Connect with us

Breaking News

ലൈംഗികാതിക്രമക്കേസിലെ അതിജീവിതയോട് മോശം ചോദ്യം പാടില്ല

Published

on

Share our post

ന്യൂഡൽഹി : ലൈംഗികാതിക്രമക്കേസുകളിലെ നടപടികൾ അതിജീവിതയ്‌ക്ക്‌ പ്രയാസം ഉണ്ടാക്കാതെ പൂർത്തിയാക്കണമെന്ന്‌ സുപ്രീംകോടതി. ലൈംഗികാതിക്രമക്കേസ് വിചാരണയ്‌ക്ക്‌ സുപ്രീംകോടതി വിശദമായ മാർഗനിർദേശം പുറത്തിറക്കി. അതിജീവിതയുടെ ക്രോസ്‌വിസ്‌താരം സാധ്യമെങ്കിൽ ഒറ്റ സിറ്റിങ്ങിൽ പൂർത്തിയാക്കണം. അതിജീവിതയെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഒഴിവാക്കണം.

 

വിചാരണക്കോടതികളിലെ നടപടിക്രമങ്ങൾ ആവശ്യമെങ്കിൽ സി.ആർ.പി.സി 327–-ാം വകുപ്പ്‌ അനുസരിച്ച്‌ പൂർണമായും രഹസ്യമാക്കണം (ഇൻ–ക്യാമറ) എന്നും ജസ്‌റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്‌, ജെ.ബി പർധിവാല എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഉത്തരവിട്ടു. ഗ്വാളിയോറിലെ വിദ്യാഭ്യാസസ്ഥാപനത്തിലെ ജീവനക്കാരി സർവകലാശാല വെെസ് ചാൻസലർക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തിന്‌ ഉത്തരവിടാൻ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ടിന്‌ നിർദേശം നൽകിയുള്ള ഉത്തരവിലാണ്‌ സുപ്രീംകോടതിയുടെ സുപ്രധാന നിർദേശങ്ങൾ.

‘ലൈംഗികാതിക്രമം വലിയ ആഘാതം’

അതിജീവിത കടുത്ത മാനസികാഘാതവും ഒറ്റപ്പെടുത്തലും നേരിടുന്നുണ്ടെന്നത് വിചാരണക്കോടതികൾ വിസ്‌മരിക്കരുതെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. ആ സാഹചര്യത്തിൽ നടപടികൾ കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ജഡ്‌ജിമാർ ഉറപ്പുവരുത്തണം. മൊഴിനൽകുമ്പോൾ അതിജീവിതയ്‌ക്കും പ്രതിക്കുമിടയിൽ സ്‌ക്രീൻ സ്ഥാപിക്കുകയോ പ്രതിയെ കോടതിമുറിയിൽനിന്ന്‌ പുറത്താക്കുകയോ വേണം.

പ്രതിയുടെ അഭിഭാഷകൻ അതിജീവിതയെ ക്രോസ്‌വിസ്‌താരം നടത്തുമ്പോൾ അവരെ അവഹേളിക്കുന്ന പരാമർശങ്ങളോ ചോദ്യങ്ങളോ ഉന്നയിക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം.

അതിജീവിതയുടെ ഭൂതകാല ജീവിതം, ലൈംഗികപശ്‌ചാത്തലം എന്നിവയിൽ അനാവശ്യമായ ചോദ്യം ഉണ്ടാകരുത്‌. മാനസികമായി തകർന്ന അതിജീവിതയ്‌ക്ക്‌ ആരോപണങ്ങൾ സ്ഥിരീകരിക്കാനുള്ള തെളിവുകൾ ശേഖരിക്കാനായില്ല എന്നതുകൊണ്ട് പരാതി ഇല്ലാതാകുന്നില്ല. പൊലീസ്‌ പരാതി അവഗണിച്ചാലും കോടതികൾ നീതി ഉറപ്പാക്കണം. ലൈംഗികാതിക്രമ കേസുകളിൽ മേഖലാ ഡിഐജിമാർ ശുപാർശ ചെയ്യുന്ന എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥകൾ അന്വേഷണ മേൽനോട്ടം വഹിക്കണം– സുപ്രീംകോടതി.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!