Breaking News
വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം; ‘ഉണർവു’മായി പോലീസ് സ്കൂളിലേക്ക്

വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാനും ബോധവത്‌കരണത്തിനുമായി വിദ്യാലയങ്ങളിലേക്ക് പോലീസ്. ആന്റി നർകോട്ടിക് ക്ലബ്ബ് (എ.എൻ.സി.) രൂപവത്കരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസവകുപ്പും പോലീസും ഒപ്പം മറ്റ് വകുപ്പുകളും സംഘടനകളുമായും സഹകരിച്ച് ‘ഉണർവ്’ എന്ന പേരിലുള്ള പദ്ധതിയാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂൾ, കോളേജുകൾ, സാങ്കേതിക വിദ്യാലയങ്ങൾ, യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിൽ ആന്റി നർകോട്ടിക് ക്ലബ്ബുകളുണ്ടാകും. കുട്ടികളുടെ രക്ഷിതാക്കൾ, കുടുംബാംഗങ്ങൾ, അധ്യാപകർ എന്നിവരെയും പദ്ധതിയിൽ പങ്കാളികളാക്കും. വിദ്യാർഥികൾക്കിടയിൽ ലഹരിവിൽപ്പന നടത്തുന്നവരെ പിടികൂടുകയും ഉപയോഗിക്കുന്നവർക്ക് കൗൺസലിങ്ങും ബോധവത്‌കരണവും നൽകുകയുമാണ് ഉദ്ദേശ്യം.
സംസ്ഥാനതലത്തിലുള്ള ഇത്തരം ക്ലബ്ബുകളുടെ നോഡൽ ഓഫീസർ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെയാണ്. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും വർധിച്ചുവരുന്നതിനെത്തുടർന്നാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. സ്ഥാപനമേധാവികളായിരിക്കും എ.എൻ.സി.യുടെ ചെയർമാന്മാർ. പി.ടി.എ. പ്രസിഡന്റ് വൈസ് ചെയർമാൻ, അതത് പോലീസ് സ്‌റ്റേഷൻ പരിധികളിലെ എസ്.എച്ച്.ഒ.മാർ കൺവീനർമാർ, ഒരു അധ്യാപകൻ കോ-ഓർഡിനേറ്റർ, രണ്ട് പി.ടി.എ. പ്രതിനിധികളും നാല് വിദ്യാർഥികളും അംഗങ്ങൾ എന്നിങ്ങനെയായിരിക്കും ക്ലബ്ബിലെ പ്രാതിനിധ്യം. ഇതിനായി അധ്യാപകർക്കും മറ്റ് പ്രതിനിധികൾക്കും പോലീസ് സഹായത്തോടെ പരിശീലനം നൽകും.
ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ പെരുമാറ്റങ്ങളിലുണ്ടാകുന്ന മാറ്റമുൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കാനും തുടർനടപടികൾ സ്വീകരിക്കാനുമുള്ള ചുമതല ഇത്തരത്തിൽ പരിശീലനം സിദ്ധിക്കുന്നവർക്കായിരിക്കും. ജില്ലാ പോലീസ് ട്രെയിനിങ് സെന്ററിൽവെച്ചായിരിക്കും പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുക. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി.മാരായിരിക്കും ജില്ലാതല നോഡൽ ഓഫീസർമാർ. ജനമൈത്രി പോലീസിനെയും പങ്കാളികളാക്കും. പരമാവധി 24 വീടുകളിൽ ഒരു ദിവസം ബീറ്റ് ഓഫീസർ എത്തണം. സംസ്ഥാനതലത്തിൽ ഇത്തരത്തിൽ 12,000 വീടുകളുടെ സന്ദർശനം ഒരു ദിവസം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ലഹരിയുപയോഗത്തിന് ഇരയായവരുടെ വീടുകളിൽ പരമാവധി 30 മിനിറ്റെങ്കിലും ചെലവഴിച്ച് പോലീസ് ബോധവത്‌കരണം നടത്തണം.
എക്സൈസ്, സാമൂഹ്യനീതിവകുപ്പ്, ആരോഗ്യവകുപ്പ്, ഓട്ടോ-ടാക്‌സി ഡ്രൈവർമാർ, പ്രൈവറ്റ് ബസുടമകളുടെ സംഘടനകൾ, റെസിഡന്റ്‌സ് അസോസിയേഷൻ തുടങ്ങിയവയുടെ സഹായവും തേടും. സെപ്റ്റംബർ രണ്ടാം വാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ബോധവത്‌കരണത്തിനായി ക്വിസ് മത്സരം, ചിത്രരചനാമത്സരം, സിനിമ, നാടകം, സെമിനാർ തുടങ്ങിയ കാര്യങ്ങൾ സംഘടിപ്പിക്കും. എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നിവരുടെ സഹായവുമുണ്ടാകും.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്