Connect with us

Breaking News

കണ്ണൂരിന് മുന്നിൽ വിസ്മയമൊരുക്കി രാജസ്ഥാൻ മേള

Published

on

Share our post

കണ്ണൂർ: കൈത്തറി വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ജുവലറി ഉത്പ്പന്നങ്ങളുടെയും വിസ്മയമൊരുക്കുന്ന രാജസ്ഥാൻ മേള കണ്ണൂരിന് വിസ്മയമാകുന്നു. ടൗൺ സ്‌ക്വയറിൽ നടക്കുന്ന മേള കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്. വ്യത്യസ്തവും ഗുണനിലവാരവുമുള്ള ഉത്പ്പന്നങ്ങൾ ഇവിടെ ലഭിക്കുന്നുവെന്ന് മേളയിലെത്തുന്നവർ പറഞ്ഞു. ബെഡ് ഷീറ്റിനും ചുരിദാറിനും സാരികൾക്കുമടക്കം നിരവധി ആവശ്യക്കാരുണ്ട്. വ്യത്യസ്തമായ ആഭരണങ്ങളും മറ്റ് കരകൗശല ഉത്പ്പന്നങ്ങൾ വാങ്ങുന്നതിനും ആളുകളെത്തുന്നു. മറ്റെങ്ങും ലഭിക്കാത്ത ഉത്പ്പന്നങ്ങൾ മിതമായ നിരക്കിൽ രാജസ്ഥാൻ മേളയിൽ ലഭിക്കുന്നതാണ് പ്രത്യേകത.

ഭാരതത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന നെയ്ത്തു- ശിൽപ്പ കലാകാരൻമാരുടെ കൂട്ടായ്മ നിന്നുള്ള വ്യത്യസ്തവും വൈവിദ്ധ്യവുമാർന്ന കൈത്തറി കരകൗശല ഉത്പ്പന്നങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ ഉത്പ്പന്നങ്ങൾ 45ൽ പരം സ്​റ്റാളുകളിലായി പ്രദർശിപ്പിക്കുന്നു. ബ്ലോക്ക് പ്രിന്റ് ഡ്രസ്സ് മെ​റ്റീരിയലുകൾ, സ്യൂട്ട്‌സ്, ടോപ്പ്, പ്രിന്റഡ് ആൻഡ് ട്രഡീഷണൽ ബെഡ്ഷീ​റ്റുകൾ, വിവിധ അളവിലുള്ള ബെഡ്ഡുകൾ, രാജസ്ഥാനിൽ നിന്നുള്ള സങ്കനേരി സാരികൾ, വെസ്​റ്റ് ബംഗാളിൽ നിന്നും കാന്ദ വർക്ക്, കൊൽക്കത്തയിൽ നിന്നുള്ള ദോപിയാൻ, ബാലുച്ചേരി ബോട്ടിക് സാരികൾ, ചത്തീസ്ഘഡിൽ നിന്നുള്ള ടസ്റ മഡ്ക ആൻഡ് സിൽക് സാരികൾ, തെലുങ്കാനയിൽ നിന്നുള്ള പോച്ചാംപള്ളി സാരികൾ, ഇക്കാത്ത് ടോപ്‌സ്, ഇക്കാത്ത് ചൂരിദാറുകൾ, ഡ്രസ് മെ​റ്റീരിയലുകൾ, കലംകാരി, ഉത്തർപ്രദേശിൽ നിന്നുള്ള ബനാറസ്, സമ്പാനി, സിൽക് സാരികൾ, മധുര ചുങ്ക്ടി സാരികൾ, ഡ്രസ് മെ​റ്റീരിയലുകൾ, പില്ലോ കവറുകൾ, സോഫ കവറുകൾ, സോഫ ബാക്ക്, ചന്ദേരി, മഹേശ്വരി സാരികൾ, ബിഹാറിൽ നിന്നുള്ള ഡ്രസ് മെ​റ്റീരിയലുകൾ, കോട്ടൺ ആൻഡ് സിൽക് സാരികൾ, ഗുജറാത്തിൽ നിന്നുള്ള ബാന്ദ്‌നി, കൂടാതെ കട്ട് ബുജ് ഐ​റ്റംസുകളും മേളയിൽ ലഭിക്കും.ഇതോടൊപ്പം ജയ്പൂർ ഹാൻഡ് ബ്ലോക്ക് ഫാബ്രിക്, ടോപ്‌സ്, കാശ്മീരി സാരീസ്, ഭഗൽപൂർ ഹാന്റ്‌ലൂം, ഗുജറാത്ത് പ്രിന്റഡ് ഐ​റ്റംസ്, രാജസ്ഥാൻ കുർത്തി, ജയ്പൂർ ഹാന്റ് ബാഗുകൾ, വൈ​റ്റ് മെ​റ്റൽ, ഹാന്റ്‌മെയ്ഡ് മാ​റ്റ് വിത്ത് ബെഡ്, ലതർ ബാഗുകൾ, പേഴ്‌സുകൾ, ചെന്നപട്ടണ ടോയ്‌സ് എന്നിവ മേളയുടെ ആകർഷകങ്ങളാണ്. ജയ്പൂർ ഹാന്റ് ബ്ലോക്ക് ഷർട്ട്, പ്രഷ്യസ് ആൻഡ് സെമി പ്രഷ്യസ് ജംസ്, സ്‌​റ്റോൺ ജുവലറികൾ മേളയിലെ അത്യാകർഷകമായ ഉത്പ്പന്നങ്ങളാണ്. കേരളത്തിന്റെ തനതായ വീട്ടമ്മക്കാവശ്യമുള്ള അടുക്കള യിലേക്കുള്ള വിവിധ ഉത്പ്പന്നങ്ങളുടെ സ്​റ്റാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം. ഫോൺ :9602620310.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!