Connect with us

Breaking News

ലഹരിക്കെതിരെ ചിത്രരചനയുമായി കണ്ണൂരിലെ കോളേജ് വിദ്യാർഥികൾ

Published

on

Share our post

കണ്ണൂർ: ഒരു മനുഷ്യായുസിനെ എരിച്ചുതീർക്കുന്ന സിഗററ്റുകൂട്‌. ലഹരിക്ക്‌ തീപകരുന്ന ലൈറ്റർ, സിറിഞ്ചും ഗുളികകളും സ്‌റ്റാമ്പുകളുമടക്കമുള്ള ലഹരിയുടെ പുതുരൂപങ്ങൾ. കലാലയത്തിന്റെ മതിലിൽ അവർ നിറങ്ങൾ കൊണ്ടെഴുതിയത്‌ ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശങ്ങളായിരുന്നു.
കണ്ണൂർ ഗവ. വനിതാ കോളേജ്‌ മതിലിലാണ്‌ കോളേജ്‌ എൻഎസ്‌എസ്‌ യൂണിറ്റ്‌ അംഗങ്ങളായ വിദ്യാർഥികൾ ലഹരിവിരുദ്ധ ചിത്രങ്ങൾ വരച്ചത്‌. ശ്രേയ, വർഷ, രൂപശ്രീ, ജസ്‌ന, നന്ദന, നവീന, ഭവ്യ തുടങ്ങിയവരാണ്‌ ചിത്രങ്ങൾ വരച്ചത്‌. മൂല്യനിർണയ ക്യാമ്പ്‌ നടക്കുന്നതിനാൽ ക്ലാസുകളില്ലാത്ത ദിവസങ്ങളിലാണ്‌ വിദ്യാർഥിനികളുടെ വരകൾ. വെള്ളിയാഴ്‌ച തുടങ്ങിയ വര ഞായറാഴ്‌ച രാവിലെയോടെ പൂർത്തിയാകും. ലഹരിവിരുദ്ധ സന്ദേശം പൊതുജനങ്ങളിലേക്ക്‌ പകരുകയാണ്‌ ചിത്രരചനയുടെ ലക്ഷ്യമെന്ന്‌ എൻഎസ്‌എസ്‌ കോ–-ഓഡിനേറ്റർ എസ്‌ ബി പ്രസാദ്‌ പറഞ്ഞു.
തലശേരി
‘ലഹരിയോട് നോ പറയൂ ജീവിത വർണങ്ങൾ തൊട്ടറിയൂ’ സന്ദേശവുമായി ലഹരിക്കെതിരെ ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുട്ടി ചിത്രകാരന്മാരുടെ കൂട്ടായ്മയിൽ വിവിധ വില്ലേജുകളിൽനിന്നായി മുപ്പതോളം കുട്ടികൾ പങ്കെടുത്തു. വർധിച്ചുവരുന്ന ലഹരിയെന്ന വിപത്തിനെതിരെ ഉയർത്തിപ്പിടിക്കാവുന്ന വ്യത്യസ്ത ചിത്രങ്ങളും ചായകൂട്ടുകൾ ഉപയോ​ഗിച്ച് കുട്ടികൾ പകർത്തി.
തലശേരി പഴയ ബസ്‌സ്റ്റാൻഡിൽ നടന്ന പരിപാടി ചിത്രകാരൻ വർ​ഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ജിഷ്ണു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഴീക്കോടൻ ചന്ദ്രൻ, വിഷ്ണു ജയൻ, ജില്ലാ കൺവീനർ സുമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഫിദ പ്രദീപ് സ്വാ​ഗതവും ഏരിയാ സെക്രട്ടറി സാനന്ദ് എസ് ഭാനു നന്ദിയും പറഞ്ഞു.നാടൻപാട്ട്, ഡാൻസ് എന്നിവയും അരങ്ങേറി.


Share our post

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!