Connect with us

Breaking News

വ്യാജനെ തടയാന്‍ ഒരു വഴിയുമില്ല; ‘പുക’യില്‍ കുടുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

Published

on

Share our post

ഓണ്‍ലൈന്‍ പുകപരിശോധനാ സംവിധാനത്തില്‍ കയറിക്കൂടിയ വ്യാജന്‍മാരെ തുരത്താന്‍ കഴിയാതെ മോട്ടോര്‍ വാഹനവകുപ്പ്. എറണാകുളത്ത് പിടികൂടിയ വ്യാജ സോഫ്റ്റ്​വെയറിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ സഹായം തേടും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയെങ്കിലും സാങ്കേതികപരിമിതികള്‍കാരണം ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പരിശോധനയ്‌ക്കെത്തിക്കാത്ത വാഹനത്തിന്റെ ചിത്രവും കൃത്രിമ റിസള്‍ട്ടും ഉള്‍ക്കൊള്ളിച്ചാണ് എറണാകുളത്ത് പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. വാഹനപുകപരിശോധനാകേന്ദ്രങ്ങളിലെ യന്ത്രങ്ങളുടെ കൃത്യത പരിശോധിക്കാനുള്ള സംവിധാനങ്ങളൊന്നും മോട്ടോര്‍ വാഹന വകുപ്പിനില്ല. ഒരുവാഹനംതന്നെ വ്യത്യസ്ത യന്ത്രങ്ങളില്‍ പരിശോധിച്ചാല്‍ വിഭിന്നഫലം കിട്ടും. ഇതില്‍ ഏതാണ് ആധികാരികമെന്നുചോദിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് കുടുങ്ങും.
യന്ത്രങ്ങള്‍ വിതരണംചെയ്ത ഏജന്‍സികള്‍ നിശ്ചിതകാലയളവില്‍ പ്രവര്‍ത്തനക്ഷമത പരിശോധിച്ച് സാക്ഷ്യപത്രം നല്‍കണമെന്ന നിബന്ധന മാത്രമാണുള്ളത്. ഏജന്‍സി നല്‍കുന്ന സാക്ഷ്യപത്രം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്ന കേന്ദ്രങ്ങള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് ലൈസന്‍സ് പുതുക്കിനല്‍കും. സാക്ഷ്യപത്രത്തിന്റെ ആധികാരികത പരിശോധിക്കുന്നതിനും പരിമിതികളുണ്ട്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിതന്നെ പുകപരിശോധനായന്ത്രങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താതെ ക്രമക്കേട് തടയാനാകില്ല.
മോട്ടോര്‍വാഹനവകുപ്പ് പുകപരിശോധനായന്ത്രങ്ങള്‍ വാങ്ങിയിരുന്നെങ്കിലും പ്രായോഗികബുദ്ധിമുട്ടുകള്‍ കാരണം ഉപേക്ഷിച്ചു. പുകപരിശോധനാകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കാലോചിതമായി പരിഷ്‌കരിച്ചിട്ടില്ല. നാലുലക്ഷം രൂപയുടെ ഉപകരണങ്ങളും രണ്ടുകാറുകള്‍ക്കുള്ള സ്ഥലവുമുണ്ടെങ്കില്‍ കേന്ദ്രം തുടങ്ങാം. ഒരുവര്‍ഷം മുമ്പാണ് സംസ്ഥാനത്തെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വിതരണം ഓണ്‍ലൈനാക്കിയത്.

പരിശോധനയും ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതൊഴിവാക്കി. പകരം പുക പരിശോധനാ കേന്ദ്രങ്ങളിലെ യന്ത്രങ്ങള്‍ നല്‍കുന്ന റിസള്‍ട്ട് ഓണ്‍ലൈന്‍വഴി മോട്ടോര്‍വാഹനവകുപ്പ് സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചു. ഇതാണ് ക്രമക്കേടിന് വഴിയൊരുക്കിയത്. ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്ന യന്ത്രങ്ങളുടെയും സോഫ്റ്റ്വേറിന്റെയും ആധികാരികത ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ വാഹന്‍ സോഫ്റ്റ്​വെയറിനും കഴിയുന്നില്ല.


Share our post

Breaking News

ബെംഗളൂരു നഗരത്തിൽ 6.77 കോടിയുടെ ലഹരിവേട്ട; ഒൻപത് മലയാളികള്‍ അറസ്റ്റിൽ

Published

on

Share our post

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന മൂന്നു റെയ്ഡുകളിലായി 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവുമായി മലയാളി സിവിൽ എൻജിനീയർ ജിജോ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ഫ്ലാറ്റിൽ നിന്ന് 26 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. 3.5 കോടി രൂപയുടെ ലഹരിമരുന്ന് ഉൾപ്പെടെ 4.5 കോടി രൂപയുടെ വസ്തുക്കളാണ് ജിജോയിൽനിന്നു പിടികൂടിയത്. നേരത്തെ മൈസൂരു റോഡിലെ റിസോർട്ടിൽ നടന്ന റെയ്ഡിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു റെയ്ഡിൽ 110 ഗ്രാം എംഡിഎംഎ രാസലഹരിയുമായി ചില്ലറവിൽപനക്കാരായ 8 മലയാളികൾ അറസ്റ്റിലായി. ഇവരിൽനിന്ന് 2 കാറുകളും 10 മൊബൈൽ ഫോണുകളും ഉൾപ്പെടെ 27 ലക്ഷം രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തു.‍ബേഗൂരിനു സമീപം 2 കോടി രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി നൈജീരിയൻ പൗരനും അറസ്റ്റിലായി. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരിമരുന്നു വിൽക്കുന്ന വിദേശികൾ ഉൾപ്പെട്ട സംഘത്തിലെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണു സൂചന. വീസ കാലാവധിക്കു ശേഷവും നഗരത്തിൽ കഴിയുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിനു (എഫ്ആർആർഒ) കൈമാറിയിട്ടുണ്ടെന്നു കമ്മിഷണർ പറഞ്ഞു.


Share our post
Continue Reading

Breaking News

കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്  കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.


Share our post
Continue Reading

Breaking News

അഭിഭാഷകൻ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻ.ഐ.എ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.


Share our post
Continue Reading

Trending

error: Content is protected !!