Breaking News
“മകളെ ചേർത്തുപിടിച്ച ആ പിതാവിന്‍റെ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു, തിരികെ വരണമെന്ന് ആഗ്രഹിച്ച പെൺകുട്ടിയുടെയും: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി അധ്യാപകന്‍റെ കുറിപ്പ്

കണ്ണൂരിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ സഹപാഠി ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പെൺകുട്ടിയുടെയും പിതാവിന്‍റെയും വെളിപ്പെടുത്തലിൽ പുറത്തുവന്നത് ലഹരി മാഫിയ കുട്ടികളെ പോലും ആഴത്തിൽ വരിഞ്ഞുമുറുക്കിയിട്ടുണ്ടെന്ന യാഥാർഥ്യമാണ്. തനിക്ക് അറിയാവുന്ന ഒമ്പത് വിദ്യാർഥികൾ കൂടി ഇത്തരത്തിൽ ലഹരിക്കെണിയിൽ പെട്ടുപോയിട്ടുണ്ടെന്നാണ് ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയത്.
രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്‍റെയും ജാഗ്രത ഏറെ ആവശ്യമുള്ള ഈ വിഷയത്തിൽ, സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ് വടകര സ്വദേശിയായ അധ്യാപകൻ ഷിജു ആർ. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്. ഇന്റർവെൽ സമയങ്ങളിൽ വരാന്തയിലും രാവിലെയും വൈകുന്നേരവും വഴിയിലൊക്കെയും കാണുന്ന പൂമ്പാറ്റക്കുഞ്ഞുങ്ങളിലും ഇനിയുമുണ്ടാവും ഇതുപോലെ സ്വയം ഇരയായും മറ്റുള്ളവരെ ഇരയാക്കിയും ചിലരെന്ന് കുറിപ്പിൽ പറയുന്നു. അനുഭവിച്ച അശാന്തിക്കപ്പുറം തിരികെ വരണമെന്നുള്ള ആഗ്രഹമുണ്ട് ആ പെൺകുട്ടിയുടെ വാക്കുകളിൽ. അതിനുമപ്പുറം അവളുടെ അഭിവന്ദ്യ പിതാവിന്റെ ഉറച്ച സ്വരവും പതറാത്ത നിശ്ചയദാർഢ്യവുമുണ്ട്. അതിവൈകാരികമായി ഏതൊരു പിതാവും ഇടറി വീഴാവുന്നൊരറിവിന് മുന്നിൽ ആശ്വാസത്തോടെ മകളെ ചേർത്തുപിടിക്കുകയും ഡീ-അഡിക്ഷൻ കേന്ദ്രമടക്കമുള്ള ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങൾ തേടുകയും ചെയ്ത ആ പിതാവിന്റെ നിലപാടിനെയാണ് അഭിവാദ്യം ചെയ്യേണ്ടത് -കുറിപ്പിൽ പറയുന്നു.
ഫേസ്ബുക് കുറിപ്പ് വായിക്കാം…..
കണ്ണൂരിൽ നിന്നുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ കേൾക്കുകയായിരുന്നു. സഹപാഠിയായ ആൺകുട്ടി തന്റെ ലൈഫിലെ ചില വിഷമഘട്ടങ്ങളിൽ ആശ്വസിപ്പിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തുവത്രേ. പിന്നീട് അതൊരു പ്രണയമായി മാറുകയും അതോടൊപ്പം ഈ കുട്ടിയെ അയാൾ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും അങ്ങനെ ഉപയോഗിച്ച് പതുക്കെപ്പതുക്കെ അവൾ കഞ്ചാവിന് അടിമയാവുകയും ചെയ്തു എന്നവൾ വെളിപ്പെടുത്തുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ലൈംഗികാതിക്രമങ്ങൾക്കും പിന്നീട് അടി ചവിട്ട് തുടങ്ങിയ മാരക ശാരീരികാക്രമണങ്ങൾക്കും ആ പെൺകുട്ടി വിധേയമാവുന്നു. പ്രണയത്തിന്റെ ലഹരിയാണോ ലഹരിയോടുള്ള പ്രണയമാണോ ഇതെല്ലാം സഹിക്കാനവളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നറിയില്ല. എല്ലാം മടുത്ത് സ്വയം തീർക്കണമെന്ന് തോന്നിയ നിമിഷം അവൾ ഇൻസ്റ്റയിൽ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്.
എല്ലാവരുമറിഞ്ഞ , ഒരു വാർത്ത എന്തിനാണിങ്ങനെ ഒരു സിനിമയുടെ വൺ ലൈൻ പോലെ എഴുതിവയ്ക്കുന്നത്? അതെ ! എഴുതുകയാണ്.. എഴുതി മനസ്സിനെ പഠിപ്പിക്കുകയാണ്..
ഇന്റർവെൽ സമയങ്ങളിൽ വരാന്തയിലും രാവിലെയും വൈകുന്നേരവും വഴിയിലൊക്കെയും കാണുന്ന പൂമ്പാറ്റക്കുഞ്ഞുങ്ങളിലും ഇനിയുമുണ്ടാവും ഇതുപോലെ സ്വയം ഇരയായും മറ്റുള്ളവരെ ഇരയാക്കിയും ചിലർ. അതു കൂടിയാണ് കേരളത്തിന്റെ കൗമാരം. ഈ കേരളത്തിലും കൂടിയാണ് വീട്ടിലും വിദ്യാലയത്തിലുമുള്ള എന്റെയും കുഞ്ഞുങ്ങൾ വളരേണ്ടത്. ആദ്യം തോന്നിയ ഭയത്തെ, അശാന്തിയെ, പിന്നെ തോന്നിയ മരവിപ്പിനെ, പിന്നെയും തോന്നിയ സങ്കടങ്ങളെ ഞാനിങ്ങനെ എഴുതിക്കൂട്ടുകയാണ്.
അനുഭവിച്ച അശാന്തിക്കപ്പുറം തെളിയുന്ന ആശ്വാസത്തിൽ ഞാനവളെ ഒന്നു കൂടി കേട്ടു. ശരിയാണ്… തിരികെ വരണമെന്ന്, കൈവിട്ടു പോയതെല്ലാം തിരികെപ്പിടിക്കണമെന്ന് , ഒരാഗ്രഹത്തിന്റെ ചെറുതല്ലാത്തൊരു മോഹമുണ്ട് അവളുടെ സ്വരത്തിൽ. അതിനുമപ്പുറം അവളുടെ അഭിവന്ദ്യ പിതാവിന്റെ ഉറച്ച സ്വരവും പതറാത്ത നിശ്ചയദാർഢ്യവുമുണ്ട്. അതിവൈകാരികമായി ഏതൊരു പിതാവും ഇടറി വീഴാവുന്നൊരറിവിന് മുന്നിൽ ആശ്വാസത്തോടെ മകളെ ചേർത്തു പിടിക്കുകയും ഡീ- അഡിക്ഷൻ കേന്ദ്രമടക്കമുള്ള ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങൾ തേടുകയും ചെയ്ത ആ പിതാവിന്റെ നിലപാടിനെയാണ് അഭിവാദ്യം ചെയ്യേണ്ടത്.
വേണമെങ്കിൽ അദ്ദേഹത്തിന് അവിടെ നിർത്താമായിരുന്നു. പക്ഷേ ഇനിയുള്ള കുഞ്ഞുങ്ങളും രക്ഷപ്പെടട്ടെ എന്ന ഇച്ഛാധീരത സമാനതകളില്ലാത്തതാണ്. രാജ്യാന്തര ബന്ധങ്ങളുള്ള മയക്കുമരുന്ന് ശൃംഖലകളുടെ കാണാച്ചരടുകളിലേക്ക് നിയമത്തിന്റെ , നീതിപീഠത്തിന്റെ , പൗരസമൂഹത്തിന്റെ ശ്രദ്ധയും പ്രതിരോധവും ആവശ്യപ്പെട്ടിരിക്കുകയാണദ്ദേഹം. ഒരു പക്ഷേ സ്വജീവിതവും മകളുടെ തന്നെ ജീവിതവും അപകടപ്പെട്ടേക്കാവുന്ന ഈ വെളിപ്പെടുത്തലിന്റെ ഗൗരവം നാമുൾക്കൊള്ളണം. അവർക്കൊന്നും സംഭവിച്ചു കൂടാ.
അടിയന്തിരമായി ആ ആൺകുട്ടിയെ കണ്ടെത്തേണ്ടതുണ്ട്. അവനും ഈ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ്. ഇരയും പുതിയ ഇരകൾക്കായി ചൂണ്ടക്കൊളുത്തിൽ കുരുക്കിയ ഇരയുമാണവൻ. കോടാലി മാത്രമാണത്. കൈകൾ കാണാമറയത്താണ്. വിചാരണകൾ അവനിൽ മാത്രം ഒതുങ്ങി പോവരുത്.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്