Breaking News
മെഡിസെപ്പിൽ ചേരാൻ അവസാന അവസരം

തിരുവനന്തപുരം: നിലവിലുള്ള സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പിൽ ചേരാൻ അവസാന അവസരം. 25-നുമുമ്പ് ശരിയായവിവരങ്ങൾ അധികൃതർക്ക് നൽകി അതു പരിശോധിച്ച് ഉറപ്പുവരുത്താത്തവർക്ക് പദ്ധതിയിൽ ആനുകൂല്യം ലഭിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി.
ശരിയായ വിവരങ്ങളുള്ള മെഡിസെപ് തിരിച്ചറിയൽ കാർഡുകൾ മാത്രമേ ആശുപത്രികൾ അംഗീകരിക്കൂ. കാർഡിൽ ഉൾപ്പെട്ടവർക്കേ ഈ പദ്ധതിയനുസരിച്ചുള്ള ചികിത്സയും ലഭിക്കൂ. മെഡിസെപ് പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന സ്റ്റാറ്റസ് റിപ്പോർട്ട് തിരിച്ചറിയൽ കാർഡായി ഇനി പരിഗണിക്കില്ല.
മെഡിസെപ്പിൽ എല്ലാവരും ചേരണമെന്നത് നിർബന്ധമാണെങ്കിലും അതത് സർക്കാർ ഒാഫീസുകളിലും ട്രഷറികളിലും ജീവനക്കാരും പെൻഷൻകാരും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിയൽകാർഡ് നൽകുന്നത്. പല അവസരങ്ങൾ നൽകിയിട്ടും ശരിയായവിവരങ്ങൾ നൽകാനോ, തെറ്റിയത് തിരുത്താനോ ഇനിയും പലരും തയ്യാറായിട്ടില്ല. 25-നുശേഷം വിവരങ്ങൾ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും മാത്രമേ അവസരം കിട്ടൂ.
ആനുകൂല്യം വേണ്ടവർ ചെയ്യേണ്ടത്
ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് ഐ.ഡി. കാർഡ് ഡൗൺലോഡ് ചെയ്യണം. വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തെറ്റുണ്ടെങ്കിൽ 25-നുമുമ്പ് ജീവനക്കാർ ഡി.ഡി.ഒ.മാരെയും പെൻഷൻകാർ ട്രഷറി ഓഫീസർമാരെയും അറിയിക്കണം. ഇതിനുശേഷമുള്ള തിരുത്തലുകൾ ഐ.ഡി. കാർഡിൽ പ്രതിഫലിക്കില്ല. വിവരങ്ങളിൽ പിഴവുണ്ടായാൽ ഉത്തരവാദിത്വം ജീവനക്കാർക്കും പെൻഷൻകാർക്കുമായിരിക്കും.
ട്രഷറികളിൽ പെൻഷൻകാരുടെ വിവരശേഖരണം ഇനിയും പൂർത്തിയായിട്ടില്ല. 25-നുമുമ്പ് പൂർത്തിയാക്കണം. പട്ടികയിലുള്ള ആശുപത്രികളിൽ എത്തുന്നവർ മെഡിസെപ് ഐ.ഡി. കാർഡും മറ്റൊരു അംഗീകൃത തിരിച്ചറിയൽ കാർഡും ഹാജരാക്കണം.
Breaking News
കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.
Breaking News
ബംഗളൂരുവിൽ ഞായറാഴ്ച റമദാൻ ഒന്ന്


ബംഗളൂരു: ബംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ 1 ഞായറാഴ്‌ച (മാർച്ച് 2) ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി ഇർഫാനി അറിയിച്ചു.
Breaking News
തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ


തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്