Connect with us

Breaking News

ഓണം ഒരുക്കാൻ ലോണെടുക്കേണ്ടി വരും; കുതിച്ചുയര്‍ന്ന് ആവശ്യസാധന വില

Published

on

Share our post

തൊട്ടാൽ പൊള്ളും വിധം വില കുതിച്ചു കയറുകയാണ്, അരി തൊട്ട് പപ്പടം വരെ സകല സാധനങ്ങൾക്കും. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും ഓരോ ദിവസവുമെന്നോണമാണ് വില കുതിച്ചുയരുന്നത്. ഓണമടുത്തതോടെയാണ് വിലവർധന രൂക്ഷമായത്. സാധനങ്ങൾക്ക് ആവശ്യം കൂടുമ്പോൾ വില കൂടുന്നതിനൊപ്പം ഓണത്തിന് കച്ചവടക്കാരുടെ പ്രത്യേക വിലക്കൂട്ടൽ വേറെയുമുണ്ട്! പച്ചക്കറികൾ ഓരോന്നിനും മുപ്പതു രൂപ വരെയൊക്കെയാണ് വില കൂടിയിട്ടുള്ളത്.

ഏപ്രിലിൽ കിലോയ്ക്ക് 32 രൂപയായിരുന്ന ജയ അരിക്ക്‌ ചില്ലറ വിപണിയിൽ 49 വരെ വില ഉയർന്നിട്ടുണ്ട്. കർണാടകയിലും ആന്ധ്രയിലും മഴ പെയ്തതും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അരിവരവ് കുറഞ്ഞതും വില കൂടുന്നതിന് കാരണമായിട്ടുണ്ട്. 34 രൂപയായിരുന്ന സുരേഖ അരിയുടെ വില 44 രൂപയായി. ഓണ വിപണിയിലേക്കായി അരി സംഭരിക്കുന്നതും വില കൂടുന്നതിന് കാരണമാണ്.

സദ്യയൊരുക്കാൻ വേണ്ടതിനെല്ലാം വില കൂടിക്കൊണ്ടിരിക്കുകയാണ്. ബീൻസ്, കാരറ്റ്, പാവയ്ക്ക, ബീറ്റ്‌റൂട്ട്, പച്ചക്കായ, പച്ചമുളക്, ഇഞ്ചി എന്നു വേണ്ട സകലതിനും കത്തിക്കയറുകയാണ് വില. ഒരു കിലോ ബീൻസ്-100, കാരറ്റ്-100, പാവയ്ക്ക-90, ഇഞ്ചി-100, മാങ്ങ-120, പച്ചമുളക്-100, കാബേജ്-60, ചേന-60, വെണ്ടയ്ക്ക-60, ഉരുളക്കിഴങ്ങ്‌-60, ചെറിയ ഉള്ളി-60, മുരിങ്ങയ്ക്ക-60 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം എറണാകുളം മാർക്കറ്റിലെ ചില്ലറ വില. മസാലപ്പൊടികൾക്കും തൈരിനും വരെ വില ഉയർന്നിട്ടുണ്ട്. ഓണത്തിരക്ക് തുടങ്ങും മുൻപേ ഇത്തരത്തിലാണ് വില ഉയരുന്നതെങ്കിൽ ഉത്രാടപ്പാച്ചിലാകുന്പോഴേക്ക് വില ഇനിയും കൂടിയേക്കും.

പച്ചമുളക് 30-ൽ നിന്നാണ് 100 രൂപയായത്. വറ്റൽമുളക് 260-ൽ നിന്ന് 300 ആയി. മത്തനും വെള്ളരിയും കിലോയ്ക്ക് ഇരുപതാണ് നിലവിലെ വില. പപ്പടത്തിന് അഞ്ചുരൂപ കൂടിയിട്ടുണ്ട്.

സദ്യ ഓർഡർ ചെയ്യുന്നതിനും ഇതേ നിരക്കിൽ വിലക്കയറ്റമുണ്ടാകും. കാറ്ററിങ് സർവീസുകാരും ഹോട്ടലുകളിലും സദ്യവില ഉയർത്തിയിട്ടുണ്ട്. ഹോട്ടലുകളിൽ രണ്ടു പായസമടക്കം 28 കൂട്ടം വിഭവങ്ങളുമായി 750 രൂപ വരെയോ അതിലും അധികമോ ആണ് സദ്യയുടെ വില.


Share our post

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!