Connect with us

Breaking News

പേരാവൂർ താലൂക്ക് ആസ്പത്രിയിൽ പ്രസവചികിത്സ നിലയ്ക്കാൻ സാധ്യത

Published

on

Share our post

പേരാവൂർ : ജില്ലയിൽ പ്രസവചികിത്സയിൽ മുന്നിലുള്ള പേരാവൂർ താലൂക്കാസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരില്ലാതായതോടെ പ്രസവചികിത്സ പൂർണമായും നിലയ്ക്കാൻ സാധ്യത. രണ്ട് അനസ്‌തീഷ്യ ഡോക്ടർമാരെയും ആരോഗ്യവകുപ്പ് പിൻവലിച്ചതോടെയാണ് പേരാവൂരിൽ പ്രസവചികിത്സ താളംതെറ്റിയത്.

ഗൈനക്കോളജി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാർ നിയമിതരായതോടെയാണ് പേരാവൂർ ആസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യമുയർന്നത്. എന്നാൽ തസ്തിക സൃഷ്ടിക്കുന്നതിന് പകരം രണ്ടുപേരെ വർക്ക് അറേഞ്ച്‌മെന്റിൽ നിയമിക്കുകയായിരുന്നു. മികച്ച സേവനം ലഭ്യമായതോടെ പ്രസവചികിത്സയിൽ പേരാവൂർ ആസ്പത്രി പെട്ടെന്ന് തന്നെ ജില്ലയിൽ മുന്നിലെത്തി.

കൂട്ടുപുഴ, ഇരിട്ടി, കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം പുനരധിവാസമേഖല തുടങ്ങിയ മലയോരപ്രദേശങ്ങളിലെ ഗർഭിണികൾക്ക് പ്രധാന ആശ്രയകേന്ദ്രമായിരുന്നു പേരാവൂർ താലൂക്കാസ്പത്രി. മാസം നൂറോളം പ്രസവവും സിസേറിയനടക്കമുള്ള അനുബന്ധ ശസ്ത്രക്രിയകളും നടന്നിരുന്ന ഈ ആസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരില്ലാത്തതും വർക്ക് അറേഞ്ച്‌മെന്റിലുണ്ടായിരുന്ന ഒരു ഗൈനക്കോളജി ഡോക്ടർ ഉപരിപഠനാർഥം പോയതുമാണ് തിരിച്ചടിയായത്. ആസ്പത്രിയിൽനിന്ന് ഗർഭിണികൾക്ക് ലഭിക്കേണ്ട സേവനങ്ങൾ പലതുമിപ്പോൾ നിലച്ചമട്ടാണ്. പ്രസവചികിത്സയ്ക്ക് ജില്ലാ ആസ്പത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ്. നിരവധി ഗർഭിണികൾക്കാണ് ആസ്പത്രിയിലെത്തിയ ശേഷം മടങ്ങേണ്ടിവരുന്നത്.

തലശ്ശേരി ജനറൽ ആസ്പത്രിയിൽ ഗർഭിണികളുടെ എണ്ണം കൂടിയതിനാൽ ജില്ലാ ആസ്പത്രി മാത്രമാണ് ശരണം. സാമ്പത്തികപ്രയാസമുണ്ടെങ്കിലും പലരും സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കുകയാണ്.

ആരോഗ്യവകുപ്പും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആസ്പത്രിയിൽ രണ്ടോ അതിലധികമോ അനസ്തീഷ്യ ഡോക്ടർമാരുടെ തസ്തികകളുണ്ടാക്കിയോ വർക്ക് അറേഞ്ച്‌മെന്റിൽ രണ്ടുപേരെ അടിയന്തരമായി നിയമിച്ചോ ജില്ലാ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്ത പക്ഷം പേരാവൂർ ആസ്പത്രിയിലെ പ്രസവചികിത്സ പൂർണമായും അടുത്ത ദിവസം മുതൽ നിലക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!