Connect with us

Breaking News

വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം;  ‘ഉണർവു’മായി പോലീസ് സ്കൂളിലേക്ക്

Published

on

Share our post

വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാനും ബോധവത്‌കരണത്തിനുമായി വിദ്യാലയങ്ങളിലേക്ക് പോലീസ്. ആന്റി നർകോട്ടിക് ക്ലബ്ബ് (എ.എൻ.സി.) രൂപവത്കരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസവകുപ്പും പോലീസും ഒപ്പം മറ്റ് വകുപ്പുകളും സംഘടനകളുമായും സഹകരിച്ച് ‘ഉണർവ്’ എന്ന പേരിലുള്ള പദ്ധതിയാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂൾ, കോളേജുകൾ, സാങ്കേതിക വിദ്യാലയങ്ങൾ, യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിൽ ആന്റി നർകോട്ടിക് ക്ലബ്ബുകളുണ്ടാകും. കുട്ടികളുടെ രക്ഷിതാക്കൾ, കുടുംബാംഗങ്ങൾ, അധ്യാപകർ എന്നിവരെയും പദ്ധതിയിൽ പങ്കാളികളാക്കും. വിദ്യാർഥികൾക്കിടയിൽ ലഹരിവിൽപ്പന നടത്തുന്നവരെ പിടികൂടുകയും ഉപയോഗിക്കുന്നവർക്ക് കൗൺസലിങ്ങും ബോധവത്‌കരണവും നൽകുകയുമാണ് ഉദ്ദേശ്യം.

സംസ്ഥാനതലത്തിലുള്ള ഇത്തരം ക്ലബ്ബുകളുടെ നോഡൽ ഓഫീസർ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെയാണ്. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും വർധിച്ചുവരുന്നതിനെത്തുടർന്നാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. സ്ഥാപനമേധാവികളായിരിക്കും എ.എൻ.സി.യുടെ ചെയർമാന്മാർ. പി.ടി.എ. പ്രസിഡന്റ് വൈസ് ചെയർമാൻ, അതത് പോലീസ് സ്‌റ്റേഷൻ പരിധികളിലെ എസ്.എച്ച്.ഒ.മാർ കൺവീനർമാർ, ഒരു അധ്യാപകൻ കോ-ഓർഡിനേറ്റർ, രണ്ട് പി.ടി.എ. പ്രതിനിധികളും നാല് വിദ്യാർഥികളും അംഗങ്ങൾ എന്നിങ്ങനെയായിരിക്കും ക്ലബ്ബിലെ പ്രാതിനിധ്യം. ഇതിനായി അധ്യാപകർക്കും മറ്റ് പ്രതിനിധികൾക്കും പോലീസ് സഹായത്തോടെ പരിശീലനം നൽകും.

ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ പെരുമാറ്റങ്ങളിലുണ്ടാകുന്ന മാറ്റമുൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കാനും തുടർനടപടികൾ സ്വീകരിക്കാനുമുള്ള ചുമതല ഇത്തരത്തിൽ പരിശീലനം സിദ്ധിക്കുന്നവർക്കായിരിക്കും. ജില്ലാ പോലീസ് ട്രെയിനിങ്‌ സെന്ററിൽവെച്ചായിരിക്കും പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുക. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി.മാരായിരിക്കും ജില്ലാതല നോഡൽ ഓഫീസർമാർ. ജനമൈത്രി പോലീസിനെയും പങ്കാളികളാക്കും. പരമാവധി 24 വീടുകളിൽ ഒരു ദിവസം ബീറ്റ് ഓഫീസർ എത്തണം. സംസ്ഥാനതലത്തിൽ ഇത്തരത്തിൽ 12,000 വീടുകളുടെ സന്ദർശനം ഒരു ദിവസം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ലഹരിയുപയോഗത്തിന് ഇരയായവരുടെ വീടുകളിൽ പരമാവധി 30 മിനിറ്റെങ്കിലും ചെലവഴിച്ച് പോലീസ് ബോധവത്‌കരണം നടത്തണം.

എക്സൈസ്, സാമൂഹ്യനീതിവകുപ്പ്, ആരോഗ്യവകുപ്പ്, ഓട്ടോ-ടാക്‌സി ഡ്രൈവർമാർ, പ്രൈവറ്റ് ബസുടമകളുടെ സംഘടനകൾ, റെസിഡന്റ്‌സ് അസോസിയേഷൻ തുടങ്ങിയവയുടെ സഹായവും തേടും. സെപ്റ്റംബർ രണ്ടാം വാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ബോധവത്‌കരണത്തിനായി ക്വിസ് മത്സരം, ചിത്രരചനാമത്സരം, സിനിമ, നാടകം, സെമിനാർ തുടങ്ങിയ കാര്യങ്ങൾ സംഘടിപ്പിക്കും. എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി., സ്‌കൗട്ട് ആൻഡ്‌ ഗൈഡ്‌സ് എന്നിവരുടെ സഹായവുമുണ്ടാകും.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!