Breaking News
വീട്ടിൽ ചാണകമുള്ളവർ ഇനി ലക്ഷപ്രഭുക്കൾ

സുൽത്താൻ ബത്തേരി: നൂൽപ്പുഴക്കാർക്ക് സന്തോഷിക്കാം. ചാണകക്കുഴി നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്ന മാലിന്യം ഇനി അവരുടെ സ്വൈര്യം കെടുത്തില്ല. ചാണകമാലിന്യത്തെ ലക്ഷങ്ങൾ സമ്പാദിക്കാനുള്ള മാർഗമാക്കി മാറ്റിയിരിക്കുകയാണ് വയനാട് നൂൽപ്പുഴക്കാർ. ഇറ്റാലിയൻ സാങ്കേതികവിദ്യയിൽ നിർമിച്ചെടുത്ത ചാണകം ഉണക്കിപ്പൊടിക്കുന്ന മെഷീനിന്റെ കടന്നുവരവാണ് നൂൽപ്പുഴക്കാർക്ക് പണം സമ്പാദിക്കാനുള്ള വഴിയൊരുക്കിയത്.
ചാണകക്കുഴിയിൽ വെള്ളം വീണ് കുഴിനിറയുന്നത് കാരണം മാലിന്യം പുറത്തേക്ക് വമിക്കുന്നതിനാൽ പരിസരമലിനീകരണവും കുഴിയിൽ വെള്ളം നിറയുന്നതിനാൽ ചാണകം ഉണക്കിപ്പൊടിക്കാൻ കാലതാമസമെടുക്കുന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാൽ ഇന്ന് കന്നുകാലികളുടെ മൂത്രവും വെള്ളവുമെല്ലാം കുഴിയിൽവീണ് കുഴി നിറയാൻ പ്രാർത്ഥിക്കുകയാണ് നൂൽപ്പുഴയിലെ കർഷകർ. വെള്ളവും മൂത്രവുംകൊണ്ട് ചാണകക്കുഴി കുഴമ്പ് രൂപത്തിലായങ്കിലെ ചാണകം മെഷീൻ ഉപയോഗിച്ച് ഉണക്കിപൊടിച്ച് ചാക്കുകളിലാക്കി ആവശ്യക്കാർക്ക് നൽകാൻ കഴിയൂ.
നിമിഷനേരം കൊണ്ടാണ് കർഷകർക്ക് ചാണകം ഉണക്കി പൊടിച്ച് ചാക്കുകളിലാക്കി നൽകുന്നത്. 1 കിലോ മുതൽ 1500 കിലോ വരെ ഉണക്കിപൊടിച്ച് ചാക്കിലാക്കികൊടുക്കുന്നതിന് 3500 രൂപ. ഇത് മിനിമം ചാർജാണ്. അതിന്റെ മുകളിലേക്ക് വരുന്ന ഓരോ കിലേോയ്ക്കും രണ്ട് രൂപ 3000 കിലോവരെ. 3000 മുതൽ 4500 വരെ 1 രൂപ 75 പൈസ. അതിന് മുകളിൽ 1 രൂപ 50 പൈസ പ്രകാരമാണ് ഈടാക്കുന്നത്. പഞ്ചായത്തിന്റെ ഈ ചാണകമെഷീന് വൻ സ്വീകാര്യതയാണ് ക്ഷീരകർഷകർക്കിടയിൽ ലഭിച്ചിരിക്കുന്നത്. ചാണകമാലിന്യം പുറത്തേക്ക് ഒഴുകിപ്പോകുന്നത് വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്കുണ്ടാക്കിയിരുന്നത്.
ലക്ഷ്യം, മാലിന്യമുക്തപഞ്ചായത്ത്
ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഒരു സംഘമാണ് ഇതിന്റെ പ്രവർത്തനം നടത്തുന്നത്. ഇത് ടെൻഡർ വിളിച്ച് പഞ്ചായത്ത് നൽകുകയായിരുന്നു. വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന നൂൽപ്പുഴ പഞ്ചായത്ത് ക്ഷിരമേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. ഒരു വർഷം പത്ത് ലക്ഷം ലിറ്റർ പാല് വരെ ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ കന്നുകാലികളെ കെട്ടുന്ന തൊഴുത്ത് പരിമിതമായ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. വർഷകാലമാകുന്നതോടെ ചാണകക്കുഴി നിറഞ്ഞ് പരിസരമലിനീകരണം ഉണ്ടാക്കുന്നു. ഇതിന് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിനിടെയാണ് ഇറ്റാലിയൻ നിർമ്മിത മെഷിനെക്കുറിച്ച് അറിയുന്നത്. പഞ്ചായത്ത് പദ്ധതിയിനത്തിൽ ഫണ്ട് വകയിരുത്തിയാണ് 40 ലക്ഷം രൂപ ചെലവിൽ മെഷീൻ വാങ്ങിയത്. മെഷീൻ സ്ഥാപിക്കുകവഴി പഞ്ചായത്തിനെ മാലിന്യമുക്തപഞ്ചായത്താക്കി മാറ്റുകയുമാണ് ലക്ഷ്യമെന്ന് ഭരണസമിതി പറയുന്നു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്