Breaking News
ക്ഷീരകർഷകരും ഓൺലൈനിലേക്ക്
ക്ഷീരവികസനവകുപ്പിനുവേണ്ടി തയ്യാറാക്കിയ ക്ഷീരശ്രീ പോർട്ടലിൽ ആദ്യത്തെ നാലുദിവസം രജിസ്റ്റർചെയ്തത് ഒരു ലക്ഷത്തിലേറെ കർഷകർ. 20 വരെയാണ് കർഷകരുടെ വിവരശേഖരണം. 1.96 ലക്ഷം ക്ഷീരകർഷകരാണ് നിലവിലെ കണക്കുപ്രകാരമുള്ളത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാലുത്പാദന ബോണസ് ഓണത്തിനുമുൻപ് നൽകുന്നതിനാണ് നടപടികൾ വേഗത്തിലാക്കിയത്.
ക്ഷീരകർഷകർക്ക് ഡി.ബി.ടി. (ഡയറക്ട് ബെനിഫിഷറി ട്രാൻസ്ഫർ) സംവിധാനത്തിലൂടെ നൽകിയിരുന്ന ആനുകൂല്യങ്ങളാണ് ഓൺലൈനിലേക്ക് മാറ്റുന്നത്. ഈ മാസം 15-നാണ് രജിസ്‌ട്രേഷൻ തുടങ്ങിയത്. ക്ഷീരസഹകരണസംഘങ്ങൾവഴി പാൽ അളക്കുന്ന കർഷകരെല്ലാം ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർചെയ്യണം. മറ്റുള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ സംഘങ്ങളിൽ പാൽ നൽകുന്നുണ്ടോയെന്ന വിവരം നൽകണം.
രജിസ്റ്റർചെയ്തവർക്ക് സ്മാർട്ട് ഐ.ഡി. നമ്പറും പാസ്‌വേഡും നൽകും. പിന്നീട് വകുപ്പുമായി ബന്ധപ്പെട്ടുള്ള ഓരോ ആനുകൂല്യങ്ങൾക്കും പോർട്ടലിലൂടെ അപേക്ഷിക്കാം. കർഷകരുടെ എല്ലാവിവരങ്ങളും പോർട്ടലിലൂടെ ശേഖരിക്കുന്നുണ്ട്. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് എന്നിങ്ങനെ. ഓണത്തിനുമുൻപ് ഉത്പാദനബോണസായി സർക്കാർ പ്രഖ്യാപിച്ച ലിറ്ററിന് ഒരുരൂപ കർഷകരുടെ അക്കൗണ്ടുകളിലെത്തിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളും ക്ഷീരകർഷകർക്ക് ആനുകൂല്യം നൽകുന്നതിന് വാർഷികപദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്.
ലിറ്ററിന് മൂന്നുരൂപ നിരക്കിലാണ് നൽകാറുള്ളത്. സുലേഖ സോഫ്റ്റ്‌വേർ വഴിയാണ് നിലവിൽ കർഷകർക്ക് തുക വിതരണംചെയ്തിരുന്നത്. ഇത് ക്ഷീരശ്രീ പോർട്ടലുമായി ലിങ്ക് ചെയ്യുന്നതിനുള്ള ആലോചനകളുമുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ ക്ഷീകർഷകർക്കുള്ള പദ്ധതികളും ഇതിനോട് യോജിപ്പിക്കും.
പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ പതിനായിരത്തിലേറെ കർഷകർ രജിസ്റ്റർചെയ്തു. ഒരേസമയം കൂടുതൽപേർ ഉപയോഗിക്കുന്നതോടെ വെബ്‌സൈറ്റിൽ തടസ്സം നേരിടുന്നുണ്ട്. ഏറെനേരം കാത്തിരുന്നിട്ടും രജിസ്‌ട്രേഷൻ പൂർത്തിയാക്കി സ്മാർട്ട് ഐ.ഡി. നമ്പറും പാസ്‌വേഡും ലഭിക്കാത്തത് കർഷകരെ നിരാശയിലാക്കുന്നുണ്ട്.
Breaking News
ബംഗളൂരുവിൽ ഞായറാഴ്ച റമദാൻ ഒന്ന്

ബംഗളൂരു: ബംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ 1 ഞായറാഴ്‌ച (മാർച്ച് 2) ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി ഇർഫാനി അറിയിച്ചു.
Breaking News
തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ


തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.
Breaking News
സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു


കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്