Connect with us

Breaking News

വ്യാജനെ തടയാന്‍ ഒരു വഴിയുമില്ല; ‘പുക’യില്‍ കുടുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

Published

on

Share our post

ഓണ്‍ലൈന്‍ പുകപരിശോധനാ സംവിധാനത്തില്‍ കയറിക്കൂടിയ വ്യാജന്‍മാരെ തുരത്താന്‍ കഴിയാതെ മോട്ടോര്‍ വാഹനവകുപ്പ്. എറണാകുളത്ത് പിടികൂടിയ വ്യാജ സോഫ്റ്റ്​വെയറിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ സഹായം തേടും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയെങ്കിലും സാങ്കേതികപരിമിതികള്‍കാരണം ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പരിശോധനയ്‌ക്കെത്തിക്കാത്ത വാഹനത്തിന്റെ ചിത്രവും കൃത്രിമ റിസള്‍ട്ടും ഉള്‍ക്കൊള്ളിച്ചാണ് എറണാകുളത്ത് പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. വാഹനപുകപരിശോധനാകേന്ദ്രങ്ങളിലെ യന്ത്രങ്ങളുടെ കൃത്യത പരിശോധിക്കാനുള്ള സംവിധാനങ്ങളൊന്നും മോട്ടോര്‍ വാഹന വകുപ്പിനില്ല. ഒരുവാഹനംതന്നെ വ്യത്യസ്ത യന്ത്രങ്ങളില്‍ പരിശോധിച്ചാല്‍ വിഭിന്നഫലം കിട്ടും. ഇതില്‍ ഏതാണ് ആധികാരികമെന്നുചോദിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് കുടുങ്ങും.
യന്ത്രങ്ങള്‍ വിതരണംചെയ്ത ഏജന്‍സികള്‍ നിശ്ചിതകാലയളവില്‍ പ്രവര്‍ത്തനക്ഷമത പരിശോധിച്ച് സാക്ഷ്യപത്രം നല്‍കണമെന്ന നിബന്ധന മാത്രമാണുള്ളത്. ഏജന്‍സി നല്‍കുന്ന സാക്ഷ്യപത്രം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്ന കേന്ദ്രങ്ങള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് ലൈസന്‍സ് പുതുക്കിനല്‍കും. സാക്ഷ്യപത്രത്തിന്റെ ആധികാരികത പരിശോധിക്കുന്നതിനും പരിമിതികളുണ്ട്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിതന്നെ പുകപരിശോധനായന്ത്രങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താതെ ക്രമക്കേട് തടയാനാകില്ല.
മോട്ടോര്‍വാഹനവകുപ്പ് പുകപരിശോധനായന്ത്രങ്ങള്‍ വാങ്ങിയിരുന്നെങ്കിലും പ്രായോഗികബുദ്ധിമുട്ടുകള്‍ കാരണം ഉപേക്ഷിച്ചു. പുകപരിശോധനാകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കാലോചിതമായി പരിഷ്‌കരിച്ചിട്ടില്ല. നാലുലക്ഷം രൂപയുടെ ഉപകരണങ്ങളും രണ്ടുകാറുകള്‍ക്കുള്ള സ്ഥലവുമുണ്ടെങ്കില്‍ കേന്ദ്രം തുടങ്ങാം. ഒരുവര്‍ഷം മുമ്പാണ് സംസ്ഥാനത്തെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വിതരണം ഓണ്‍ലൈനാക്കിയത്.

പരിശോധനയും ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതൊഴിവാക്കി. പകരം പുക പരിശോധനാ കേന്ദ്രങ്ങളിലെ യന്ത്രങ്ങള്‍ നല്‍കുന്ന റിസള്‍ട്ട് ഓണ്‍ലൈന്‍വഴി മോട്ടോര്‍വാഹനവകുപ്പ് സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചു. ഇതാണ് ക്രമക്കേടിന് വഴിയൊരുക്കിയത്. ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്ന യന്ത്രങ്ങളുടെയും സോഫ്റ്റ്വേറിന്റെയും ആധികാരികത ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ വാഹന്‍ സോഫ്റ്റ്​വെയറിനും കഴിയുന്നില്ല.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!