Connect with us

Breaking News

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടമാറ്റിക് വെൻഡിങ് മെഷീൻ ഉടൻ പ്രവർത്തന സജ്ജമാകും

Published

on

Share our post

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റ് കൗണ്ടറിൽ നിന്ന് അൺ റിസർവ്ഡ് ടിക്കറ്റ് നൽകാനുള്ള സൗകര്യം ഒരുക്കുമെന്ന് റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് അറിയിച്ചു. 2 ദിവസത്തിനുള്ളിൽ ഓട്ടമാറ്റിക് വെൻഡിങ് മെഷീനും പ്രവർത്തന സജ്ജമാക്കും. ജൻ സാധാരൺ ടിക്കറ്റ് ബുക്കിങ്(ജെടിബിഎസ്) കൗണ്ടർ നടത്തിപ്പിനു റെയിൽവേ സ്ഥലത്ത് സൗകര്യം ഒരുക്കി നൽകും. റെയിൽവേ പാർക്കിങ് ഏരിയയിലോ റെയിൽവേ കവാടത്തിലോ ഇതിനുള്ള സൗകര്യം ഒരുക്കാനാണു ലക്ഷ്യമിടുന്ന തെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കേടായ ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനു(എടിവിഎം) പകരം പുതിയ മെഷീനുകൾ രാജ്യവ്യാപകമായി നൽകും. ജീവനക്കാർ കുറവുള്ള ഇടങ്ങളിൽ ജോലി ക്രമീകരണത്തിലൂടെ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. തിരക്കുള്ള സമയത്ത് ടിക്കറ്റ് കൗണ്ടറുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. റെയിൽവേ സ്റ്റേഷനിൽ എത്തി കഴിഞ്ഞാലും ടിക്കറ്റ് എടുക്കാവുന്ന വിധത്തിൽ അൺ റിസർവ്ഡ് ടിക്കറ്റിങ് സർവീസ് (യുടിഎസ്) സേവനം പരിഷ്കരിക്കും.

ട്രെയിനുകളിലെ ദുരിതയാത്ര സംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇടപെടലുമായി കൃഷ്ണദാസിന്റെ പ്രഖ്യാപനം. കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടം ഉൾപ്പെടെ അടച്ചു പൂട്ടിയ ടിക്കറ്റ് കൗണ്ടർ തുറക്കാൻ റെയിൽവേ തയാറായിട്ടില്ല. വിരമിച്ചും സ്ഥലം മാറിയും പോയ ടിക്കറ്റ് ബുക്കിങ് വിഭാഗത്തിലെ ജീവനക്കാർക്കു പകരം നിയമനം നടത്താത്തതാണ് കൗണ്ടറുകളുടെ എണ്ണം കുറയാൻ കാരണം. റെയിൽവേ സ്റ്റേഷന്റെ ഇരു കവാടങ്ങളിലും ഉണ്ടായിരുന്ന 2 വീതം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ പലപ്പോഴും പ്രവർത്തിക്കാറില്ല.

യന്ത്രങ്ങൾ ലഭ്യമാക്കിയ മുംബൈ ആസ്ഥാനമായ കമ്പനിയുടെ സേവനം അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ കൃത്യമായി ലഭിക്കാത്തതാണ് തടസ്സം. 2 രൂപ അധികം നൽകിയാൽ ടിക്കറ്റ് ലഭിക്കുന്ന ജൻ സാധാരൺ ടിക്കറ്റ് ബുക്കിങ് സേവനം മിക്കയിടത്തും മുടങ്ങി. മുറി വാടക, വൈദ്യുതി നിരക്ക്, ഇന്റർനെറ്റ് വാടക, കംപ്യൂട്ടർ, പ്രിന്റർ, ജീവനക്കാരുടെ ശമ്പളം തുടങ്ങി ജെടിബിഎസ് സംവിധാനം നടത്തിക്കൊണ്ടു പോകാനുള്ള ചെലവ് താങ്ങാവുന്നതിലേറെയായതാണു നടത്തിപ്പുകാരെ പ്രതിസന്ധിയിലാക്കുന്നത്.

പാലക്കാട് ഡിവിഷനിലെ മിക്ക സ്റ്റേഷനുകളിലും ജെടിബിഎസ് കൗണ്ടറുകളുടെ സ്ഥിതി ഇതാണ്. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, ബിജെപി നേതാക്കളായ ബിജു ഏളക്കുഴി, കെ.രഞ്ചിത്ത്, അർച്ചന വണ്ടിച്ചാൽ, യു.ടി.ജയന്തൻ, അരുൺ കൈതപ്രം എന്നിവർ കൃഷ്ണദാസിന് ഒപ്പമുണ്ടായിരുന്നു. സ്റ്റേഷൻ മാസ്റ്റർ കെ.സജിത്ത്, സെക്‌ഷൻ ചീഫ് സൂപ്രണ്ട് ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ കൃഷ്ണദാസിനെ സ്വീകരിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!