Connect with us

Breaking News

ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടണം: സ്പീക്കർ

Published

on

Share our post

ശ്രീകണ്ഠപുരം: വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. പയ്യാവൂർ  പഞ്ചായത്തിന്റെ ‘ലഹരിമുക്ത ക്യാമ്പസ് സമൂഹം’ കർമപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ അതിതീവ്ര പോരാട്ടം നടത്തുകയാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിൽപ്പന അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ  മുൻകരുതലെടുക്കണം.  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചീത്തപ്പേരാകുമെന്ന് കരുതി ഇത്തരക്കാരെ മറച്ചുവയ്‌ക്കുന്ന  പ്രവണത ഒഴിവാക്കണമെന്നും  സ്പീക്കർ പറഞ്ഞു.

പഞ്ചായത്തിലെ വിദ്യാർഥികളെയും യുവജനങ്ങളെയും അതുവഴി സമൂഹത്തെയും ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്  പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഫാൻ-ഫൈറ്റേഴ്സ് എഗൈൻസ്റ്റ് നാർക്കോട്ടിസം എന്ന സംഘടന രൂപീകരിക്കും. സ്‌കൂളുകൾ, ക്യാമ്പസുകൾ, വീടുകൾ, പൊതുയിടങ്ങൾ എന്നിങ്ങനെ നാല് തലങ്ങളിലാണ് സംഘടന പ്രവർത്തിക്കുക. നാർക്കോട്ടിക് സെൽ, പൊലീസ്, എക്സൈസ്, സൈക്യാട്രി വിഭാഗം ഡോക്ടർമാർ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട സമിതികളുടെ നിയന്ത്രണത്തിലാണ് ദീർഘകാല അടിസ്ഥാനത്തിലുള്ള സംഘടനയുടെ പ്രവർത്തനം.

പൈസക്കരി സെന്റ് മേരീസ് സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനായി. 
പയ്യാവൂർ  പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സാജു സേവ്യർ, വൈസ് പ്രസിഡന്റ്‌ പ്രീത സുരേഷ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം പി ആർ രാഘവൻ,  പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷീന ജോൺ, ആനീസ് ജോസഫ്, കെ മോഹനൻ,  ടെൻസൺ ജോർജ്, തളിപ്പറമ്പ് ഡിവൈഎസ്പി എം പി വിനോദ്, എക്സൈസ് ഇൻസ്പെക്ടർ കെ അരുൺകുമാർ, ദേവമാത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ   ഫാ. നോബിൾ ഓണംകുളം, പയ്യാവൂർ  സഹകരണ ബാങ്ക് പ്രസിഡന്റ്‌ ടി എം ജോഷി, ദേവമാത കോളേജ് പ്രിൻസിപ്പൽ എം ജെ മാത്യു, സെന്റ് മേരീസ് യുപി സ്‌കൂൾ പ്രധാനാധ്യാപകൻ സോജൻ ജോർജ് എന്നിവർ പങ്കെടുത്തു.

Share our post

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!