Breaking News
കണ്ണൂരിന് മുന്നിൽ വിസ്മയമൊരുക്കി രാജസ്ഥാൻ മേള

കണ്ണൂർ: കൈത്തറി വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ജുവലറി ഉത്പ്പന്നങ്ങളുടെയും വിസ്മയമൊരുക്കുന്ന രാജസ്ഥാൻ മേള കണ്ണൂരിന് വിസ്മയമാകുന്നു. ടൗൺ സ്‌ക്വയറിൽ നടക്കുന്ന മേള കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്. വ്യത്യസ്തവും ഗുണനിലവാരവുമുള്ള ഉത്പ്പന്നങ്ങൾ ഇവിടെ ലഭിക്കുന്നുവെന്ന് മേളയിലെത്തുന്നവർ പറഞ്ഞു. ബെഡ് ഷീറ്റിനും ചുരിദാറിനും സാരികൾക്കുമടക്കം നിരവധി ആവശ്യക്കാരുണ്ട്. വ്യത്യസ്തമായ ആഭരണങ്ങളും മറ്റ് കരകൗശല ഉത്പ്പന്നങ്ങൾ വാങ്ങുന്നതിനും ആളുകളെത്തുന്നു. മറ്റെങ്ങും ലഭിക്കാത്ത ഉത്പ്പന്നങ്ങൾ മിതമായ നിരക്കിൽ രാജസ്ഥാൻ മേളയിൽ ലഭിക്കുന്നതാണ് പ്രത്യേകത.
ഭാരതത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന നെയ്ത്തു- ശിൽപ്പ കലാകാരൻമാരുടെ കൂട്ടായ്മ നിന്നുള്ള വ്യത്യസ്തവും വൈവിദ്ധ്യവുമാർന്ന കൈത്തറി കരകൗശല ഉത്പ്പന്നങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ ഉത്പ്പന്നങ്ങൾ 45ൽ പരം സ്റ്റാളുകളിലായി പ്രദർശിപ്പിക്കുന്നു. ബ്ലോക്ക് പ്രിന്റ് ഡ്രസ്സ് മെറ്റീരിയലുകൾ, സ്യൂട്ട്‌സ്, ടോപ്പ്, പ്രിന്റഡ് ആൻഡ് ട്രഡീഷണൽ ബെഡ്ഷീറ്റുകൾ, വിവിധ അളവിലുള്ള ബെഡ്ഡുകൾ, രാജസ്ഥാനിൽ നിന്നുള്ള സങ്കനേരി സാരികൾ, വെസ്റ്റ് ബംഗാളിൽ നിന്നും കാന്ദ വർക്ക്, കൊൽക്കത്തയിൽ നിന്നുള്ള ദോപിയാൻ, ബാലുച്ചേരി ബോട്ടിക് സാരികൾ, ചത്തീസ്ഘഡിൽ നിന്നുള്ള ടസ്റ മഡ്ക ആൻഡ് സിൽക് സാരികൾ, തെലുങ്കാനയിൽ നിന്നുള്ള പോച്ചാംപള്ളി സാരികൾ, ഇക്കാത്ത് ടോപ്‌സ്, ഇക്കാത്ത് ചൂരിദാറുകൾ, ഡ്രസ് മെറ്റീരിയലുകൾ, കലംകാരി, ഉത്തർപ്രദേശിൽ നിന്നുള്ള ബനാറസ്, സമ്പാനി, സിൽക് സാരികൾ, മധുര ചുങ്ക്ടി സാരികൾ, ഡ്രസ് മെറ്റീരിയലുകൾ, പില്ലോ കവറുകൾ, സോഫ കവറുകൾ, സോഫ ബാക്ക്, ചന്ദേരി, മഹേശ്വരി സാരികൾ, ബിഹാറിൽ നിന്നുള്ള ഡ്രസ് മെറ്റീരിയലുകൾ, കോട്ടൺ ആൻഡ് സിൽക് സാരികൾ, ഗുജറാത്തിൽ നിന്നുള്ള ബാന്ദ്‌നി, കൂടാതെ കട്ട് ബുജ് ഐറ്റംസുകളും മേളയിൽ ലഭിക്കും.ഇതോടൊപ്പം ജയ്പൂർ ഹാൻഡ് ബ്ലോക്ക് ഫാബ്രിക്, ടോപ്‌സ്, കാശ്മീരി സാരീസ്, ഭഗൽപൂർ ഹാന്റ്‌ലൂം, ഗുജറാത്ത് പ്രിന്റഡ് ഐറ്റംസ്, രാജസ്ഥാൻ കുർത്തി, ജയ്പൂർ ഹാന്റ് ബാഗുകൾ, വൈറ്റ് മെറ്റൽ, ഹാന്റ്‌മെയ്ഡ് മാറ്റ് വിത്ത് ബെഡ്, ലതർ ബാഗുകൾ, പേഴ്‌സുകൾ, ചെന്നപട്ടണ ടോയ്‌സ് എന്നിവ മേളയുടെ ആകർഷകങ്ങളാണ്. ജയ്പൂർ ഹാന്റ് ബ്ലോക്ക് ഷർട്ട്, പ്രഷ്യസ് ആൻഡ് സെമി പ്രഷ്യസ് ജംസ്, സ്റ്റോൺ ജുവലറികൾ മേളയിലെ അത്യാകർഷകമായ ഉത്പ്പന്നങ്ങളാണ്. കേരളത്തിന്റെ തനതായ വീട്ടമ്മക്കാവശ്യമുള്ള അടുക്കള യിലേക്കുള്ള വിവിധ ഉത്പ്പന്നങ്ങളുടെ സ്റ്റാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം. ഫോൺ :9602620310.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്