Connect with us

Breaking News

വാട്‌സാപ്പ് കമ്മ്യൂണിറ്റി ടാബ് ബീറ്റാ പരീക്ഷണം തുടങ്ങി; വിശദമായറിയാം

Published

on

Share our post

ഈ വര്‍ഷം ഏപ്രിലിലാണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് എന്ന പുതിയ സംവിധാനം മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. ഇതുവഴി വാട്‌സാപ്പില്‍ വിവിധ ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി നിര്‍മിക്കാന്‍ ഉപഭോക്താവിന് സാധിക്കും. ‘വാട്‌സാപ്പിന്റെ പ്രധാനപ്പെട്ടൊരു പരിണാമം’ എന്നാണ് സക്കര്‍ബര്‍ഗ് ഈ ഫീച്ചറിനെ വിശേഷിപ്പിച്ചത്. ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.22.19.3 ലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്കാണ് കമ്മ്യൂണിറ്റീസ് ടാബ് ലഭിച്ചത് എന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്‌സാപ്പ് തുറക്കുമ്പോള്‍ ഇടത് ഭാഗത്ത് മുകളിലായി കാണുന്ന ക്യാമറ ടാബിന് പകരമായാണ് കമ്മ്യൂണിറ്റി ടാബ് നല്‍കിയിരിക്കുന്നത്. പത്ത് ഗ്രൂപ്പുകള്‍ അടങ്ങുന്ന ഒരു കമ്മ്യൂണിറ്റി നിര്‍മിക്കാന്‍ ഇതിലൂടെ സാധിക്കും. ‘സബ് ഗ്രൂപ്പുകള്‍’ എന്നാണ് ഈ ഗ്രൂപ്പുകളെ വിളിക്കുക. ഓരോ ഗ്രൂപ്പിലും 512 അംഗങ്ങളെ ഉള്‍ക്കൊള്ളിക്കാം. ഇതില്‍ ഏതില്‍ അംഗമാകണം എന്ന് ആളുകള്‍ക്ക് തീരുമാനിക്കാം. കമ്മ്യൂണിറ്റിയില്‍ നിന്ന് പുറത്തുപോവാതെ തന്നെ ഗ്രൂപ്പുകളില്‍ നിന്ന് പുറത്ത് പോവാനും സാധിക്കും.

ഒരു കമ്മ്യൂണിറ്റി നിര്‍മിച്ചാല്‍ അതിനുള്ളില്‍ ഒരു സബ് ഗ്രൂപ്പ് വാട്‌സാപ്പ് തന്നെ നിര്‍മിക്കും. അതിനെ അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് എന്ന് വിളിക്കും. അനൗണ്‍സ് മെന്റ് ഗ്രൂപ്പ് വഴി കമ്മ്യൂണിറ്റി അഡ്മിന്‍മാര്‍ അയക്കുന്ന സന്ദേശങ്ങള്‍ കമ്മ്യൂണിറ്റിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കാണാന്‍ സാധിക്കും.

സബ് ഗ്രൂപ്പുകളില്‍ നിന്ന് അംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ മറച്ചുവെക്കുന്നതിനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ് എന്ന് വാബീറ്റ ഇന്‍ഫോ പറയുന്നു. വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചറിന്റെ ആദ്യ പതിപ്പില്‍ ഈ സ്വകാര്യതാ ഫീച്ചര്‍ ഉണ്ടായിരുന്നില്ല.

അതേസമയം മുകളില്‍ പറഞ്ഞ ബീറ്റാ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്താലും നിങ്ങള്‍ക്ക് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ലഭിക്കണം എന്നില്ല. കമ്മ്യൂണിറ്റീസ് ഫീച്ചര്‍ മുഴുവനായും ഉപയോഗിക്കാന്‍ സാധിക്കുന്ന ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് മാത്രമേ അത് ലഭ്യമാക്കിയിട്ടുള്ളൂ. ഇങ്ങനെ അവസരം ലഭിക്കുന്നവര്‍ നിങ്ങളെ അവരുടെ കമ്മ്യൂണിറ്റിയില്‍ അംഗമാക്കിയാല്‍ പോലും ആ ഫീച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.

തൊഴിലിടങ്ങള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍, കൂട്ടായ്മകള്‍, വിപണനം തുടങ്ങി പലവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ബീറ്റാ ഉപഭോക്താക്കളായ കൂടുതല്‍ പേരിലേക്ക് വരും ആഴ്ചകളില്‍ തന്നെ ഫീച്ചര്‍ എത്തിയേക്കും.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!