Connect with us

Breaking News

റാഗിയും തിനയും മണിച്ചോളവും പറമ്പുകളിലേക്ക് മടങ്ങിവരുന്നു

Published

on

Share our post

ഒരുകാലത്ത് നമ്മുടെ പാടത്തും പറമ്പിലും വളര്‍ന്നിരുന്ന റാഗിയും (കൂവരക്) തിനയും മണിച്ചോളവുമെല്ലാം മടങ്ങിവരുന്നു. കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍വഴി ചെറുധാന്യക്കൃഷി പ്രോത്സാഹിപ്പിക്കാനും വ്യാപിപ്പിക്കാനുമാണ് പരിപാടി.

അന്താരാഷ്ട്ര ചെറുധാന്യവര്‍ഷമായി 2023 ആചരിക്കുന്നതിനു മുന്നോടിയായാണ് വലിയ പദ്ധതികള്‍ വരുന്നത്. വരക്, പനിവരക്, ചാമ, കുതിരവാലി, ബജ്‌റ എന്നിവയെല്ലാം കേരളത്തില്‍ കൃഷി ചെയ്യും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ കൃഷിവിജ്ഞാനകേന്ദ്രങ്ങളില്‍ ചെറുധാന്യ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള വിവിധയിനം ചെറുധാന്യങ്ങള്‍ വളര്‍ത്തി പരിപാലിക്കും.

ഇതുവഴി കര്‍ഷകരെ ചെറുധാന്യക്കൃഷിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ചെറുധാന്യങ്ങള്‍ പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍ എന്നിവയുടെ കലവറയാണ്.
ഭക്ഷ്യസുരക്ഷയും ആരോഗ്യഭക്ഷണവും ഉറപ്പാക്കുന്നതിന് ചെറുധാന്യങ്ങള്‍ വേണമെന്ന നിലപാടിലാണ് കേന്ദ്ര കാര്‍ഷികഗവേഷണ കൗണ്‍സില്‍. ചെറുധാന്യപ്പൊടികള്‍ ഹെല്‍ത്ത് മിക്‌സ് ആയി പ്രചാരം നേടിയിട്ടുള്ളതിനാല്‍ കര്‍ഷകര്‍ക്ക് വരുമാനമാര്‍ഗവുമാകും. വെള്ളവും വളവും പരിചരണവും തീരെക്കുറച്ചു മതി എന്നതും ആകര്‍ഷണമാണ്. ഇതില്‍ പല വിളകളും വരള്‍ച്ചയെ അതിജീവിക്കുകയും ചെയ്യും.

കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തില്‍ കര്‍ഷകദിനമായ ബുധനാഴ്ച ചെറുധാന്യ പാര്‍ക്ക് തുറക്കും. കേരള, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലകള്‍, കാര്‍ഷിക കോളേജുകള്‍, രാജ്യത്തെമ്പാടുമുള്ള ഗവേഷണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ചെറുധാന്യങ്ങളുടെ വിത്ത് ശേഖരിച്ചത്.

അടുത്തഘട്ടത്തില്‍ തരിശുഭൂമിയില്‍ ചെറുധാന്യക്കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കും. സംസ്ഥാന കൃഷി വകുപ്പുമായി സഹകരിച്ച് വിപുലമായ പരിപാടികള്‍ക്കാണ് ആലോചന.


Share our post

Breaking News

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 13ന് നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാം.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ഇന്ന് ഹർത്താൽ

Published

on

Share our post

ചക്കരക്കൽ : വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചക്കരക്കല്ലിൽ ഇന്ന് വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ. മൗവ്വഞ്ചേരിയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ വന്ന കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ വ്യാപാരികളും ഭൂഉടമകളും ചേർന്ന് തടഞ്ഞ സംഭവത്തിലാണ് വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തത്. ഇന്ന് വൈകുന്നേരം വരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News

ദന്തഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ

Published

on

Share our post

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!