Connect with us

Breaking News

പേരാവൂർ താലൂക്ക് ആസ്പത്രിയിൽ പ്രസവചികിത്സ നിലയ്ക്കാൻ സാധ്യത

Published

on

Share our post

പേരാവൂർ : ജില്ലയിൽ പ്രസവചികിത്സയിൽ മുന്നിലുള്ള പേരാവൂർ താലൂക്കാസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരില്ലാതായതോടെ പ്രസവചികിത്സ പൂർണമായും നിലയ്ക്കാൻ സാധ്യത. രണ്ട് അനസ്‌തീഷ്യ ഡോക്ടർമാരെയും ആരോഗ്യവകുപ്പ് പിൻവലിച്ചതോടെയാണ് പേരാവൂരിൽ പ്രസവചികിത്സ താളംതെറ്റിയത്.

ഗൈനക്കോളജി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാർ നിയമിതരായതോടെയാണ് പേരാവൂർ ആസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യമുയർന്നത്. എന്നാൽ തസ്തിക സൃഷ്ടിക്കുന്നതിന് പകരം രണ്ടുപേരെ വർക്ക് അറേഞ്ച്‌മെന്റിൽ നിയമിക്കുകയായിരുന്നു. മികച്ച സേവനം ലഭ്യമായതോടെ പ്രസവചികിത്സയിൽ പേരാവൂർ ആസ്പത്രി പെട്ടെന്ന് തന്നെ ജില്ലയിൽ മുന്നിലെത്തി.

കൂട്ടുപുഴ, ഇരിട്ടി, കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം പുനരധിവാസമേഖല തുടങ്ങിയ മലയോരപ്രദേശങ്ങളിലെ ഗർഭിണികൾക്ക് പ്രധാന ആശ്രയകേന്ദ്രമായിരുന്നു പേരാവൂർ താലൂക്കാസ്പത്രി. മാസം നൂറോളം പ്രസവവും സിസേറിയനടക്കമുള്ള അനുബന്ധ ശസ്ത്രക്രിയകളും നടന്നിരുന്ന ഈ ആസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരില്ലാത്തതും വർക്ക് അറേഞ്ച്‌മെന്റിലുണ്ടായിരുന്ന ഒരു ഗൈനക്കോളജി ഡോക്ടർ ഉപരിപഠനാർഥം പോയതുമാണ് തിരിച്ചടിയായത്. ആസ്പത്രിയിൽനിന്ന് ഗർഭിണികൾക്ക് ലഭിക്കേണ്ട സേവനങ്ങൾ പലതുമിപ്പോൾ നിലച്ചമട്ടാണ്. പ്രസവചികിത്സയ്ക്ക് ജില്ലാ ആസ്പത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ്. നിരവധി ഗർഭിണികൾക്കാണ് ആസ്പത്രിയിലെത്തിയ ശേഷം മടങ്ങേണ്ടിവരുന്നത്.

തലശ്ശേരി ജനറൽ ആസ്പത്രിയിൽ ഗർഭിണികളുടെ എണ്ണം കൂടിയതിനാൽ ജില്ലാ ആസ്പത്രി മാത്രമാണ് ശരണം. സാമ്പത്തികപ്രയാസമുണ്ടെങ്കിലും പലരും സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കുകയാണ്.

ആരോഗ്യവകുപ്പും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആസ്പത്രിയിൽ രണ്ടോ അതിലധികമോ അനസ്തീഷ്യ ഡോക്ടർമാരുടെ തസ്തികകളുണ്ടാക്കിയോ വർക്ക് അറേഞ്ച്‌മെന്റിൽ രണ്ടുപേരെ അടിയന്തരമായി നിയമിച്ചോ ജില്ലാ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്ത പക്ഷം പേരാവൂർ ആസ്പത്രിയിലെ പ്രസവചികിത്സ പൂർണമായും അടുത്ത ദിവസം മുതൽ നിലക്കും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!