Connect with us

Breaking News

നാടൻ വിത്തിനങ്ങളുമായി യുവകർഷകന്റെ ബൈക്ക് യാത്ര

Published

on

Share our post

കണ്ണൂർ : തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സാലൈ അരുൺ എന്ന മുപ്പതുകാരൻ അഞ്ചുവർഷമായി യാത്രയിലാണ്. വിനോദത്തിനോ സ്ഥലങ്ങൾ കാണാനോ വേണ്ടിയുള്ളതല്ല ഗ്രാമങ്ങൾ തേടി ബുള്ളറ്റിലുള്ള യാത്ര. സാഹസിക റൈഡുമല്ല. തന്റെ ശേഖരത്തിലുള്ള നാടൻവിത്തിനങ്ങൾ ഗ്രാമീണകർഷകർക്ക് കൈമാറി പകരം അപൂർവമായ വിത്തിനങ്ങൾ അവരിൽനിന്ന്‌ ശേഖരിക്കുന്നതിനായാണ് ഇൗ സഞ്ചാരം. ഇൗ കർഷകദിനത്തിൽ കേരളത്തിലായിരുന്നു ഇദ്ദേഹം.

വയനാട്, കണ്ണൂർ ജില്ലകൾ പിന്നിട്ട് കാസർകോട് ജില്ലയിലൂടെയുള്ള ഒരപൂർവയാത്ര. ജൈവകർഷകരെ കണ്ടെത്തി കൈവശമുള്ള നാടൻവിത്തിനങ്ങൾ സൗജന്യമായി കൈമാറുക. അവരിൽനിന്ന്‌ തന്റെ കൈവശമില്ലാത്ത വിത്തിനങ്ങൾ ശേഖരിക്കുക. ഇത് ആവശ്യക്കാർക്ക് വിതരണം ചെയ്യുക.

ഇതാണ് അരുണിന്റെ ‘ബാർട്ടർ’ രീതി. ഇന്ത്യ മുഴുവൻ സന്ദർശിച്ച് രണ്ടായിരത്തിൽപരം വിത്തുകൾ ശേഖരിക്കുക-ഇതാണ് ലക്ഷ്യം. ‘വിത്തിനങ്ങളുടെ അംബാസഡർ’ എന്ന് വിശേഷിപ്പിക്കാവുന്ന കണ്ണൂർ പഞ്ഞിക്കയിൽ ‘കുട്ടീസി’ൽ പള്ളിവളപ്പിൽ നിസാമുദ്ദീന്റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം അരുൺ. നാടൻവിത്തിനങ്ങൾ ശീതീകരിച്ച് സൂക്ഷിച്ച്, വാട്സാപ്പ് വഴി പരിചയപ്പെടുന്ന ആവശ്യക്കാർക്ക് സൗജന്യമായി തപാൽമാർഗം അയച്ചുകൊടുക്കുന്നയാളാണ് നിസാമുദ്ദീൻ.

ഇനം തക്കാളി, 35 ഇനം ചുരയ്ക്ക

2017-ലാണ് അരുൺ ഒറ്റയാൾയാത്രയ്ക്ക് തുടക്കമിട്ടത്. തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ യാത്ര ചെയ്തത് നാലുവർഷമെടുത്ത്. താണ്ടിയത് 70,000 കിലോമീറ്റർ. കേരളത്തിലേക്കെത്തുന്നത് ഇതാദ്യം. ഇത്തവണ ഭാരതയാത്രയാണ് ലക്ഷ്യം. കഴിഞ്ഞ ജൂലായ് 13-നാണ് ജന്മനാട്ടിൽനിന്ന് യാത്ര തുടങ്ങിയത്. 500-ല്പരം നാടൻ പച്ചക്കറിവിത്തിനങ്ങളാണ് അരുണിന്റെ ശേഖരത്തിലുള്ളത്. എല്ലാം നാട്ടിലെ കൃഷിയിടത്തിൽ കുടുംബത്തോടൊപ്പം വിളയിച്ചെടുത്തവ. 35 ഇനം ചുരയ്ക്കയുടെയും 30 ഇനം തക്കാളിയുടെയും വിത്തുകൾ ശേഖരത്തിലുണ്ട്. മിക്ക പച്ചക്കറികളുടെയും പത്തിലേറെ ഇനങ്ങളുമുണ്ട് കൂട്ടത്തിൽ. ഇവ ഭദ്രമായി പാക്ക് ചെയ്ത് ബൈക്കിന്റെ പിറകിൽ സൂക്ഷിച്ചാണ് യാത്ര. പച്ചക്കറി കർഷക ഗ്രൂപ്പുകളിലൂടെയും കർഷക വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് ആവശ്യക്കാരെയും വിത്ത് ശേഖരിക്കുന്നവരെയും കണ്ടെത്തുന്നത്. രാത്രി മിക്കപ്പോഴും പരിചയപ്പെടുന്ന കർഷകരുടെ ആതിഥ്യം സ്വീകരിക്കാറാണ് പതിവ്. കേരളത്തിലെ കർഷകർ കൃഷിയോട് ഏറെ ആഭിമുഖ്യമുള്ളവരാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. വാഹനത്തിന്റെ ഇന്ധനച്ചെലവ് പലപ്പോഴും ഇത്തരക്കാരാണ് സ്നേഹപൂർവം വഹിക്കുന്നതെന്നും അരുൺ പറയുന്നു. കാസർകോട്ടുനിന്ന് കർണാടക വഴി മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാൻ… ഇങ്ങനെയാണ് യാത്രാപ്ലാൻ.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!