Breaking News
ഓണാഘോഷം സമാധാനപൂർണമാകാൻ സഹകരിക്കണം: ജില്ലാ കലക്ടർ
കണ്ണൂർ: ഓണാഘോഷം ആഹ്ലാദകരവും സമാധാനപൂർണവുമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അഭ്യർഥിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടർ ഈ അഭ്യർഥന നടത്തിയത്. കൊവിഡ് കാലത്തിനുശേഷമുള്ള ഓണമെന്ന നിലയിൽ വലിയ ആവേശത്തോടെയുള്ള ആഘോഷങ്ങളാണ് ജില്ലയിലെങ്ങും നടക്കുന്നത്. അതിനാൽ ഓണാഘോഷത്തിനിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകതിരിക്കാനുള്ള കരുതലും രാഷ്ട്രീയ പാർട്ടികൾ കാണിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രാദേശിക യോഗങ്ങൾ ചേരും. നഗരങ്ങളിൽ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും പൊലീസിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ചുള്ള ഗതാഗത തടസ്സം ഒഴിവാക്കാൻ ആവശ്യമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തും.
ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും തടയാൻ പൊലീസ്, എക്‌സൈസ് വകുപ്പുകൾക്ക് രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും പൂർണ പിന്തുണ ആവശ്യമാണെന്ന് കലക്ടർ പറഞ്ഞു. ഇക്കാര്യത്തിൽ സർവ്വ പിന്തുണയും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉറപ്പ് നൽകി.
സ്‌കൂളിലെയും കോളേജുകളിലെയും ലഹരി ഉപയോഗം തടയാൻ വിദ്യാർഥി സംഘനകളുടെ യോഗം ചേരും. ലഹരി ഉപയോഗം തുടക്കത്തിൽ കണ്ടെത്തിയാൽ അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാകും. അതിനായി മാതാപിതാക്കളും സുഹൃത്തുക്കളും ഉൾപ്പടെ മുൻകൈ എടുക്കണമെന്നും കലക്ടർ പറഞ്ഞു. പരിശോധന ശക്തമാക്കുമ്പോൾ മയക്കുമരുന്ന് സംഘങ്ങൾ പുതിയ രീതികൾ സ്വീകരിക്കുകയാണെന്നും ഇതിനെ ചെറുക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന വിവിധ വ്യാജപ്രചാരണങ്ങൾ നേതാക്കൾ പ്രാദേശികമായി ഇടപെട്ട് തടയണമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പുരുഷോത്തമൻ (സി.പി.എം), അഡ്വ. റഷീദ് കവ്വായി (കോൺഗ്രസ്), വെള്ളോറ രാജൻ (സി.പി.ഐ), അഡ്വ. കെ.എ. ലത്തീഫ് (മുസ്ലിം ലീഗ്), ബിനിൽ കണ്ണൂർ (ബി.ജെ.പി), പി. പ്രജുൽ ( സി.എം.പി), ഡോ. ജോസഫ് തോമസ് (കേരള കോൺഗ്രസ്-എം), മഹമ്മൂദ് പറക്കാട്ട്, അബ്ദുൾ റഹ്മാൻ, ഹമീദ് ചെങ്ങളായി (ഐ.എൻ.എൽ), ജോൺസൺ പി. തോമസ് ( ആർ.എസ്.പി), എം. ഉണ്ണികൃഷ്ണൻ( കോൺഗ്രസ്-എസ്), സി. മുഹമ്മദ് ഇംതിയാസ് ( വെൽഫെയർ പാട്ടി), സി. ബഷീർ( എസ്.ഡി.പി.ഐ), എ.ഡി.എം കെ.കെ. ദിവാകരൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ. വിനോദ് കുമാർ, കണ്ണൂർ എക്‌സൈസ് സി.ഐ. ഉനൈസ് അഹമ്മദ് എന്നിവർ പങ്കെടുത്തു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്