Connect with us

Breaking News

സ്വാതന്ത്ര്യത്തിന്റെ മകനായി സ്വതന്ത്രകുമാർ; രാജ്യത്തോടൊപ്പം @75

Published

on

Share our post

 കണ്ണൂർ : 1947 ഓഗസ്റ്റ് 14 അർധരാത്രി രാജ്യം സ്വതന്ത്രമായപ്പോൾ കണ്ണൂർ തോട്ടടയിൽ ഒരു ആൺകുഞ്ഞ് പിറന്നു. അതിവിശിഷ്ട ദിവസത്തിന്റെ സ്മരണാർഥം മാതാപിതാക്കൾ കുഞ്ഞിന് പേരിട്ടു, സ്വതന്ത്രകുമാർ. സ്വതന്ത്രകുമാർ വളർന്ന് ഏവരുടെയും പ്രിയപ്പെട്ട ഡോക്ടറായി. രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികപ്രഭയിൽ തിളങ്ങുമ്പോൾ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് കേക്ക് മുറിക്കലും ആഘോഷങ്ങളുമൊക്കെയായി 75-ാം പിറന്നാൾ തിരക്കിലാണ് ഡോ. സ്വതന്ത്രകുമാറും ‘പ്രസിവില്ല’യും.

“ജനനത്തിന്റെയും പേരിന്റെയും സവിശേഷതകൾ കൂട്ടുകാർക്കിടെയിലെല്ലാം പണ്ടുമുതലേ ചർച്ചാവിഷയമായിരുന്നു, എങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. പഠനകാലത്താണ് എത്രത്തോളം ‘സ്പെഷ്യലാണ്’ താനെന്ന് പൂർ‌ണമായും മനസ്സിലാക്കാൻ സാധിച്ചത്”, തെല്ലൊരു ഓർമക്കുറവുണ്ടെങ്കിലും ‍ദൃഢസ്വരത്തിൽ ഡോക്ടർ പറയുന്നു.

കേളോത്ത് ഗോപാലന്റെയും കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമനായാണ് ഡോക്ടറുടെ ജനനം. ആറുസഹോദരിമാർക്ക് ഒരേയൊരു ആങ്ങള. കുട്ടിക്കാലമെല്ലാം കണ്ണൂരിൽതന്നെ. 1943-ൽ പണികഴിപ്പിച്ച തോട്ടടയിലെ ‘പ്രസിവില്ല’ എന്ന വീട്ടിലാണ് ജനനംമുതൽ ഇന്നുവരെ ജീവിതം.

കോഴിക്കോട് മെഡിക്കൽ കോളേജ് 12-ാം ബാച്ച് വിദ്യാർഥിയായിരുന്ന സ്വതന്ത്രകുമാർ 1975-ലാണ് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് തോട്ടട, കടലായി, താഴെചൊവ്വ എന്നിവിടങ്ങളിലായി സർക്കാർ ആസ്പത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും സേവനമനുഷ്ഠിച്ചു. വീട്ടിലും ക്ലിനിക്കിലും ചികിത്സയുമെല്ലാമായി ജനകീയനായിരുന്നു ഡോക്ടറെന്ന് ഭാര്യ പ്രീത പറയുന്നു. കോവിഡ് കാലംവരെ ചികിത്സാരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് സേവനം അവസാനിപ്പിച്ചത്. എങ്കിലും ഇപ്പോഴും പലരും ചികിത്സയ്ക്കായി തോട്ടടയിലെ പ്രസിവില്ലയിൽ എത്താറുണ്ടെന്നും നിരാശയോടെയും സങ്കടത്തോടെയും ഇവരെ മടക്കിയയയ്ക്കുകയാണ് പതിവെന്നും മകൻ നിഷ്‍വേതും മരുമകൾ ദിവ്യയും പറയുന്നു.


Share our post

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!