Connect with us

Breaking News

ലഹരിക്കെതിരെ ബോധവൽക്കരണ ഒറ്റയാൾ പോരാട്ടവുമായി കെ.പി ഗണേശൻ

Published

on

Share our post

പയ്യന്നൂർ: മദ്യപാനത്തിന്റെ ദുരന്തഫലങ്ങൾ ജീവിതത്തിൽ ആവോളം അനുഭവത്തിന്റെ വെളിച്ചത്തിലാണ്, ഇനി ഒരാളും വഴിതെറ്റരുതെന്ന സദുദ്ദേശത്തോടെ തളിപ്പറമ്പിലെ മുരളി ‘വെള്ളം’ സിനിമ നിർമ്മിച്ചതും കാണികൾഅതിനെ ഇരു കൈകളും നീട്ടി സ്വീകരിച്ചതും. എന്നാൽ സ്വജീവിത അനുഭവത്തിലില്ലാത്തതാണെങ്കിലും, മദ്യത്തിന്റെയും ലഹരി പദാർത്ഥങ്ങളുടെയും ദൂഷ്യഫലങ്ങൾ മനസ്സിലാക്കാതെ യുവ തലമുറ അതിന്റെ നീരാളി പിടുത്തത്തിൽ അമരുന്ന അത്യന്തം ദുഃഖകരമായ അവസ്ഥ അനുദിനം കണ്ട് കൊണ്ടിരിക്കുന്ന മറ്റൊരു സിനിമാക്കാരൻ എന്ന് വിശേഷിപ്പിക്കാവുന്ന, സിനിമ തിയേറ്റർ ഉടമ തന്റെ തീയേറ്ററിന് മുൻപിൽ റോഡരികിൽ, തീയേറ്ററിന്റെ പേരിനേക്കാൾ മുൻതൂക്കം നൽകി വലുപ്പത്തിൽ ‘മദ്യപാനവും ലഹരി ഉപയോഗവും സ്വയം നാശത്തിന് കാരണമാകും’ എന്നൊരു ബോർഡ് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്നു.

ഇന്നലെ ഗാന്ധി ജയന്തി ദിനത്തിൽ രാജ്യമൊട്ടാകെ ലഹരി വിപത്തിനെതിരെ നടക്കുന്നപ്രവർത്തനങ്ങളോടൊപ്പം,തന്നെ കൊണ്ട് ചെയ്യാവുന്നത് എന്ന നിലയിൽ ബോധവൽക്കരണവുമായി സിനിമാ പോസ്റ്റർ പതിക്കുന്നതിനോടൊപ്പം, ലഹരി വിരുദ്ധ പോസ്റ്ററുകൾ കൂടി പതിച്ചാണ് സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത്. പയ്യന്നൂരിലെ രാജധാനി, സുമംഗലി, ചെറുപുഴയിലെ എ.കെ. തീയേറ്റർ എന്നീ സിനിമാ തീയേറ്ററുകളുടെ ഉടമ അന്നൂർ സ്വദേശി കെ.പി. ഗണേശനാണ്, മദ്യ – മയക്ക് മരുന്ന് വിപത്തിനെതിരെ ഒറ്റയാൾ പോരാട്ട പ്രചാരണവുമായി രംഗത്തുള്ളത്.

1000 ത്തോളം പോസ്റ്ററുകളാണ് സ്വന്തം ചെലവിൽ അച്ചടിപ്പിച്ച് സിനിമ പോസ്റ്ററിനോടൊപ്പം പതിച്ചിട്ടുള്ളത്. സുമംഗലി തീയേറ്ററിന് മുൻപിൽ സ്ഥാപിച്ച ബോർഡ് കണ്ട് പല പ്രമുഖരും അഭിനന്ദിച്ചതിനോടൊപ്പം എക്സൈസ് – നാർക്കോട്ടിക്ക്, പൊലീസ് അധികൃതരും ഇദ്ദേഹത്തെ നേരിൽ കണ്ടും ഫോണിൽ ബന്ധപ്പെട്ടും അഭിനന്ദിച്ചിരുന്നു.ഗാന്ധിയൻ ആശയങ്ങളിൽ വിശ്വസിക്കുന്ന ഇദ്ദേഹം, തന്നെ കൊണ്ട് കഴിയുന്ന വിധം ലഹരിക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്ന തീരുമാനത്തിലാണ്.


Share our post

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!