Breaking News
ഇൻസ്റ്റാൾ ചെയ്താൽ രൂപം മാറും, അക്കൗണ്ടിലെ പണം പോകും; ഈ 35 ആപ്പുകളെ സൂക്ഷിക്കുക

ഗൂഗിൾ പ്ലേ സ്റ്റോറിൽ നുഴഞ്ഞുകയറിയിരിക്കുന്ന 35 മാൽവെയർ ആപ്ലിക്കേഷനുകളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്റർനെറ്റ് സുരക്ഷാ ഗവേഷകരായ ബിറ്റ്‌ഡിഫെൻഡർ (Bitdefender). രണ്ട് ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ആപ്പുകളിൽ യൂസർമാരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അടിച്ചുമാറ്റാൻ പോലും കഴിയുന്ന വില്ലൻമാരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പേര് മാറ്റിയും ആപ്പ് ഐക്കണുകളിൽ രൂപമാറ്റം വരുത്തിയും ഒളിച്ചുനിന്നാണ് യൂസർമാരെ മാൽവെയറുകൾ ആക്രമിക്കുന്നത്. ഫോണിൽ അത്തരം ആപ്പുകളുടെ സാന്നിധ്യമുണ്ടെന്ന് സാധാരണ യൂസർമാർക്ക് ഒരിക്കലും കണ്ടെത്താൻ സാധിക്കില്ല. ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ സിസ്റ്റം ആപ്പെന്ന തോന്നിക്കുന്ന രീതിയിൽ പേരും രൂപവും മാറ്റാൻ പോലും കഴിയുന്ന ആപ്പുകളുമുണ്ട്. അതുകൊണ്ട് തന്നെ ബാങ്കിങ് ആപ്പുകളിലും മറ്റും നുഴഞ്ഞുകയറി പണം നഷ്ടപ്പെടുത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങാനും മാൽവെയറുകൾക്ക് കഴിയും.
പരസ്യങ്ങളാണ് ഇത്തരം സൈബർ കുറ്റവാളികളുടെ മറ്റൊരു വരുമാന സ്രോതസ്സ്. അതുകൊണ്ട് തന്നെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ, തുടരെ ഫുൾ-സ്ക്രീൻ പരസ്യങ്ങൾ ഫോണിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും. ഇത് യൂസർമാർക്ക് വലിയ ശല്യമായി മാറും. ചില പരസ്യങ്ങളിൽ ക്ലിക്ക് ചെയ്‌താൽ മാൽവെയർ സൈറ്റുകളിലേക്കാകും യൂസർമാരെ നയിക്കുക. അത്തരത്തിൽ ഫോണിൽ നിന്നും വിവരങ്ങൾ ചോർത്താനും പണം മോഷ്ടിക്കാനും വരെ സൈബർ കുറ്റവാളികൾക്ക് കഴിയും.
അപകടം വരുത്തുന്ന പല ആപ്പുകളും ഗൂഗിൾ അവരുടെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, APKSOS, APKAIO, APKCombo, APKPure, APKsfull തുടങ്ങിയ നിരവധി തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ ഇപ്പോഴും ഈ ആപ്പുകൾ ഉണ്ടെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു. അത്തരത്തിലുള്ള ആപ്പുകളുടെ പേരുകളും പങ്കുവെച്ചിട്ടുണ്ട്.
ഇവരാണ് വില്ലൻമാർ
ജി.പി.എസ് ലൊക്കേഷൻ ഫൈൻഡർ, ജി.പി.എസ് ലൊക്കേഷൻ മാപ്പ്സ്, ഫാസ്റ്റ് ഇമോജി കീബോർഡ്, ക്രീയേറ്റ് സ്റ്റിക്കർ ഫോർ വാട്സാപ്പ്, ബിഗ് ഇമോജി – കീബോർഡ്, വാൾസ് ലൈറ്റ് – വാൾപേപ്പേഴ്സ് പാക്ക്, ഫോട്ടോപിക്സ് ഇഫക്റ്റുകൾ – ആർട്ട് ഫിൽട്ടർ, ക്യൂആർ ക്രിയേറ്റർ, ഗ്രാൻഡ് വാൾപേപ്പേഴ്സ് -3ഡി ബാക്ക്ഡ്രോപ്പ്സ്, സ്റ്റോക്ക് വാൾപേപ്പർ – 4K & എച്ച്ഡി, എൻജിൻ വാൾപേപ്പർ -ലൈവ് ആൻഡ് 3 ഡി, സ്മാർട്ട് ക്യൂ.ആർ സ്കാനർ, ക്യാറ്റ് സിമുലേറ്റർ, മീഡിയ വോളിയം സ്ലൈഡർ, പിഎച്ച്ഐ 4K വാൾപേപ്പർ – ആനിമേഷൻ എച്ച്ഡി, മൈ ജി.പി.എസ് ലൊക്കേഷൻ, ഇമേജ് വാർപ്പ് ക്യാമറ, ആർട്ട് ഗേൾസ് വാൾപേപ്പർ എച്ച്.ഡി, സ്മാർട്ട് ക്യൂ.ആർ ക്രിയേറ്റർ,
എഫക്റ്റ്മാനിയ – ഫോട്ടോ എഡിറ്റർ, ആർട്ട് ഫിൽട്ടർ – ഡീപ് ഫോട്ടോ ഇഫക്റ്റ്, കണക്ക് സോൾവർ – ക്യാമറ ഹെൽപ്പർ, ലെഡ് തീം – കളർഫുൾ കീബോർഡ്, കീബോർഡ് – ഫൺ ഇമോജി സ്റ്റിക്കർ, സ്മാർട്ട് വൈഫൈ, കളറൈസ് ഓൾഡ് ഫോട്ടോ, ഗേൾസ് ആർട്ട് വാൾപേപ്പർ, വോളിയം കൺട്രോൾ,സീക്രട്ട് ഹോറോസ്കോപ്പ്,സ്മാർട്ട് ജി.പി.എസ് ലൊക്കേഷൻ,ആനിമേറ്റഡ് സ്റ്റിക്കർ മാസ്റ്റർ,പേഴ്സണാലിറ്റി ചാർജിംഗ് ഷോ,സ്ലീപ്പ് സൗണ്ട്സ്, സീക്രട്ട് ആസ്ട്രോളജി, കളറൈസ് ഫോട്ടോസ്.
പണി കിട്ടാതിരിക്കാൻ എന്തു ചെയ്യണം?
നിങ്ങൾക്ക് ആവശ്യമുള്ള ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യുക എന്നുള്ളതാണ് ആദ്യം എടുക്കേണ്ട തീരുമാനം. അത് അപകടം കുറക്കുന്നതിന് പുറമേ, ബാറ്ററി കൂടുതൽ ലഭിക്കുന്നതിനും കാരണമാകും. ഫോണിൽ ഉപയോഗമില്ലാതെ കിടക്കുന്ന ആപ്പുകൾ നീക്കം ചെയ്യുക.
പ്ലേസ്റ്റോറിനുള്ളിൽ പോലും മാൽവെയറുകൾ കടന്നുകൂടുന്നുണ്ടെങ്കിൽ, അതിന് പുറത്ത് നിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളിൽ എത്രത്തോളം അപകടം ഒളിഞ്ഞിരിപ്പുണ്ടാകും.. അതുകൊണ്ട് തന്നെ, ഗൂഗിളിൽ തിരഞ്ഞുകൊണ്ട് ഒരു ആപ്പും ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. മറ്റ് മാർഗങ്ങൾ വഴി ആരെങ്കിലും അയച്ചുതരുന്നതും ഇൻസ്റ്റാൾ ചെയ്യരുത്.
ധാരാളം ഡൗൺലോഡ് ഉള്ളതും എന്നാൽ, വളരെ കുറച്ച് റിവ്യൂകൾ ഉള്ളതുമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. പിടിക്കപ്പെട്ട ‘GPS ലൊക്കേഷൻ മാപ്‌സ്’ എന്ന ആപ്പിന് ഒരു ലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ട്. എന്നാൽ, ആരും ആപ്പിനെ കുറിച്ച് റിവ്യൂ എഴുതിയതായി കാണാൻ സാധിച്ചിട്ടില്ല.
ആപ്പുകൾക്ക് പെർമിഷൻ കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. കാൽകുലേറ്റർ ആപ്പിന് കാമറ ഉപയോഗിക്കാൻ അനുവാദം കൊടുക്കേണ്ടതില്ലല്ലോ. ചില നിസാര ആപ്പുകൾ ഫോണിലെ കോൺടാക്ടുകളിലേക്കും ലൊക്കേഷനും എന്തിന് ഗാലറിയിൽ കിടക്കുന്ന ചിത്രങ്ങളും മറ്റും കാണാൻ പോലും അനുവാദം ചോദിച്ച് വരും, അവറ്റകളോടും ഒരു വലിയ ‘നോ’ പറയുക.
ബാറ്ററി ഓപ്റ്റിമൈസേഷൻ ഒഴിവാക്കാനും, ഡിസ്പ്ലേ ഓവർ ദ ആപ്സ്, അതുപോലെ, മറ്റ് ആപ്പുകൾ അയക്കുന്ന നോട്ടിഫിക്കേഷനുകൾ കാണാൻ പോലും അനുവാദം ചോദിച്ച് വരുന്ന അപ്രധാനമായ ആപ്പുകളുണ്ട്. അവയാണ് ഏറ്റവും അപകടകാരികൾ. കാരണം, ഈ പെർമിഷനുകൾ നൽകുന്നതോടെ ഫോണിൽ യാതൊരു തടസവുമില്ലാതെ വിഹരിക്കാൻ സാധിക്കും. എന്നാൽ, വിഡിയോ കോൾ ചെയ്യുന്ന ആപ്പുകൾക്കും മറ്റും അതിന് പെർമിഷൻ കൊടുക്കേണ്ടതായി വരും.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്