Connect with us

Breaking News

ലൈഫ്: ജില്ലയിലെ അന്തിമ ഗുണഭോക്തൃ പട്ടികയായി

Published

on

Share our post

കണ്ണൂർ: ജില്ലയിലെ ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. വിവിധ പരിശോധനകൾക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാർഡ് സഭകൾ ചർച്ച ചെയ്ത് പുതുക്കി, തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ് പ്രസിദ്ധീകരിച്ചത്. ലൈഫ് 2020 മുഖേനയാണ് അപേക്ഷകൾ സ്വീകരിച്ചത്. ഗുണഭോക്തൃ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനയ്ക്ക് ലഭ്യമാണ്. ലൈഫ് മിഷൻ പ്രവർത്തനങ്ങൾ സർക്കാറിന്റെ മാർഗനിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ നടന്നുവരുന്ന പദ്ധതിയായതിനാൽ, ലിസ്റ്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ, പരാതികൾ എന്നിവയൊന്നും തന്നെ ജില്ലാ കലക്ടറുടെ ഓഫീസ് മുഖേനയോ ജില്ലാ ലൈഫ് മിഷൻ ഓഫീസ് മുഖേനയോ പരിഹരിക്കാൻ സാധിക്കില്ലെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷകർക്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം. 

നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ലഭിച്ച ആകെ അപേക്ഷകൾ, യോഗ്യതയുള്ളതായി കണ്ടെത്തിയ അപേക്ഷകൾ എന്ന ക്രമത്തിൽ ചുവടെ.

കണ്ണൂർ കോർപ്പറേഷൻ: ആകെ അപേക്ഷകൾ 2387, യോഗ്യതയുള്ള അപേക്ഷകൾ 1470. 

നഗരസഭകൾ-പയ്യന്നൂർ: 1006-294, ഇരിട്ടി: 721-98, ശ്രീകണ്ഠപുരം: 558-124, പാനൂർ: 264-31, കൂത്തുപറമ്പ്: 271-51, ആന്തൂർ: 253-62, തലശ്ശേരി: 812-560, തളിപ്പറമ്പ്: 377-196.

ഗ്രാമപഞ്ചായത്തുകൾ: പരിയാരം: 767-268, ചെങ്ങളായി: 783-279, പടിയൂർ-കല്ല്യാട്: 633-253, കുറുമാത്തൂർ: 724-292, മുഴക്കുന്ന്: 739-355, ചപ്പാരപ്പടവ്: 763-378, നടുവിൽ: 750-399, ചിറ്റാരിപ്പറമ്പ്: 499-162, പെരിങ്ങോം-വയക്കര: 830-494, മാങ്ങാട്ടിടം: 601-259, ആലക്കോട്: 870-547, ആറളം: 725-424, എരമം-കുറ്റൂർ: 585-268, പേരാവൂർ: 587-301, കടന്നപ്പള്ളി-പാണപ്പുഴ: 430-138, പട്ടുവം: 497-158, കാങ്കോൽ-ആലപ്പടമ്പ്: 495-185, തൃപ്പങ്ങോട്ടൂർ: 399-143, ചെറുപുഴ: 731-472, കുറ്റിയാട്ടൂർ: 370-103, കോളയാട്: 513-277, പായം: 829-578, എരുവേശ്ശി: 402-172, വേങ്ങാട്: 404-154, പാട്യം: 408-171, ചെറുതാഴം: 513-209, ഉളിക്കൽ: 849-621, തില്ലങ്കേരി: 374-133, മയ്യിൽ: 452-208, ഉദയഗിരി: 421-202, അഴീക്കോട്: 552-264, പയ്യാവൂർ: 428-223, കുന്നോത്തുപറമ്പ്: 279-83, മാലൂർ: 390-188, പാപ്പിനിശ്ശേരി: 458-236, അയ്യൻകുന്ന്: 452-293, കൊട്ടിയൂർ: 396-243, കൊളച്ചേരി: 375-156, കരിവെള്ളൂർ-പെരളം: 347-174, മാടായി: 543-300, കേളകം: 357-200, കൂടാളി: 386-194, ചിറക്കൽ: 583-375, ഏഴോം: 327-130, പെരളശ്ശേരി: 227-64, മുണ്ടേരി: 306-139, രാമന്തളി: 411-244, ചെമ്പിലോട്: 207-83, കോട്ടയം: 231-100, മാട്ടൂൽ: 488-200, കല്ല്യാശ്ശേരി: 291-148, മൊകേരി: 187-78, പിണറായി: 279-150, കീഴല്ലൂർ: 176-77, ചൊക്ലി: 209-105, അഞ്ചരക്കണ്ടി: 168-65, നാറാത്ത്: 436-245, മുഴപ്പിലങ്ങാട്: 279-140, കണ്ണപുരം: 241-126, ചെറുകുന്ന്: 256-145, ഇരിക്കൂർ: 295-185, മലപ്പട്ടം: 169-65, കുഞ്ഞിമംഗലം: 234-142, കതിരൂർ: 190-103, പന്ന്യന്നൂർ: 144-75, ധർമ്മടം: 256-172, എരഞ്ഞോളി: 188-126, കടമ്പൂർ: 152-93, ന്യൂമാഹി: 166-85, വളപട്ടണം: 122-45.  

കണിച്ചാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ കാരണം ഗ്രാമസഭ നടക്കാതിരുന്നതിനാൽ പട്ടിക അംഗീകരിച്ചിട്ടില്ല. 335 അപേക്ഷകളാണുള്ളത്. ഇതിൽ 172 അപേക്ഷകൾ യോഗ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!