Connect with us

Breaking News

തമാശയായി കണ്ടവര്‍ വരെ കൈയടിച്ചു; സ്‌കൂള്‍ വെബ്‌സൈറ്റുമായി ഏഴാം ക്ലാസുകാരന്‍

Published

on

Share our post

യാസീന്‍ അധ്യാപകരെ സമീപിച്ച് തിരഞ്ഞെടുപ്പ് പൂര്‍ണമായും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്താന്‍ അനുവാദം ചോദിക്കുകയായിരുന്നു. ഏഴാം ക്ലാസുകാരന്റെ തമാശയായിട്ടാണ് പലരും ആദ്യം അതിനെ കണ്ടത്.

സ്‌കൂള്‍ തിരഞ്ഞെടുപ്പ് സ്വയം ഏറ്റെടുത്ത് നിയന്ത്രിക്കാനുള്ള ഏഴാംക്ലാസുകാരന്‍ മുഹമ്മദ് യാസീനിന്റെ തീരുമാനം പിഴച്ചില്ല. ചോക്കാട് പഞ്ചായത്തിലെ പാറല്‍ മമ്പാട്ടുമൂല എ.എച്ച്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ കൊച്ചുമിടുക്കന്‍ വിസ്മയം തീര്‍ത്തു. യാസീന്‍ രൂപകല്പന ചെയ്ത വെബ്‌സൈറ്റിലാണ് തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയത്.

യാസീന്‍ അധ്യാപകരെ സമീപിച്ച് തിരഞ്ഞെടുപ്പ് പൂര്‍ണമായും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്താന്‍ അനുവാദം ചോദിക്കുകയായിരുന്നു. ഏഴാം ക്ലാസുകാരന്റെ തമാശയായിട്ടാണ് പലരും ആദ്യം അതിനെ കണ്ടത്.

ഓരോ ക്ലാസും ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളാക്കി തിരിച്ച് സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം ആദ്യം നല്‍കി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുംവരെ അധ്യാപകര്‍ വിവരം പുറത്തു വിട്ടില്ല. യാസീന് പണിപാളിയാല്‍ പുറത്ത് ആരും അറിയരുതെന്ന് അധ്യാപകര്‍ ആഗ്രഹിച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ആശങ്കകള്‍ അസ്ഥാനത്തായി. വിജയികളെ കണ്ടെത്തല്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രഖ്യാപനം, നാമനിര്‍ദേശപത്രിക സമര്‍പ്പണം, സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കല്‍ എന്നിവയെല്ലാം മുഹമ്മദ് യാസീന്‍ നിയന്ത്രിച്ചു. ആകെ രേഖപ്പെടുത്തിയ വോട്ട്, ഓരോരുത്തര്‍ക്ക് കിട്ടിയ വോട്ട്, ശതമാനം, ഭൂരിപക്ഷം തുടങ്ങി സമ്പൂര്‍ണ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകം യാസീന്‍ അധ്യാപകര്‍ക്ക് കൈമാറി.

കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനമാണ് മുഹമ്മദ് യാസീനെ ഐ.ടി. മേഖലയിലേക്ക് തിരിച്ച് വിട്ടത്. പൂര്‍ണരൂപത്തില്‍ വെബ് സൈറ്റുണ്ടാക്കാന്‍ വലിയ സാമ്പത്തികച്ചെലവുണ്ട്. അതുകൊണ്ട് മറ്റ് ഡൊമൈനുകളില്‍ നിന്ന് ലിങ്കുകള്‍ എടുത്താണ് യാസീന്‍ വോട്ടെടുപ്പിന് സംവിധാനമൊരുക്കിയത്.

സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പില്‍ എന്‍.പി. ഇംതിയാസ് വിജയിച്ചു. എം.ടി. ദിയ ശിഹാബിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. കൂരാടിലെ സി.പി. നൗഷാദിന്റെയും നിഷാത്ത് റുക്‌സാനയുടെയും മകനാണ് യാസിന്‍.


Share our post

Breaking News

കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.


Share our post
Continue Reading

Breaking News

ബംഗളൂരുവിൽ ഞായറാഴ്ച റമദാൻ ഒന്ന്

Published

on

Share our post

ബംഗളൂരു: ബംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ 1 ഞായറാഴ്‌ച (മാർച്ച് 2) ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി ഇർഫാനി അറിയിച്ചു.


Share our post
Continue Reading

Breaking News

തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ

Published

on

Share our post

തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!