Breaking News
സ്വാതന്ത്ര്യത്തിന്റെ മകനായി സ്വതന്ത്രകുമാർ; രാജ്യത്തോടൊപ്പം @75

കണ്ണൂർ : 1947 ഓഗസ്റ്റ് 14 അർധരാത്രി രാജ്യം സ്വതന്ത്രമായപ്പോൾ കണ്ണൂർ തോട്ടടയിൽ ഒരു ആൺകുഞ്ഞ് പിറന്നു. അതിവിശിഷ്ട ദിവസത്തിന്റെ സ്മരണാർഥം മാതാപിതാക്കൾ കുഞ്ഞിന് പേരിട്ടു, സ്വതന്ത്രകുമാർ. സ്വതന്ത്രകുമാർ വളർന്ന് ഏവരുടെയും പ്രിയപ്പെട്ട ഡോക്ടറായി. രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികപ്രഭയിൽ തിളങ്ങുമ്പോൾ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് കേക്ക് മുറിക്കലും ആഘോഷങ്ങളുമൊക്കെയായി 75-ാം പിറന്നാൾ തിരക്കിലാണ് ഡോ. സ്വതന്ത്രകുമാറും ‘പ്രസിവില്ല’യും.
“ജനനത്തിന്റെയും പേരിന്റെയും സവിശേഷതകൾ കൂട്ടുകാർക്കിടെയിലെല്ലാം പണ്ടുമുതലേ ചർച്ചാവിഷയമായിരുന്നു, എങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. പഠനകാലത്താണ് എത്രത്തോളം ‘സ്പെഷ്യലാണ്’ താനെന്ന് പൂർണമായും മനസ്സിലാക്കാൻ സാധിച്ചത്”, തെല്ലൊരു ഓർമക്കുറവുണ്ടെങ്കിലും ദൃഢസ്വരത്തിൽ ഡോക്ടർ പറയുന്നു.
കേളോത്ത് ഗോപാലന്റെയും കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമനായാണ് ഡോക്ടറുടെ ജനനം. ആറുസഹോദരിമാർക്ക് ഒരേയൊരു ആങ്ങള. കുട്ടിക്കാലമെല്ലാം കണ്ണൂരിൽതന്നെ. 1943-ൽ പണികഴിപ്പിച്ച തോട്ടടയിലെ ‘പ്രസിവില്ല’ എന്ന വീട്ടിലാണ് ജനനംമുതൽ ഇന്നുവരെ ജീവിതം.
കോഴിക്കോട് മെഡിക്കൽ കോളേജ് 12-ാം ബാച്ച് വിദ്യാർഥിയായിരുന്ന സ്വതന്ത്രകുമാർ 1975-ലാണ് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് തോട്ടട, കടലായി, താഴെചൊവ്വ എന്നിവിടങ്ങളിലായി സർക്കാർ ആസ്പത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും സേവനമനുഷ്ഠിച്ചു. വീട്ടിലും ക്ലിനിക്കിലും ചികിത്സയുമെല്ലാമായി ജനകീയനായിരുന്നു ഡോക്ടറെന്ന് ഭാര്യ പ്രീത പറയുന്നു. കോവിഡ് കാലംവരെ ചികിത്സാരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് സേവനം അവസാനിപ്പിച്ചത്. എങ്കിലും ഇപ്പോഴും പലരും ചികിത്സയ്ക്കായി തോട്ടടയിലെ പ്രസിവില്ലയിൽ എത്താറുണ്ടെന്നും നിരാശയോടെയും സങ്കടത്തോടെയും ഇവരെ മടക്കിയയയ്ക്കുകയാണ് പതിവെന്നും മകൻ നിഷ്‍വേതും മരുമകൾ ദിവ്യയും പറയുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്