Connect with us

Breaking News

ലഹരിക്കെതിരെ കേരളം; ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കും

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെ പൊരുതാൻ ഒറ്റക്കെട്ടായി കേരളം. ലഹരിവിപത്ത്‌ തടയാനുള്ള സർക്കാർ നടപടികൾക്ക്‌ നിയമസഭ പൂർണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ലഹരിവ്യാപനം തടയാൻ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ചു. ലഹരിക്ക് എതിരായ പോരാട്ടത്തിന്‌ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. 

പ്രാദേശിക കൂട്ടായ്മകളെ കണ്ണിചേർത്ത്‌ എല്ലാ വിഭാഗം ജനങ്ങളെയും ഇതിന്റെ ഭാഗമാക്കും. ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ, കോളേജ്, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചുറ്റും ലഹരിവിരുദ്ധ സംരക്ഷണശൃംഖല സൃഷ്ടിക്കും. ക്ലാസുകളിൽ വിക്ടേഴ്‌സ് ചാനൽ വഴി ലഹരിവിരുദ്ധ സന്ദേശം കേൾപ്പിക്കും. വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളുടെ പരിപാടികൾ ആസൂത്രണം ചെയ്യും. പ്രതീകാത്മക ലഹരി ഉൽപ്പന്നങ്ങൾ കുഴിച്ചുമൂടൽ ചടങ്ങ്‌ സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും പി.ടി.എ നേതൃത്വത്തിൽ ലഹരിവിരുദ്ധ ജനജാഗ്രത സമിതികൾ രൂപീകരിക്കും. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ജനജാഗ്രത സമിതി രൂപീകരിക്കും. വാർഡ് തലത്തിലും ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ, റസിഡന്റ്‌സ് അസോസിയേഷൻ തലത്തിലും സമിതിക്ക് യൂണിറ്റുകൾ ഉണ്ടാകണം. കുടുംബശ്രീ യൂണിറ്റുകളിൽ ലഹരിവിപത്ത് സംബന്ധിച്ച പ്രത്യേക ചർച്ച സംഘടിപ്പിക്കണം. 

ആരാധനാലയങ്ങളിൽ വിപത്തിനെക്കുറിച്ച്‌ പരാമർശിക്കുന്നതിന് അഭ്യർഥിക്കും. ജനജാഗ്രത സമിതികളുടെ പ്രവർത്തന കരട് രൂപരേഖ വിമുക്തി മിഷൻ എസ്‌.സി.ഇ.ആർ.ടി.യുടെ സഹായത്തോടെ തയ്യാറാക്കും. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ‘ഈ സ്ഥാപനത്തിൽ ലഹരി പദാർഥങ്ങൾ വിൽക്കുന്നില്ല, ലഹരിവസ്തു ശ്രദ്ധയിൽപ്പെട്ടാൽ ഈ നമ്പരിൽ ബന്ധപ്പെടാം’ എന്ന ബോർഡ് പ്രദർശിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ലഹരിവ്യാപനം തടയാൻ സർക്കാരിനൊപ്പം ആദ്യാവസാനമുണ്ടാകുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനും അറിയിച്ചു.

യോദ്ധാവുമായി പൊലീസ്‌

സ്കൂൾ വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയാനായി യോദ്ധാവ്‌ പദ്ധതിയുമായി പൊലീസ്‌. സ്കൂളിലെ അധ്യാപകനോ അധ്യാപികയ്‌ക്കോ പരിശീലനം നൽകും. വിദ്യാർഥികൾ ലഹരി ഉപയോഗിച്ചാൽ കണ്ടെത്താൻ കഴിയുന്ന രീതിയിലാകും പരിശീലനം. എ.ഡി.ജി.പി വിജയ്‌ സാഖറെയാണ്‌ പദ്ധതിയുടെ നോഡൽ ഓഫീസർ. ലഹരി ഉപയോഗത്തിൽനിന്ന്‌ കുട്ടികളെ പിന്തിരിപ്പിക്കുക, ആത്മവിശ്വാസവും പിന്തുണയും നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും പദ്ധതി.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!