യിൽ നിന്നും ഈടാക്കണം.
ശമ്പളപരിഷ്കരണ കുടിശിക തെറ്റായി കണക്കാക്കിയതിലൂടെ കുടിശികത്തുകയിൽ കുറവുണ്ടായ രണ്ട് ജീവനക്കാർക്ക് 16,692 രൂപ അനുവദിക്കണം. ശമ്പളപരിഷ്കരണ കുടിശിക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ച ജീവനക്കാരുടെ കാര്യത്തിൽ, അനർഹമായ കുടിശിക തുകയ്ക്ക് പ്രോവിഡന്റ് ഫണ്ടിൽനിന്നും ലഭിച്ച പലിശത്തുക കണക്കാക്കി അവരിൽനിന്നും ഈടാക്കുകയോ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ കുറവ് വരുത്തുകയോ ചെയ്യണമെന്നാണ് അഡീഷണൽ സെക്രട്ടറി കെ.എസ്. അജയകുമാറിന്റെ റിപ്പേർട്ട്.കോളജുകളിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തിയ അവസരത്തിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഭാരം ക്രമീകരിക്കുവാൻ വേണ്ടി കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എത്തിയ ജീവനക്കാരാണിവർ.
ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റ്, ശമ്പള കുടിശിക, ഡി.എ വർധനവ് തുടങ്ങിയവ സൂക്ഷ്മതയില്ലാതെയും ക്രമപ്രകരമല്ലാതെയും കൈകാര്യം ചെയ്തതായും കണ്ടെത്തി. ശമ്പളപരിഷ്കരണ കുടിശിക കൊടുത്ത കാലയളവിൽ ഹയർ സെക്കൻഡറിവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സേവ്യർ സെബാസ്റ്റ്യൻ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (അഡീഷണൽ സെക്രട്ടറി, ഗവ. സെക്രട്ടറിയേറ്റ് ആണ് ഡി.ഡി.ഒ. ആയി ചുമതലയിൽ ഉണ്ടായിരുന്നത്.കുടിശിക കണക്കാക്കിയ സന്ദർഭത്തിൽ ശ്രദ്ധിരിച്ചിരുന്നെങ്കിൽ കണ്ടെത്താൻ കഴിയുമായിരുന്ന ഈ ക്രമക്കേട്, പിന്നീട് ഈ വിഷയത്തിൽ പരാതിയും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും ഉണ്ടായിട്ടും പരിശോധിച്ച് കണ്ടെത്തി തിരുത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചില്ല.
Breaking News
പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു


കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.
Breaking News
കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം


കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
Breaking News
കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്


കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്