Breaking News
പാസഞ്ചർ തിരിച്ചെത്തിയിട്ട് മാസങ്ങൾ: നിരക്ക് ഇപ്പോഴും എക്സ്പ്രസിൽ!; 10 രൂപയ്ക്ക് പകരം കൊടുക്കേണ്ടത് 30 രൂപ

കണ്ണൂർ ∙ കോവിഡ് കാലഘട്ടം കഴിഞ്ഞ് പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റ് നിരക്ക് ഇപ്പോഴും എക്സ്പ്രസിനു തുല്യം തന്നെ. ഹ്രസ്വദൂര യാത്രകൾക്ക് ട്രെയിനുകളെ ആശ്രയിച്ചിരുന്നവരാണ് ഇതോടെ ദുരിതത്തിലായത്. 10 രൂപയ്ക്ക് പാസഞ്ചർ ട്രെയിനിൽ കയറിയാൽ തൊട്ടടുത്ത നാലോ അഞ്ചോ സ്റ്റേഷനുകൾ വരെ ഇതേ നിരക്കിൽ സഞ്ചരിക്കാൻ സാധിക്കുമായിരുന്നു. കണ്ണൂരിൽ നിന്ന് 10 രൂപയ്ക്ക് വടകര വരെയോ പയ്യന്നൂർ വരെയോ എത്താമായിരുന്നു. ഇപ്പോൾ ചുരുങ്ങിയത് 30 രൂപ നൽകണം. കൂലിപ്പണിക്കും മറ്റും പോകാനായി പതിവായി പാസഞ്ചർ ട്രെയിനുകളെ ആശ്രയിച്ചിരുന്നവർ ഇതോടെ പൂർണമായി ബസുകളെയോ മറ്റു വാഹനങ്ങളെയോ ആശ്രയിക്കാൻ തുടങ്ങിയെന്ന് പതിവുയാത്രക്കാർ പറയുന്നു.
നേരത്തേ ലഭിച്ചിരുന്ന സേവനങ്ങളിൽ മാറ്റമൊന്നും വരുത്താതെ നിരക്ക് മാത്രം ഉയർത്തിയ റെയിൽവേ, കോവിഡ് സാഹചര്യം മാറി എല്ലാം സാധാരണ നിലയിലായിട്ടും നിരക്ക് താഴ്ത്താത്തത് ക്രൂരതയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. കോച്ചുകളിലെ സൗകര്യങ്ങളോ ട്രെയിനിന്റെ വേഗതയോ ഒന്നും മാറിയിട്ടില്ല. കണ്ണൂർ സൗത്ത് സ്റ്റേഷനിലേക്കും എടക്കാടേക്കും ചിറക്കലിലേക്കും വളപട്ടണത്തേക്കുമെല്ലാം പാസഞ്ചർ ട്രെയിനിന് കണ്ണൂരിൽ നിന്ന് ടിക്കറ്റിന് 30 രൂപ കൊടുക്കണം. ബസ് നിരക്കിനേക്കാൾ ഉയർന്ന നിരക്ക് രണ്ടാം ക്ലാസ് ട്രെയിൻ യാത്രയ്ക്ക് ഈടാക്കുന്നത് നീതികരിക്കാനാവില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ട്രെയിനുകളുടെ കോച്ചുകളോ ട്രെയിനിന്റെ വേഗതയോ ഒന്നും മാറ്റാതെയാണ് ഈ പകൽക്കൊള്ള!
സീസൺ ടിക്കറ്റുകൾ നൽകുന്നുണ്ടെങ്കിലും യാത്രക്കാർക്ക് ട്രെയിനിൽ കാലുകുത്താനുള്ള സൗകര്യമുണ്ടോ എന്നുനോക്കാനുള്ള സാമാന്യ മര്യാദ പോലും റെയിൽവേ കാണിക്കുന്നില്ലെന്നും പതിവുയാത്രക്കാർ പറയുന്നു. ഡീ റിസർവ്‍ഡ് കോച്ചുകൾ തിരികെക്കൊണ്ടുവരാത്തതാണ് സീസൺ ടിക്കറ്റുകാർക്ക് സ്‌ലീപ്പർ കോച്ചുകളിൽ കയറാൻ പറ്റാത്ത സ്ഥിതിക്കു കാരണം. രാവിലെയും വൈകിട്ടും വിദ്യാർഥികളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഏറെ ആശ്രയിക്കുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുകയോ ഡീ റിസവ്‍ഡ്ഡ് കോച്ചുകൾ അനുവദിക്കുകയോ ചെയ്യണമെന്നാണ് പതിവുയാത്രക്കാരുടെ ആവശ്യം.
Breaking News
സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു


കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്