Connect with us

Breaking News

കുഴിയിലിരുന്ന് വടംവലിക്കാൻ ധൈര്യമുണ്ടോ? എങ്കിൽ കൂറ്റൻ സമ്മാനമാണ് ലഭിക്കുക

Published

on

Share our post

ഓണക്കാലത്ത് ആലപ്പുഴ മണ്ണഞ്ചേരിക്കാരുടെ ആവേശവും ഓളവുമാണ് ‘തരംഗ” വടംവലി. സാധാരണ വടംവലി പോലെയല്ല, ‘തരംഗ” വേറെ ലെവലാണ്. ഇതിൽ മത്സരാർത്ഥികൾ കുഴിയിലിരുന്നാണ് വടം വലിക്കുക. സ്റ്റാർ ചിയാംവെളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ നടക്കുന്ന തരംഗ വടംവലി മത്സരം 11-ാം വർഷത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ഇത്തവണ മറ്റൊരു പ്രത്യേകതയുമുണ്ട്.

വിജയികൾക്ക് ലഭിക്കുന്നത് കൂറ്റൻ ട്രോഫിയാണ്! 11 വർഷങ്ങളെ ഓർമ്മിപ്പിച്ച് വിജയികൾക്ക് സമ്മാനിക്കുന്ന ട്രോഫിക്ക് 11 അടി ഉയരമാണുള്ളത്!.സെപ്തംബർ നാലിനാണ് മത്സരം. വിവിധ ജില്ലകളിൽ നിന്ന് 25 ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 32 ടീമുകളാവുന്നതോടെ രജിസ്ട്രേഷൻ അവസാനിപ്പിക്കും. കുഴിയിലിരിക്കണംനിശ്ചിത അകലത്തിൽ 150 സെന്റീമീറ്റർ ആഴത്തിലെടുത്ത 14 കുഴികളുണ്ടാവും. ഓരോ ടീമിലെയും ഏഴംഗങ്ങൾ വീതം കുഴിയിലിറങ്ങി ഇരുന്നാണ് വടംവലിക്കേണ്ടത്. മൂന്ന് മിനിട്ട് നീളുന്നതാണ് മത്സരം. സാധാരണ വടംവലിയിലേത് പോലെ മത്സരാർത്ഥികളുടെ ശരീരഭാരത്തിൽ പ്രത്യേക നിബന്ധനകളില്ല.

സ്ത്രീകൾക്കും പുരുഷന്മാർക്കും മിക്സഡ് ടീമായുംമത്സരിക്കാം. രജിസ്ട്രേഷൻ നമ്പർ: 9995218252, 8606157929.തടി, ഫൈബർ, മെറ്റൽഅഴിച്ച് സെറ്റ് ചെയ്യാവുന്ന രീതിയിൽ തൃശൂരിലെ ഫാക്ടറിയാണ് ട്രോഫി നിർമ്മിച്ചത്. ട്രോഫിക്ക് പുറമേ ഒന്നാം സ്ഥാനക്കാർക്ക് 15,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 6 അടി പൊക്കമുള്ള ട്രോഫിയും ഏഴായിരം രൂപയും മൂന്നാം സ്ഥാനക്കാർക്ക് എവർറോളിംഗ് ട്രോഫിയും ലഭിക്കും. ഗിന്നസ് റെക്കാഡ് വിവരങ്ങൾ പ്രകാരം പോളോ ട്രോഫിയായി സമ്മാനിക്കുന്ന കൊളങ്ക കപ്പ് (6 അടി വെള്ളി കപ്പ്) ആണ് ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള സ്പോർട്സ് ട്രോഫിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ട്രോഫിനീളം: 11 അടിചെലവ്: 32,000. രൂപകൃത്യമായ വ്യായാമം, ഭക്ഷണം എന്നീ ചിട്ടവട്ടങ്ങളോടെ രണ്ട് മാസത്തെ പരിശീലനത്തിന് ശേഷമാണ് ടീമുകൾ മത്സരത്തിനിറങ്ങുക. തരംഗ വടംവലിയെ പ്രശസ്തമാക്കുകയാണ് ലക്ഷ്യം. വടംവലിക്ക് കേരളത്തിൽ ഏറ്റവും വലിയ തുക സമ്മാനിക്കുന്നതും സ്റ്റാർ ക്ലബ്ബാണ്.


Share our post

Breaking News

കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.


Share our post
Continue Reading

Breaking News

ബംഗളൂരുവിൽ ഞായറാഴ്ച റമദാൻ ഒന്ന്

Published

on

Share our post

ബംഗളൂരു: ബംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ 1 ഞായറാഴ്‌ച (മാർച്ച് 2) ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി ഇർഫാനി അറിയിച്ചു.


Share our post
Continue Reading

Breaking News

തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ

Published

on

Share our post

തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!