Connect with us

Breaking News

സേവനരംഗത്ത് സ്ത്രീകൾക്ക് തൊഴിലവസരമേകാൻ ’കിബ്‌സ്’

Published

on

Share our post

കണ്ണൂർ: പ്രൊഫഷണൽ ജോലികൾ മത്സരാധിഷ്ഠിതമായി ഏറ്റെടുക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. സർക്കാർ സ്ഥാപനങ്ങളിലെ സേവന ജോലികൾ (ഫെസിലിറ്റി മാനേജ്മെന്റ്) കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുകയാണ് ലക്ഷ്യം.

ഇതിനായി കുടുംബശ്രീ സംസ്ഥാനമിഷൻ രൂപവത്കരിച്ച സൊസൈറ്റിയാണ് കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ് (കിബ്‌സ്). ചൂഷണമില്ലാത്ത ജോലിസമയം, ഇടനിലക്കാരില്ലാതെ വേതനം, അംഗീകൃത സേവന-വേതന വ്യവസ്ഥകൾ എന്നിവ സ്ത്രീകൾക്ക് ഉറപ്പാക്കാനാകുമെന്നതാണ് നേട്ടം.

നിലവിൽ 145 പേർക്ക് കിബ്‌സ് വഴി തൊഴിൽ ലഭിച്ചിട്ടുണ്ട്. ആർ.എം.എസ്. പോസ്റ്റോഫീസിൽ 106 ജിവനക്കാരെ കിബ്‌സ് നിയമിച്ചിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളേജ്, കില, വൈറ്റില മൊബിലിറ്റി ഹബ്, വ്യവസായവകുപ്പിന്റെ കോൾസെന്റർ എന്നിവിടങ്ങളിലും കിബ്‌സ് വഴി ജോലിചെയ്യുന്നവരുണ്ട്. കിബ്‌സ് വഴിയാണ് വേതനം. കൊച്ചി മെട്രോയിലെ തൊഴിലാളികളെക്കൂടി കിബ്‌സിൽ ഉൾപ്പെടുത്തി വിപുലീകരിക്കാനുള്ള ചർച്ച നടക്കുകയാണ്. ഹൗസ് കീപ്പിങ്, ഡേറ്റ എൻട്രി, കോൾ സെന്റർ, കസ്റ്റമർ കെയർ, ഓഫീസ് തുടങ്ങിയ മേഖലകളിലാണ് നിയമിക്കുക. വൈദഗ്‌ധ്യം ആവശ്യമുള്ള ജോലികളിലേക്ക് കുടുംബശ്രീയുടെ വിദഗ്‌ധ പരിശീലന കോഴ്‌സിൽ പങ്കെടുത്തവർക്ക് അവസരമേകും.

2016-ൽ കൊച്ചി മെട്രോ തുടങ്ങിയ സമയത്ത് 597 കുടുംബശ്രീ അംഗങ്ങളെ വിവിധ സേവനങ്ങൾക്കായി നിയമിച്ചിരുന്നു. അതിനായി കുടുംബശ്രീ ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റർ തുടങ്ങി. പിന്നീട് പലസ്ഥാപനങ്ങളിലക്ക് 80-ഓളം പേരെ നിയമിച്ചു. തുടർന്ന് ഒട്ടേറെ സ്ഥാപനങ്ങൾ സേവനങ്ങൾക്കായി ബന്ധപ്പെട്ടതോടെയാണ് കിബ്‌സ് എന്ന പേരിൽ സൊസൈറ്റി രജിസ്റ്റർചെയ്തത്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ചെയർപേഴ്‌സൺ.

അവസരം ആർക്കെല്ലാം?

നഗരപ്രദേശങ്ങളിൽ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് കിബ്സ് വഴി ജോലി ലഭിക്കുക. വിദഗ്ധ പരിശീലനം ആവശ്യമില്ലാത്തവരാണെങ്കിൽ തൊട്ടടുത്തുള്ള അയൽക്കൂട്ട അംഗങ്ങളെ പരിഗണിക്കും.


Share our post

Breaking News

കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.


Share our post
Continue Reading

Breaking News

ബംഗളൂരുവിൽ ഞായറാഴ്ച റമദാൻ ഒന്ന്

Published

on

Share our post

ബംഗളൂരു: ബംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ 1 ഞായറാഴ്‌ച (മാർച്ച് 2) ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി ഇർഫാനി അറിയിച്ചു.


Share our post
Continue Reading

Breaking News

തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ

Published

on

Share our post

തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!