Breaking News
മട്ടന്നൂർ നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി

മട്ടന്നൂർ: നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി .35 സീറ്റിൽ 21 എണ്ണം നേടിയാണ് ഭരണം ഇടതുപക്ഷ മുന്നണി നിലനിർത്തിയത്. യു ഡി എഫിന് 7 സീറ്റുകൾ കൂടി 14 സീറ്റുകൾ ലഭിച്ചു.
മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് വിജയിച്ച മുന്നണി
Total: 35 വാർഡുകൾ
LDF: 21
UDF: 14
NDA: 0
തെരഞ്ഞെടുപ്പ് ഫലം:
വാര്‍ഡ്, സ്ഥാനാര്‍ത്ഥി, പാര്‍ട്ടി, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍
വാര്‍ഡ് 1 മണ്ണൂര്‍
പി രാഘവന് മാസ്റ്റര്‍(ഐഎന്‍സി)-538
എം വി സുരേഷ് ( സിപിഐഎം)-467
എം കെ ദീപേഷ് (ബിജെപി)-100
ഭൂരിപക്ഷം 71
2 പൊറോറ
കെ പ്രിയ (ഐഎന്‍സി)-537
സൗമ്യ രജിത്ത്( സിപിഐഎം)-474
കെ സൗമ്യ(ബിജെപി)-73
ഭൂരിപക്ഷം 63
3 ഏളന്നൂര്‍
കെ അഭിനേഷ്(ഐഎന്‍സി)-589
ബിന്ദു പറമ്പന്‍( സിപിഐഎം)-543
പി ജിനേഷ്(ബിജെപി)-15
ഭൂരിപക്ഷം 46
4 കീച്ചേരി
ഒ കെ സ്നേഹ(സിപിഐഎം)-532
പി പി സുബൈദ(ഐഎന്‍സി)-354
ടി പ്രഗിത (ബിജെപി)-42
ഭൂരിപക്ഷം 178
5 ആണിക്കരി
ഉമൈബ ടീച്ചര്‍(ഐയുഎംഎല്‍)-636
എ ശ്രീജ(സ്വതന്ത്ര)-381
എം കെ സീത(ബിജെപി)-6
ഭൂരിപക്ഷം 255
6 കല്ലൂര്‍
കെ മജീദ്(സിപിഐഎം)-503
കെ ഗോവിന്ദന്(സി എം പി സി സി( സി പി ജെ)-239
കെ സുനില്‍കുമാര്‍ (ബിജെപി)-67
ഭൂരിപക്ഷം 264
7 കളറോഡ്
പി പി അബ്ദുല്‍ ജലീല്‍(ഐയുഎംഎല്‍)-505
പി റീത്ത( സി പി ഐ എം)-343
കെ സാജിര്‍( എസ് ഡി പി ഐ)-105
എന്‍ പി പ്രകാശന് (ബിജെപി)-18
ഭൂരിപക്ഷം 162
8 മുണ്ടയോട്
പി ശ്രീജ(സിപിഐഎം)-421
ഉഷ ബാലകൃഷ്ണന്( ഐഎന്‍സി)-417
പി വി സജിത (ബിജെപി)-15
ഭൂരിപക്ഷം 4
9 പെരുവയല്‍ക്കരി
സി ശ്രീലത(സിപിഐഎം)-459
സി പി ശോഭന( ഐഎന്‍സി)-234
പി ദിവ്യ (ബിജെപി)-15
ഭൂരിപക്ഷം 225
10 ബേരം
എം അഷ്റഫ്(ഐയുഎംഎല്‍)-559
വി നൗഫല്‍(സിപിഐഎം)-550
സി എം മുഹമ്മദ് അലി( എസ് ഡി പി ഐ)-24
ജി അജിത്ത് കുമാര്‍ (ബിജെപി)-17
നൗഫല്‍( സ്വതന്ത്രന്)-6
ഭൂരിപക്ഷം 9
11 കായലൂര്‍
ഇ ശ്രീജേഷ്(സിപിഐഎം)-524
സി കെ രമേഷ് (ബിജെപി)-184
വി റഫീഖ്( ഐ എന്‍ സി)-113
ഭൂരിപക്ഷം 340
12 കോളാരി
പി അനിത(സിപിഐഎം)-362
പി ശ്രുതി(ബിജെപി)-329
കെ റീന ടീച്ചര്‍( ഐ എന്‍ സി)-306
ഭൂരിപക്ഷം 33
13 പരിയാരം
ടി കെ സിജില്‍(സിപിഐഎം)-516
എം സുധീന്ദ്രന്‍ മാസ്റ്റര്‍( ഐ എന്‍ സി)-404
സി അബ്ദുള്‍ റഫീഖ്( എസ്ഡിപിഐ)-81
ഇ ജിതിന് (ബിജെപി)-23
ഭൂരിപക്ഷം 112
14 അയ്യല്ലൂര്‍
കെ ശ്രീന(സിപിഐഎം)-662
കെ സി ഗീത( ഐ എന്‍ സി)-116
രാഗിണി (ബിജെപി)-41
ഭൂരിപക്ഷം 546
15 ഇടവേലിക്കല്‍
കെ രജത(സിപിഐഎം)-661
ടി വി രത്നാവതി( ഐ എന്‍ സി)-81
എന്‍ ഇന്ദിര (ബിജെപി)-38
ഭൂരിപക്ഷം 580
16 പഴശ്ശി
പി ശ്രീനാഥ്(സിപിഐഎം)-602
മുസ്തഫ ചൂര്യോട്ട്( ഐ യു എം എല്‍)-266
പി പി രാജേഷ് (ബിജെപി)-29
ഭൂരിപക്ഷം 336
17 ഉരുവച്ചാല്‍
കെ കെ അഭിമന്യു(സിപിഐഎം)-595
വി റമീസ്( ഐ യു എം എല്‍)-326
വനേഷ് ഒറോക്കണ്ടി(ബിജെപി)-29
ഭൂരിപക്ഷം 269
18 കരേറ്റ
പി പ്രസീന(സിപിഐ)-597
കെ ബിന്ദു(ബിജെപി)-304
കെ സി ഷിബിന(ഐ എന്‍ സി)-100
ഭൂരിപക്ഷം 293
19 കുഴിക്കല്‍
എം ഷീബ(സിപിഐഎം)-584
സുരേഷ് മാവില(ഐ എന്‍ സി)-452
സി ഹരീന്ദ്രന്‍(ബിജെപി)-97
ഭൂരിപക്ഷം: 132
20 കയനി
എം രഞ്ജിത്ത്(സിപിഐഎം)-561
സുബൈദ ടീച്ചര്‍(ഐ എന്‍ സി)-508
കെ റിനീഷ്(ബിജെപി)-66
പി പവാസ്( എസ്ഡിപിഐ)-50
ഭൂരിപക്ഷം 53
21 പെരിഞ്ചേരി
മിനി രാമകൃഷ്ണന്(ഐഎന്‍സി)-377
കെ ഒ പ്രസന്നകുമാരി(സിപിഐഎം)-335
കെ പി മിനി(ബിജെപി)-22
ഭൂരിപക്ഷം 42
22 ദേവര്‍കാട്
ഒ പ്രീത(സിപിഐഎം)-452
ശ്രുതി റിജേഷ്(ഐഎന്‍സി)-210
റീജ(ബിജെപി)-101
ഭൂരിപക്ഷം 242
23 കാര
പി പ്രമിജ(സിപിഐഎം)-651
ആര് കെ പ്രീത(ഐഎന്‍സി)-190
കെ പി ശശികല(ബിജെപി)-82
ഭൂരിപക്ഷം 461
24 നെല്ലൂന്നി
എന്‍ ഷാജിത്ത് മാസ്റ്റര്‍(സിപിഐഎം)-639
പി ആര് ഭാസ്കര ഭാനു(ഐഎന്‍സി)-251
കെ വിശ്വനാഥന്(ബിജെപി)-29
ഭൂരിപക്ഷം 388
25 ഇല്ലംഭാഗം
പി രജിന(ഐഎന്‍സി)-441
കെ എം ഷീബ(സിപിഐഎം)-405
കെ പ്രിയ(ബിജെപി)-112
ഭൂരിപക്ഷം 36
26 മലക്കുതാഴെ
വി എം സീമ(സിപിഐഎം)-626
എം വി ഷൈനി(ആര് എസ് പി)-203
കെ സൗമ്യ(ബിജെപി)-187
ഭൂരിപക്ഷം 423
27 എയര്‍പോര്‍ട്ട്
പി കെ നിഷ(സിപിഐഎം)-560
രേഷ്മ അനീഷ്(ഐഎന്‍സി)-254
കെ രേഷ്മ(ബിജെപി)-80
ഭൂരിപക്ഷം 306
28 മട്ടന്നൂര്‍
സുജിത(ഐഎന്‍സി)-401
പി എ സുമയ്യ(സ്വതന്ത്ര)-187
മാധുരി(ബിജെപി)-40
ഭൂരിപക്ഷം 214
29 ടൗണ്‍
കെ വി പ്രശാന്ത്(ഐഎന്‍സി)-343
എ മധുസൂദനന്(ബിജെപി)-331
എം കെ ശ്രീമതി(സ്വതന്ത്ര)-83
ഭൂരിപക്ഷം 12
30 പാലോട്ടുപള്ളി
പി പ്രജില(ഐയുഎംഎല്‍)-561
ഷിജില മോഹന്‍(സിപിഐഎം)-324
സി പി റിബിന്(ബിജെപി)-23
ഭൂരിപക്ഷം 237
31 മിനി നഗര്‍
വി എന്‍ മുഹമ്മദ്(ഐയുഎംഎല്‍)-283
പി വി ഷാഹിദ്(സ്വതന്ത്രന്)-268
വി പി ഇസ്മയില്‍(സിപിഐഎം)-182
അനൂപ് കല്ലിക്കണ്ടി(ബി ജെ പി)-69
ഭൂരിപക്ഷം 15
32 ഉത്തിയൂര്‍
വി കെ സുഗതന്(സിപിഐഎം)-545
കെ വി ജയചന്ദ്രന്(ഐഎന്‍സി)-418
വി എ സുധീഷ്( ബി ജെ പി)-29
ഭൂരിപക്ഷം 127
33 മരുതായി
സി അജിത്ത് കുമാര്‍(ഐഎന്‍സി)-465
പി രാജിനി(ജെഡിഎസ്)-380
കെ പി രതീഷ്( ബി ജെ പി)-26
ഭൂരിപക്ഷം 85
34 മേറ്റടി
സി അനിത(ഐഎന്‍സി)-415
ഷാഹിന സത്യന്(സിപിഐഎം)-402
എ രജിത(ബിജെപി)-351
ഭൂരിപക്ഷം 13
35 നാലങ്കേരി
സി പി വാഹിദ(ഐഎന്‍എല്‍)-548
ഷംല ഫിറോസ്(ഐ യു എം എല്‍)-503
എം വി പ്രയങ്ക( ബി ജെ പി)-57
ഭൂരിപക്ഷം 45
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്