Breaking News
“മകളെ ചേർത്തുപിടിച്ച ആ പിതാവിന്‍റെ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു, തിരികെ വരണമെന്ന് ആഗ്രഹിച്ച പെൺകുട്ടിയുടെയും: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി അധ്യാപകന്‍റെ കുറിപ്പ്

കണ്ണൂരിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ സഹപാഠി ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പെൺകുട്ടിയുടെയും പിതാവിന്‍റെയും വെളിപ്പെടുത്തലിൽ പുറത്തുവന്നത് ലഹരി മാഫിയ കുട്ടികളെ പോലും ആഴത്തിൽ വരിഞ്ഞുമുറുക്കിയിട്ടുണ്ടെന്ന യാഥാർഥ്യമാണ്. തനിക്ക് അറിയാവുന്ന ഒമ്പത് വിദ്യാർഥികൾ കൂടി ഇത്തരത്തിൽ ലഹരിക്കെണിയിൽ പെട്ടുപോയിട്ടുണ്ടെന്നാണ് ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയത്.
രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്‍റെയും ജാഗ്രത ഏറെ ആവശ്യമുള്ള ഈ വിഷയത്തിൽ, സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ് വടകര സ്വദേശിയായ അധ്യാപകൻ ഷിജു ആർ. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്. ഇന്റർവെൽ സമയങ്ങളിൽ വരാന്തയിലും രാവിലെയും വൈകുന്നേരവും വഴിയിലൊക്കെയും കാണുന്ന പൂമ്പാറ്റക്കുഞ്ഞുങ്ങളിലും ഇനിയുമുണ്ടാവും ഇതുപോലെ സ്വയം ഇരയായും മറ്റുള്ളവരെ ഇരയാക്കിയും ചിലരെന്ന് കുറിപ്പിൽ പറയുന്നു. അനുഭവിച്ച അശാന്തിക്കപ്പുറം തിരികെ വരണമെന്നുള്ള ആഗ്രഹമുണ്ട് ആ പെൺകുട്ടിയുടെ വാക്കുകളിൽ. അതിനുമപ്പുറം അവളുടെ അഭിവന്ദ്യ പിതാവിന്റെ ഉറച്ച സ്വരവും പതറാത്ത നിശ്ചയദാർഢ്യവുമുണ്ട്. അതിവൈകാരികമായി ഏതൊരു പിതാവും ഇടറി വീഴാവുന്നൊരറിവിന് മുന്നിൽ ആശ്വാസത്തോടെ മകളെ ചേർത്തുപിടിക്കുകയും ഡീ-അഡിക്ഷൻ കേന്ദ്രമടക്കമുള്ള ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങൾ തേടുകയും ചെയ്ത ആ പിതാവിന്റെ നിലപാടിനെയാണ് അഭിവാദ്യം ചെയ്യേണ്ടത് -കുറിപ്പിൽ പറയുന്നു.
ഫേസ്ബുക് കുറിപ്പ് വായിക്കാം…..
കണ്ണൂരിൽ നിന്നുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ കേൾക്കുകയായിരുന്നു. സഹപാഠിയായ ആൺകുട്ടി തന്റെ ലൈഫിലെ ചില വിഷമഘട്ടങ്ങളിൽ ആശ്വസിപ്പിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തുവത്രേ. പിന്നീട് അതൊരു പ്രണയമായി മാറുകയും അതോടൊപ്പം ഈ കുട്ടിയെ അയാൾ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും അങ്ങനെ ഉപയോഗിച്ച് പതുക്കെപ്പതുക്കെ അവൾ കഞ്ചാവിന് അടിമയാവുകയും ചെയ്തു എന്നവൾ വെളിപ്പെടുത്തുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ലൈംഗികാതിക്രമങ്ങൾക്കും പിന്നീട് അടി ചവിട്ട് തുടങ്ങിയ മാരക ശാരീരികാക്രമണങ്ങൾക്കും ആ പെൺകുട്ടി വിധേയമാവുന്നു. പ്രണയത്തിന്റെ ലഹരിയാണോ ലഹരിയോടുള്ള പ്രണയമാണോ ഇതെല്ലാം സഹിക്കാനവളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നറിയില്ല. എല്ലാം മടുത്ത് സ്വയം തീർക്കണമെന്ന് തോന്നിയ നിമിഷം അവൾ ഇൻസ്റ്റയിൽ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്.
എല്ലാവരുമറിഞ്ഞ , ഒരു വാർത്ത എന്തിനാണിങ്ങനെ ഒരു സിനിമയുടെ വൺ ലൈൻ പോലെ എഴുതിവയ്ക്കുന്നത്? അതെ ! എഴുതുകയാണ്.. എഴുതി മനസ്സിനെ പഠിപ്പിക്കുകയാണ്..
ഇന്റർവെൽ സമയങ്ങളിൽ വരാന്തയിലും രാവിലെയും വൈകുന്നേരവും വഴിയിലൊക്കെയും കാണുന്ന പൂമ്പാറ്റക്കുഞ്ഞുങ്ങളിലും ഇനിയുമുണ്ടാവും ഇതുപോലെ സ്വയം ഇരയായും മറ്റുള്ളവരെ ഇരയാക്കിയും ചിലർ. അതു കൂടിയാണ് കേരളത്തിന്റെ കൗമാരം. ഈ കേരളത്തിലും കൂടിയാണ് വീട്ടിലും വിദ്യാലയത്തിലുമുള്ള എന്റെയും കുഞ്ഞുങ്ങൾ വളരേണ്ടത്. ആദ്യം തോന്നിയ ഭയത്തെ, അശാന്തിയെ, പിന്നെ തോന്നിയ മരവിപ്പിനെ, പിന്നെയും തോന്നിയ സങ്കടങ്ങളെ ഞാനിങ്ങനെ എഴുതിക്കൂട്ടുകയാണ്.
അനുഭവിച്ച അശാന്തിക്കപ്പുറം തെളിയുന്ന ആശ്വാസത്തിൽ ഞാനവളെ ഒന്നു കൂടി കേട്ടു. ശരിയാണ്… തിരികെ വരണമെന്ന്, കൈവിട്ടു പോയതെല്ലാം തിരികെപ്പിടിക്കണമെന്ന് , ഒരാഗ്രഹത്തിന്റെ ചെറുതല്ലാത്തൊരു മോഹമുണ്ട് അവളുടെ സ്വരത്തിൽ. അതിനുമപ്പുറം അവളുടെ അഭിവന്ദ്യ പിതാവിന്റെ ഉറച്ച സ്വരവും പതറാത്ത നിശ്ചയദാർഢ്യവുമുണ്ട്. അതിവൈകാരികമായി ഏതൊരു പിതാവും ഇടറി വീഴാവുന്നൊരറിവിന് മുന്നിൽ ആശ്വാസത്തോടെ മകളെ ചേർത്തു പിടിക്കുകയും ഡീ- അഡിക്ഷൻ കേന്ദ്രമടക്കമുള്ള ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങൾ തേടുകയും ചെയ്ത ആ പിതാവിന്റെ നിലപാടിനെയാണ് അഭിവാദ്യം ചെയ്യേണ്ടത്.
വേണമെങ്കിൽ അദ്ദേഹത്തിന് അവിടെ നിർത്താമായിരുന്നു. പക്ഷേ ഇനിയുള്ള കുഞ്ഞുങ്ങളും രക്ഷപ്പെടട്ടെ എന്ന ഇച്ഛാധീരത സമാനതകളില്ലാത്തതാണ്. രാജ്യാന്തര ബന്ധങ്ങളുള്ള മയക്കുമരുന്ന് ശൃംഖലകളുടെ കാണാച്ചരടുകളിലേക്ക് നിയമത്തിന്റെ , നീതിപീഠത്തിന്റെ , പൗരസമൂഹത്തിന്റെ ശ്രദ്ധയും പ്രതിരോധവും ആവശ്യപ്പെട്ടിരിക്കുകയാണദ്ദേഹം. ഒരു പക്ഷേ സ്വജീവിതവും മകളുടെ തന്നെ ജീവിതവും അപകടപ്പെട്ടേക്കാവുന്ന ഈ വെളിപ്പെടുത്തലിന്റെ ഗൗരവം നാമുൾക്കൊള്ളണം. അവർക്കൊന്നും സംഭവിച്ചു കൂടാ.
അടിയന്തിരമായി ആ ആൺകുട്ടിയെ കണ്ടെത്തേണ്ടതുണ്ട്. അവനും ഈ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ്. ഇരയും പുതിയ ഇരകൾക്കായി ചൂണ്ടക്കൊളുത്തിൽ കുരുക്കിയ ഇരയുമാണവൻ. കോടാലി മാത്രമാണത്. കൈകൾ കാണാമറയത്താണ്. വിചാരണകൾ അവനിൽ മാത്രം ഒതുങ്ങി പോവരുത്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്