Connect with us

Breaking News

കൃഷ്‌ണപിള്ള ദിനത്തിൽ നാടെങ്ങും സാന്ത്വന പരിചരണം

Published

on

Share our post

കണ്ണൂർ : കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച്‌ 19ന്‌ നാടെങ്ങും സാന്ത്വന പരിചരണം സംഘടിപ്പിക്കുമെന്ന്‌ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും പ്രഭാതഭേരി സംഘടിപ്പിച്ചും സഖാവിനെ അനുസ്‌മരിക്കും. ജില്ലയിലെ 4297 ബ്രാഞ്ചുകളിലും ചിന്ത റീഡേഴ്സ് ക്ലബ്‌ രൂപീകരണവും നടക്കും. ജില്ലയിൽ 12,000ത്തോളം കിടപ്പുരോഗികളുണ്ട്. അവരെ സഹായിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

ഏതാനും വർഷമായി സി.പി.എം പ്രവർത്തകരും ഐ.ആർ.പി.സി വളന്റിയർമാരും കൃഷ്ണപിള്ള ദിനത്തിൽ നടത്തുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണയും സഹകരണവും നല്ല രീതിയിൽ ലഭിക്കുന്നുണ്ട്‌. കണ്ണൂർ തയ്യിൽ, മാത്തിൽ, കാവുമ്പായി എന്നിവിടങ്ങളിലെ സാന്ത്വന കേന്ദ്രങ്ങളിൽ കിടത്തിച്ചികിത്സയുണ്ട്‌. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ദയ ചാരിറ്റബിൾ സൊസൈറ്റിയും മലബാർ ക്യാൻസർ സെന്ററിലെ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമാകുന്നു. പ്രാദേശികമായി കൂടുതൽ സാന്ത്വനകേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഐ.ആർ.പി.സി.ക്ക് 18 സോണൽ കമ്മിറ്റികളും 240 യൂണിറ്റുകളും 3500 വളന്റിയർമാരുമുണ്ട്. മലബാർ ക്യാൻസർ സെന്ററിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമായ നൂറോളം പേർക്ക് താമസവും ഭക്ഷണവും ആശ്രയ നൽകുന്നു. കൂടുതൽ രോഗികൾ വരുന്നതിനാൽ കൂടുതൽ സൗകര്യങ്ങളുണ്ടാക്കാൻ കെട്ടിടനിർമാണം ആരംഭിച്ചിട്ടുണ്ട്.
ദയ പരിയാരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ദിവസവും സൗജന്യഭക്ഷണം നൽകുന്നു. ചിലർക്ക് മരുന്നും നൽകുന്നുണ്ട്. സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങി. ഐ.ആർ.പി.സി, ഡി.വൈ.എഫ്ഐ, ദയ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ 20 ആംബുലൻസുകളുടെ സേവനവും ലഭ്യമാക്കുന്നു.

ചിന്താ റീഡേഴ്സ് ക്ലബ്‌ രൂപീകരിക്കുന്നതോടെ വിപുലമായ ബഹുജന ക്യാമ്പയിന് തുടക്കം കുറിക്കും. സി.പി.എമ്മിന്റെ താത്വിക പ്രസിദ്ധീകരണമായചിന്തയിലെ ലേഖനങ്ങൾ വായിച്ച്‌ ചർച്ചയും ബഹുജനങ്ങളെ പങ്കെടുപ്പിച്ച്‌ സംവാദവും സംഘടിപ്പിക്കും. ഇത്തവണ ‘സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരും’ വിഷയത്തെ അടിസ്ഥാനമാക്കിയാണ് സംവാദം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!