Connect with us

Breaking News

നാടൻ വിത്തിനങ്ങളുമായി യുവകർഷകന്റെ ബൈക്ക് യാത്ര

Published

on

Share our post

കണ്ണൂർ : തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സാലൈ അരുൺ എന്ന മുപ്പതുകാരൻ അഞ്ചുവർഷമായി യാത്രയിലാണ്. വിനോദത്തിനോ സ്ഥലങ്ങൾ കാണാനോ വേണ്ടിയുള്ളതല്ല ഗ്രാമങ്ങൾ തേടി ബുള്ളറ്റിലുള്ള യാത്ര. സാഹസിക റൈഡുമല്ല. തന്റെ ശേഖരത്തിലുള്ള നാടൻവിത്തിനങ്ങൾ ഗ്രാമീണകർഷകർക്ക് കൈമാറി പകരം അപൂർവമായ വിത്തിനങ്ങൾ അവരിൽനിന്ന്‌ ശേഖരിക്കുന്നതിനായാണ് ഇൗ സഞ്ചാരം. ഇൗ കർഷകദിനത്തിൽ കേരളത്തിലായിരുന്നു ഇദ്ദേഹം.

വയനാട്, കണ്ണൂർ ജില്ലകൾ പിന്നിട്ട് കാസർകോട് ജില്ലയിലൂടെയുള്ള ഒരപൂർവയാത്ര. ജൈവകർഷകരെ കണ്ടെത്തി കൈവശമുള്ള നാടൻവിത്തിനങ്ങൾ സൗജന്യമായി കൈമാറുക. അവരിൽനിന്ന്‌ തന്റെ കൈവശമില്ലാത്ത വിത്തിനങ്ങൾ ശേഖരിക്കുക. ഇത് ആവശ്യക്കാർക്ക് വിതരണം ചെയ്യുക.

ഇതാണ് അരുണിന്റെ ‘ബാർട്ടർ’ രീതി. ഇന്ത്യ മുഴുവൻ സന്ദർശിച്ച് രണ്ടായിരത്തിൽപരം വിത്തുകൾ ശേഖരിക്കുക-ഇതാണ് ലക്ഷ്യം. ‘വിത്തിനങ്ങളുടെ അംബാസഡർ’ എന്ന് വിശേഷിപ്പിക്കാവുന്ന കണ്ണൂർ പഞ്ഞിക്കയിൽ ‘കുട്ടീസി’ൽ പള്ളിവളപ്പിൽ നിസാമുദ്ദീന്റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം അരുൺ. നാടൻവിത്തിനങ്ങൾ ശീതീകരിച്ച് സൂക്ഷിച്ച്, വാട്സാപ്പ് വഴി പരിചയപ്പെടുന്ന ആവശ്യക്കാർക്ക് സൗജന്യമായി തപാൽമാർഗം അയച്ചുകൊടുക്കുന്നയാളാണ് നിസാമുദ്ദീൻ.

ഇനം തക്കാളി, 35 ഇനം ചുരയ്ക്ക

2017-ലാണ് അരുൺ ഒറ്റയാൾയാത്രയ്ക്ക് തുടക്കമിട്ടത്. തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ യാത്ര ചെയ്തത് നാലുവർഷമെടുത്ത്. താണ്ടിയത് 70,000 കിലോമീറ്റർ. കേരളത്തിലേക്കെത്തുന്നത് ഇതാദ്യം. ഇത്തവണ ഭാരതയാത്രയാണ് ലക്ഷ്യം. കഴിഞ്ഞ ജൂലായ് 13-നാണ് ജന്മനാട്ടിൽനിന്ന് യാത്ര തുടങ്ങിയത്. 500-ല്പരം നാടൻ പച്ചക്കറിവിത്തിനങ്ങളാണ് അരുണിന്റെ ശേഖരത്തിലുള്ളത്. എല്ലാം നാട്ടിലെ കൃഷിയിടത്തിൽ കുടുംബത്തോടൊപ്പം വിളയിച്ചെടുത്തവ. 35 ഇനം ചുരയ്ക്കയുടെയും 30 ഇനം തക്കാളിയുടെയും വിത്തുകൾ ശേഖരത്തിലുണ്ട്. മിക്ക പച്ചക്കറികളുടെയും പത്തിലേറെ ഇനങ്ങളുമുണ്ട് കൂട്ടത്തിൽ. ഇവ ഭദ്രമായി പാക്ക് ചെയ്ത് ബൈക്കിന്റെ പിറകിൽ സൂക്ഷിച്ചാണ് യാത്ര. പച്ചക്കറി കർഷക ഗ്രൂപ്പുകളിലൂടെയും കർഷക വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് ആവശ്യക്കാരെയും വിത്ത് ശേഖരിക്കുന്നവരെയും കണ്ടെത്തുന്നത്. രാത്രി മിക്കപ്പോഴും പരിചയപ്പെടുന്ന കർഷകരുടെ ആതിഥ്യം സ്വീകരിക്കാറാണ് പതിവ്. കേരളത്തിലെ കർഷകർ കൃഷിയോട് ഏറെ ആഭിമുഖ്യമുള്ളവരാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. വാഹനത്തിന്റെ ഇന്ധനച്ചെലവ് പലപ്പോഴും ഇത്തരക്കാരാണ് സ്നേഹപൂർവം വഹിക്കുന്നതെന്നും അരുൺ പറയുന്നു. കാസർകോട്ടുനിന്ന് കർണാടക വഴി മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാൻ… ഇങ്ങനെയാണ് യാത്രാപ്ലാൻ.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!