Connect with us

Breaking News

കാലിത്തീറ്റ വിൽക്കാൻ ലൈസൻസ് നിർബന്ധം

Published

on

Share our post

സംസ്ഥാനത്ത് വിതരണംചെയ്യുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും നിർമാണം നിയന്ത്രിക്കാനുമായി നിയമം വരുന്നു. ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം എന്നിവയുടെ ഉത്‌പാദനവും വിതരണവും നിയന്ത്രിക്കാൻ ലൈസൻസ് കർശനമാക്കുന്ന വ്യവസ്ഥകളുള്ളതാണ് മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയിൽ അവതരിപ്പിച്ച ബിൽ. തീറ്റകൾ നിർമിക്കാനും വിൽക്കാനുമുള്ള ലൈസൻസിന് മൂന്നുവർഷമാണ് കാലാവധി. പരിശോധനയ്ക്ക് ലബോറട്ടറികളെ എം പാനൽ ചെയ്യുന്നതിനൊപ്പം തീറ്റയുത്‌പാദനകേന്ദ്രങ്ങളിൽ പരിശോധന നടത്താനും സാമ്പിളുകൾ ശേഖരിക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം നൽകും.

ഉമി, ജന്തുജന്യവസ്തുക്കൾ, യൂറിയ, അമോണിയ, റോക്ക് ഫോസ്‌ഫേറ്റ് തുടങ്ങിയവ കാലിത്തീറ്റയിലും കോഴിത്തീറ്റയിലും ഉപയോഗിക്കുന്നത് നിരോധിക്കും. വ്യാജ ഉത്‌പന്നങ്ങൾ വിറ്റാൽ ആദ്യതവണ അരലക്ഷം രൂപയും രണ്ടാമത്തെ തവണ രണ്ടുലക്ഷം രൂപയുമാണ് പിഴ. ആവർത്തിച്ചാൽ അഞ്ചുലക്ഷം രൂപയും ഒരുവർഷം തടവും ലഭിക്കാം. നിലവിൽ സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ തീറ്റകളുടെ ഗുണനിലവാരം പരിശോധിക്കാൻ മതിയായ സംവിധാനമില്ലാത്ത സ്ഥിതിയാണ്. ഇതരസംസ്ഥാനത്തുനിന്നെത്തുന്ന നിലവാരം കുറഞ്ഞതും മായം കലർന്നതുമായ തീറ്റകൾ കന്നുകാലികളുടെ ആരോഗ്യത്തിന്‌ ഹാനികരമാകുന്നതായി പരാതിയുയർന്നിരുന്നു.

മിൽമയും കേരള ഫീഡ്സുമാണ് നിലവിൽ സംസ്ഥാനത്ത് കാലിത്തീറ്റ നിർമിക്കുന്നത്. കാലിത്തീറ്റ ഉത്‌പാദനത്തിൽ സംസ്ഥാനത്തിന് സ്വയംപര്യാപ്തത കൈവരിക്കാനായിട്ടില്ല. ഈ പശ്ചാത്തലത്തിൽ നിരവധി സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റകൾ വിപണിയിൽ ലഭിക്കുന്നുണ്ട്. ഇതിനുപുറമേ കോഴിത്തീറ്റയുടെയും ചോളപ്പൊടി, പിണ്ണാക്ക്, തവിട് തുടങ്ങിയ വിവിധതരം ബദൽ തീറ്റകളുടെയും ഗുണനിലവാരം ഉറപ്പുവരുത്താനും ലൈസൻസ് നിർബന്ധമാക്കാനും നിയമത്തിൽ വകുപ്പുകളുണ്ടാകും. കഴിഞ്ഞവർഷം ഇതുസംബന്ധിച്ച് ഇറക്കിയ ഓർഡിനൻസ് നാലുതവണ പുതുക്കിയിരുന്നു. ഇത് വീണ്ടും പുതുക്കാൻ ഗവർണർ വിസമ്മതിച്ചതോടെയാണ് ബില്ലായി സഭയിൽ അവതരിപ്പിച്ചത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!