Connect with us

Breaking News

37 ട്രെയിനുകളുടെ സമയത്തിൽ മാറ്റം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് സർവീസ് നടത്തുന്നതും കേരളത്തിലൂടെ കടന്നുപോകുന്നതുമായ 37 ട്രെയിനുകളുടെ സമയത്തിൽ മാറ്റം. പുതുക്കിയ ടൈംടേബിൾ ഒന്നുമുതൽ പ്രാബല്യത്തിലായി. തിരുവനന്തപുരത്ത് നിന്നുള്ള ആറ് ട്രെയിനുകൾ നേരത്തെ പുറപ്പെടും. 17എണ്ണം വൈകിയും. കേരളത്തിലൂടെയുള്ള 14 ട്രെയിനുകളിൽ ഏഴെണ്ണം നേരത്തെ എത്തിച്ചേരും. ഏഴെണ്ണം വൈകിയും.

നേരത്തെ എത്തുന്ന ട്രെയിനുകൾ

. ബാംഗ്ളൂർ – നാഗർകോവിൽ (10 മിനിറ്റ് നേരത്തെ)- 7.30എ.എം

.നിസാമുദ്ദീൻ – കന്യാകുമാരി

തിരുക്കുറൽ എക്സ്‌പ്രസ് (5 മിനിറ്റ്)- 4.40എ.എം

.ശബരി എക്സ് പ്രസ് (10 മിനിറ്റ്)- 6.20പി.എം.

.ഭവ്നഗർ – കൊച്ചുവേളി (10 മിനിറ്റ്)-3.50എ.എം

.ആലപ്പുഴ – കൊല്ലം പാസഞ്ചർ (5 മിനിറ്റ്)-3.40പി.എം

.എറണാകുളം – കായംകുളം മെമു (5 മിനിറ്റ്)-11.35എ.എം

.നിലമ്പൂർ -കോട്ടയം (20 മിനിറ്റ്)-9.50പി.എം

വൈകി എത്തിച്ചേരുന്നവ

.കൊല്ലം- നാഗർകോവിൽ (10 മിനിറ്റ് വൈകി)- 7.25പി.എം

.തിരുവനന്തപുരം -നാഗർകോവിൽ (10 മിനിറ്റ്)-8.05പി.എം

. പരശുറാം എക്സ് പ്രസ് (5 മിനിറ്റ്)-8.55പി.എം

.നാഗർകോവിൽ- തിരുനെൽവേലി (5 മിനിറ്റ്)-8.45പി.എം

.മുംബയ് – നാഗർകോവിൽ

ബാലാജി എക്സ്‌പ്രസ് (10 മിനിറ്റ്)- 7.10എ.എം

.ചെന്നൈ- നാഗർകോവിൽ

പ്രതിവാര സൂപ്പർഫാസ്റ്റ് (10 മിനിറ്റ്)- 7.10എ.എം

നേരത്തെ പുറപ്പെടുന്നവ

.ഗുരുവായൂർ – ചെന്നൈ (5 മിനിറ്റ് നേരത്തെ)- 11.15പി.എം

.നാഗർകോവിൽ -കന്യാകുമാരി (50 മിനിറ്റ്)10.35എ.എം

.ആലപ്പുഴ -കൊല്ലം (10 മിനിറ്റ്)-1.40പി.എം

.നാഗർകോവിൽ- കൊല്ലം (5 മിനിറ്റ്)-6.25എ.എം

.നാഗർകോവിൽ – കൊച്ചുവേളി (5 മിനിറ്റ്)-7.50 എ.എം

.കന്യാകുമാരി- ദിബ്രുഗാർഹ് (10 മിനിറ്റ്)-5.20പി.എം

വൈകി പുറപ്പെടുന്നവ

.നാഗർകോവിൽ – മുംബയ്

ബാലാജി എക്സ്‌പ്രസ് (15 മിനിറ്റ് വൈകി)- 6.15എ.എം

.നാഗർകോവിൽ- മുംബയ് (15 മിനിറ്റ്)- 6.15എ.എം.

.കന്യാകുമാരി – ഹൗറ

പ്രതിവാര സൂപ്പർഫാസ്റ്റ് (45 മിനിറ്റ്)-5.50എ.എം

.നാഗർകോവിൽ -കോയമ്പത്തൂർ (30 മിനിറ്റ്)-7.35എ.എം

.നാഗർകോവിൽ – കച്ചേഗുഡ

പ്രതിവാര എക്സ്‌പ്രസ് (15 മിനിറ്റ്)- 9.15എ.എം

.നാഗർകോവിൽ-തിരുനെൽവേലി മെമു (10 മിനിറ്റ്) 6.50പി.എം

.നാഗർകോവിൽ – ബാംഗ്ളൂർ (5 മിനിറ്റ്)-7.15പി.എം

.നാഗർകോവിൽ – ചെന്നൈ

പ്രതിവാര സൂപ്പർഫാസ്റ്റ് (5 മിനിറ്റ്)-7.35പി.എം

.തിരുനെൽവേലി – ബിലാസ്പൂർ

പ്രതിവാര എക്സ്‌പ്രസ് (10 മിനിറ്റ്)-1.25എ.എം

.വേണാട് എക്സ് പ്രസ് (10 മിനിറ്റ്)-5.15എ.എം

.മാംഗ്ളൂർ പരശുറാം (10 മിനിറ്റ് )-4.15എ.എം

.നാഗർകോവിൽ – തിരുവനന്തപുരം(15 മിനിറ്റ് )-6.35പി.എം

.തിരുവനന്തപുരം – നിസാമുദ്ദീൻ രാജധാനി (10മിനിറ്റ്)-2.40പി.എം

.കന്യാകുമാരി- നിസാമുദ്ദീൻ (5 മിനിറ്റ്)-7.10പി.എം

.കന്യാകുമാരി – പുതുച്ചേരി

പ്രതിവാര എക്സ്‌പ്രസ് (10 മിനിറ്റ്)-2.00പി.എം

.തിരുനെൽവേലി – ബിലാസ്പൂർ

പ്രതിവാര എക്സ്‌പ്രസ് (10 മിനിറ്റ്)-1.25എ.എം

.കന്യാകുമാരി -പൂനെ (20 മിനിറ്റ്)-8.40എ.എം


Share our post

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!