Connect with us

Breaking News

വെറും 480 രൂപയ്ക്ക് ബോട്ടിംഗ് ഉൾപ്പെടെ ഒരു ദിവസത്തെ അടിപൊളി പാക്കേജ്; ഇക്കുറി ഓണം തെന്മലയിലായാലോ

Published

on

Share our post

ഓണത്തിന് സഞ്ചാരികളെ വരവേൽക്കാൻ തെന്മലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഇക്കോ ടൂറിസം സെന്ററിലെ സാഹസിക സോണിൽ പഴയ വിനോദ ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. പ്രളയവും കൊവിഡും കാരണം കഴിഞ്ഞ രണ്ടുവർഷം ഓണത്തിന് ആളനക്കമില്ലാതെ കിടന്ന ടൂറിസം കേന്ദ്രങ്ങൾ ഇക്കുറി സഞ്ചാരികളെ കൊണ്ട് നിറയുമെന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാർ. 201819ൽ 187000 സന്ദർശകർ എത്തിയിരുന്നു. ഇതിലൂടെ 1.71 കോടി രൂപയാണ് വരുമാനം ലഭിച്ചത്. എന്നാൽ 202021ൽ 9,860 പേരാണ് എത്തിയത്. വരുമാനം. 45 ലക്ഷമായി കുറയുകയും ചെയ്തു. 

യുവജനങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ട് സാഹസിക സോണിലാണ് പുതിയ റൈഡുകൾ ഒരുങ്ങുന്നത്. വാട്ടർ റോളർ, ട്രാംപോളിൻ, സോർബിംഗ് ബോൾ, അമ്പെയ്ത്ത്, ബർമാ ബ്രിഡ്ജ്, സ്‌പൈഡർ നെറ്റ്, ടണൽ വാക്ക്, നെറ്റ് ടണൽ, ഫ്‌ളൈയിംഗ് ഫോക്സ്, ഏരിയൽ സ്‌കേറ്റിംഗ് തുടങ്ങിയവയാണ് പുതുതായി സ്ഥാപിക്കുന്നത്. ഷൂട്ടിംഗ്, റിവർ ക്രോസിംഗ്, നെറ്റ് വാക്ക്, മൗണ്ടൻ ബൈക്കിംഗ്, പെഡൽ ബോട്ടിംഗ് തുടങ്ങിയ ഇനങ്ങൾ നിലവിലുണ്ട്. പാക്കേജ് ടൂറിസത്തിനാണ് പ്രാമുഖ്യം

1. രാവിലെ 9ന് എത്തുന്ന സഞ്ചാരികൾക്ക് രാത്രി 8 വരെ കേന്ദ്രത്തിൽ ചെലവഴിക്കാം.
2. രാവിലെ അര മണിക്കൂർ ബോട്ടിംഗ്. ഡാം സൈറ്റുകൾ അടുത്തുനിന്ന് കാണാം
3. അഡ്വഞ്ചർ സോൺ, ബട്ടർ ഫ്‌ളൈ പാർക്ക്, ഡീയർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ലെഷർ സോൺ എന്നിവ സന്ദർശിക്കാം.
4. സാഹസികത ഇഷ്ടമുള്ളവർക്ക് ട്രക്കിംഗ്.
5. വൈകുന്നേരം മ്യൂസിക്കൽ ഡാൻസ് ഫൗണ്ടനും ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ബോട്ടിംഗ് ഉൾപ്പെടെ ഒരു ദിവസത്തെ പാക്കേജ് 480

കുട്ടികൾക്ക് 360

ബോട്ടിംഗ് ഇല്ലാതെ 355

കുട്ടികൾക്ക് 310

പ്രതിമാസ സന്ദർശകർ 10000 (ശരാശരി)

കൊവിഡ് പ്രതിസന്ധി കഴിഞ്ഞെത്തിയ ആദ്യ ഓണത്തിന്ന് സന്ദർശകരുടെ തിരക്ക് പ്രതീക്ഷിക്കുന്നു. പരമാവധി വിനോദ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!