Breaking News
ആധാരമെഴുത്തും രജിസ്‌ട്രേഷനും ഓൺലൈനിലേക്ക്
തിരുവനന്തപുരം: ഭൂമിയിടപാടുകളുടേത് ഉൾപ്പെടെയുള്ള ആധാരങ്ങൾ തയ്യാറാക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇതിനുള്ള സോഫ്റ്റ്‌വേറിന്റെ പരീക്ഷണപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായി.
ഓൺലൈൻ ഇടപാടുകൾക്ക് സാധുത നൽകി സംസ്ഥാന രജിസ്‌ട്രേഷൻ നിയമത്തിൽ ഭേദഗതിവരുത്തി ഇത് നടപ്പാക്കാനാണ് സർക്കാർനീക്കം. അതിനുമുമ്പ് ആധാരം എഴുത്തുകാരുടെ തൊഴിലിനെ ബാധിക്കാത്തവിധത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നീക്കവും പുരോഗമിക്കുകയാണ്. ആധാരം രജിസ്‌ട്രേഷൻ നടപടികൾ, അപേക്ഷ പൂരിപ്പിക്കുന്നതുപോലെ ലളിതമാക്കാനാണ് നീക്കം.
രജിസ്ട്രേഷൻ നടപടി ഇങ്ങനെ
ഇടപാടുകാരുടെ മേൽവിലാസവും ഭൂമിസംബന്ധമായ വിവരങ്ങളും രജിസ്‌ട്രേഷൻ വകുപ്പിന്റെ ഓൺലൈനായ ‘പേളിൽ’ നൽകിയാൽ സോഫ്റ്റ്‌വേർ സ്വന്തമായി ആധാരം സജ്ജമാക്കും.
കരട് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഇ-സ്റ്റാമ്പിങ്ങിലൂടെ പണമടച്ച് സബ് രജിസ്ട്രാർ ഓഫീസിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. ഇടപാടുകാരുടെ ഫോട്ടോയെടുക്കുന്നതിനും വിരലടയാളം ഡിജിറ്റലിൽ ശേഖരിക്കുന്നതിനും ഓഫീസുകളിൽ സൗകര്യമുണ്ടാകും.
ഓൺലൈനിലെ അപേക്ഷ പരിശോധിച്ച്, സബ് രജിസ്ട്രാർ ആധാരത്തിന് അംഗീകാരം നൽകും. സോഫ്റ്റ്‌വേറിൽ തയ്യാറാക്കുന്ന ആധാരത്തിന്റെ കരട് പരിശോധിക്കാൻ അവസരമുണ്ടാകും. അന്തിമ സമർപ്പണത്തിനുമുമ്പ് കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും സൗകര്യമുണ്ടാകും. പൊതുസ്വഭാവം അനുസരിച്ചുള്ള മാതൃകയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്താം. പുതിയസംവിധാനത്തിൽ പോക്കുവരവ് നടപടികൾ കൂടുതൽ ലളിതമാകും.
കൂടുതൽ സുരക്ഷിതം
ഭൂമിസംബന്ധമായ വിവരങ്ങൾ റവന്യൂവകുപ്പിന്റെ ഓൺലൈൻ ഡേറ്റാബേസുമായി ഒത്തുനോക്കിയാണ് ഉൾക്കൊള്ളിക്കുന്നത്. ഭൂമി വിൽക്കുന്നയാൾ നൽകുന്ന തണ്ടപ്പേർ, റീസർവേ വിവരങ്ങൾ എന്നിവ ഓൺലൈനായി റവന്യൂവകുപ്പിന്റെ കൈവശമുള്ള വിവരങ്ങളുമായി ഒത്തുനോക്കും. വിവരങ്ങൾ ഒത്തുചേരുന്നില്ലെങ്കിൽ അപ്പോൾത്തന്നെ ചൂണ്ടിക്കാണിക്കും.
ഭൂമിസംബന്ധമായ വിവരങ്ങൾ ആധാരത്തിൽ ഉൾക്കൊള്ളിക്കുമ്പോൾ സംഭവിക്കാനിടയുള്ള മാനുഷികമായ പിഴവുകൾക്കുള്ള സാധ്യത കുറയും. ക്രമക്കേടുകൾക്കുമുള്ള അവസരവും ഇല്ലാതാകും. തെറ്റായ വിവരങ്ങൾ നൽകി ഭൂമി കൈമാറുന്നത് തടയാനാകും. ഉടമസ്ഥാവകാശ കൈമാറ്റം ഓൺലൈനിലൂടെ റവന്യൂവകുപ്പിനെ അറിയിക്കാനാകും.
Breaking News
ഭാര്യയുമായി ബന്ധമെന്ന് സംശയം:യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം
വയനാട്: തന്റെ ഭാര്യയുമായി ബന്ധമെന്ന സംശയത്താൽ വെള്ളമുണ്ടയിൽ യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം. മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി യു.പി സ്വദേശി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബാഗിലാക്കി എറിയുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത് . മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി എറിയാനായിരുന്നു ശ്രമം. ഇത് കണ്ട ഓട്ടോ തൊഴിലാളികൾക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബാഗുകളിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്,കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Breaking News
ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍
തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.
ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.
Breaking News
കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു
കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു