Connect with us

Breaking News

ആധാരമെഴുത്തും രജിസ്‌ട്രേഷനും ഓൺലൈനിലേക്ക്

Published

on

Share our post

തിരുവനന്തപുരം: ഭൂമിയിടപാടുകളുടേത് ഉൾപ്പെടെയുള്ള ആധാരങ്ങൾ തയ്യാറാക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇതിനുള്ള സോഫ്റ്റ്‌വേറിന്റെ പരീക്ഷണപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായി.

ഓൺലൈൻ ഇടപാടുകൾക്ക് സാധുത നൽകി സംസ്ഥാന രജിസ്‌ട്രേഷൻ നിയമത്തിൽ ഭേദഗതിവരുത്തി ഇത് നടപ്പാക്കാനാണ് സർക്കാർനീക്കം. അതിനുമുമ്പ് ആധാരം എഴുത്തുകാരുടെ തൊഴിലിനെ ബാധിക്കാത്തവിധത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നീക്കവും പുരോഗമിക്കുകയാണ്. ആധാരം രജിസ്‌ട്രേഷൻ നടപടികൾ, അപേക്ഷ പൂരിപ്പിക്കുന്നതുപോലെ ലളിതമാക്കാനാണ് നീക്കം.

രജിസ്ട്രേഷൻ നടപടി ഇങ്ങനെ

ഇടപാടുകാരുടെ മേൽവിലാസവും ഭൂമിസംബന്ധമായ വിവരങ്ങളും രജിസ്‌ട്രേഷൻ വകുപ്പിന്റെ ഓൺലൈനായ ‘പേളിൽ’ നൽകിയാൽ സോഫ്റ്റ്‌വേർ സ്വന്തമായി ആധാരം സജ്ജമാക്കും.

കരട് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഇ-സ്റ്റാമ്പിങ്ങിലൂടെ പണമടച്ച് സബ് രജിസ്ട്രാർ ഓഫീസിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. ഇടപാടുകാരുടെ ഫോട്ടോയെടുക്കുന്നതിനും വിരലടയാളം ഡിജിറ്റലിൽ ശേഖരിക്കുന്നതിനും ഓഫീസുകളിൽ സൗകര്യമുണ്ടാകും.

ഓൺലൈനിലെ അപേക്ഷ പരിശോധിച്ച്, സബ് രജിസ്ട്രാർ ആധാരത്തിന് അംഗീകാരം നൽകും. സോഫ്റ്റ്‌വേറിൽ തയ്യാറാക്കുന്ന ആധാരത്തിന്റെ കരട് പരിശോധിക്കാൻ അവസരമുണ്ടാകും. അന്തിമ സമർപ്പണത്തിനുമുമ്പ് കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും സൗകര്യമുണ്ടാകും. പൊതുസ്വഭാവം അനുസരിച്ചുള്ള മാതൃകയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്താം. പുതിയസംവിധാനത്തിൽ പോക്കുവരവ് നടപടികൾ കൂടുതൽ ലളിതമാകും.

കൂടുതൽ സുരക്ഷിതം

ഭൂമിസംബന്ധമായ വിവരങ്ങൾ റവന്യൂവകുപ്പിന്റെ ഓൺലൈൻ ഡേറ്റാബേസുമായി ഒത്തുനോക്കിയാണ് ഉൾക്കൊള്ളിക്കുന്നത്. ഭൂമി വിൽക്കുന്നയാൾ നൽകുന്ന തണ്ടപ്പേർ, റീസർവേ വിവരങ്ങൾ എന്നിവ ഓൺലൈനായി റവന്യൂവകുപ്പിന്റെ കൈവശമുള്ള വിവരങ്ങളുമായി ഒത്തുനോക്കും. വിവരങ്ങൾ ഒത്തുചേരുന്നില്ലെങ്കിൽ അപ്പോൾത്തന്നെ ചൂണ്ടിക്കാണിക്കും.

ഭൂമിസംബന്ധമായ വിവരങ്ങൾ ആധാരത്തിൽ ഉൾക്കൊള്ളിക്കുമ്പോൾ സംഭവിക്കാനിടയുള്ള മാനുഷികമായ പിഴവുകൾക്കുള്ള സാധ്യത കുറയും. ക്രമക്കേടുകൾക്കുമുള്ള അവസരവും ഇല്ലാതാകും. തെറ്റായ വിവരങ്ങൾ നൽകി ഭൂമി കൈമാറുന്നത് തടയാനാകും. ഉടമസ്ഥാവകാശ കൈമാറ്റം ഓൺലൈനിലൂടെ റവന്യൂവകുപ്പിനെ അറിയിക്കാനാകും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!