Connect with us

Breaking News

വിദ്യാർഥികൾക്ക് ഹോസ്റ്റൽ വാടക അനുവദിക്കും; ഇനി പഠിക്കാം

Published

on

Share our post

കണ്ണൂർ: താമസസൗകര്യം ഇല്ലാത്തതിന്റെ പേരിൽ തൊഴിലധിഷ്ഠിത പഠനം ആശങ്കയിലായ ആറളം ഫാമിലെ പട്ടികവർഗ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഉറപ്പായി. വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യമില്ലെങ്കിൽ സ്വകാര്യ ഹോസ്റ്റലിൽ താമസിക്കാനാവശ്യമായ തുക അനുവദിക്കാൻ പട്ടികവർഗവകുപ്പ് ഡയറക്ടറുടെ നിർദേശം ലഭിച്ചതായി ജില്ലാ ഐ.ടി.ഡി.പി. ഓഫീസർ എസ്. സന്തോഷ്‌കുമാർ പറഞ്ഞു. കുട്ടികൾക്ക് ഭക്ഷണമുൾപ്പെടെ 6000 രൂപവരെ നൽകി സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കാനുള്ള സൗകര്യം ലഭിക്കും.

കണ്ണൂരിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആറളം ഫാമിലെ ട്രൈബൽ വിഭാഗത്തിൽ പെട്ട അഞ്ചു പെൺകുട്ടികൾ ഉൾപ്പെടെ പത്തുപേർക്കാണ് പഠനാവസരം ലഭിച്ചത്.  പൊതുവിദ്യാഭ്യാസവകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ്‌ അഡോളസെൻസ് കൗൺസലിങ്‌ സെല്ലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായാണ് പഠനത്തിനുള്ള അവസരം ലഭിച്ചത്.

കണ്ണൂരിൽ കുട്ടികൾക്ക് നിലവിൽ ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നില്ല. ഒരു ഹോസ്റ്റൽ പണിപൂർത്തിയായെങ്കിലും ഉദ്ഘാടനം നടന്നിട്ടില്ല. എസ്.സി. വിഭാഗം താമസസൗകര്യത്തിലായി 3500 രൂപ അനുവദിക്കുമെങ്കിലും സ്വകാര്യ ഹോസ്റ്റലുകളിൽ പ്രതിമാസ വാടക 6000 രൂപയോളം ആയതിനാലാണ് പഠനം പ്രതിസന്ധിയിലായത്. ഹോസ്റ്റൽ വാടക അനുവദിക്കും; ഇന

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വിഷയം ഐ.ടി.ഡി.പി. വിഭാഗത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അടുത്തദിവസം തന്നെ കുട്ടികൾക്ക് ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസിന് ചേരാമെന്ന് ഐ.ടി.ഡി.പി. ഓഫീസർ അറിയിച്ചു.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!