Connect with us

Breaking News

ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടി നിടുംപുറംചാലിലെ കർഷകർ; 50-ലധികം കർഷകരുടെ കൃഷിനശിച്ചു

Published

on

Share our post

നിടുംപുറംചാൽ:പൂളക്കുറ്റി വെള്ളറയിലുണ്ടായ ഉരുൾപൊട്ടലിലിലും മലവെള്ളപ്പാച്ചിലിലും കാർഷികവിളകൾ മുഴുവനും നശിച്ച് ജീവിതം വഴിമുട്ടിയ നിലയിലാണ് നിടുംപുറംചാലിലെ ഭൂരിഭാഗം കർഷകരും. വാഴ, തെങ്ങ്, പ്ലാവ്, റബർ, ജാതി, കശുമാവ്, കൈതച്ചക്ക, കൊക്കോ, കമുങ്ങ്, കുരുമുളക് തുടങ്ങി വർഷങ്ങളായി നട്ടുവളർത്തിയ കാർഷിക വിളകളെല്ലാം ഒറ്റ രാത്രിയിലാണ് തുടച്ചുനീക്കപ്പെട്ടത്. കാഞ്ഞിരപ്പുഴയോരത്ത് താമസിക്കുന്ന കർഷകർക്കാണ് സർവതും നഷ്ടപ്പെട്ടത്.

പുത്തൻ വീട്ടിൽ റെജീഷിന്റെ മൂന്നേക്കർ ഭൂമിയിൽ കൃഷി ചെയ്ത പൈനാപ്പിൾ മുഴുവനും ഒലിച്ചുപോയി.ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കർഷകരാണ് ഭൂരിഭാഗവും.പലരും ബാങ്ക് വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്.നിടുംപുറംചാൽ മഠത്തിന്റെ സ്ഥലത്തും വ്യാപക കൃഷിനാശമുണ്ടായി.നിടുംപുറംചാൽ ക്രിസ്ത്യൻ പള്ളിയുടെ ഭൂമിയിലും ഹെല്ത്ത് സെന്റർ സ്ഥലത്തും നാശം സംഭവിച്ചു.

കൃഷിനാശമുണ്ടായവരുടെ വിവരം(ലിസ്റ്റ് പൂർണമല്ല)

ഷിന്റോ കുഴിയാത്തിന്റെ 1500-ഓളം കുലക്കാത്ത വാഴകളും 800-ഓളം കുലച്ച വാഴകളും മരച്ചീനിയും പൂർണമായും നശിച്ചു.കിഴക്കനേടം മനോജിന്റെ ആയിരത്തിലധികം കുലക്കാത്ത വാഴകളും മരച്ചീനികൃഷിയും നശിച്ചു.നരോത്ത് നാണു (200 വാഴ ),ചാത്തമ്പള്ളി രവീന്ദ്രൻ(300 വാഴ ),വി.ഒ.അബ്രഹാം(350 വാഴ),ബിജു വള്ളിയാംകുഴി(350 വാഴ),സതീഷ് മണ്ണാറുകുളം(അഞ്ച് തെങ്ങ്,50 വാഴ),സിഥാർഥ് ഇലവുങ്കൽ(പ്ലാവ്,തെങ്ങ്),വർഗീസ് വള്ളിയാംകുഴി(500 വാഴ),സോജൻ ചാരുവേലിൽ (300 വാഴ) എന്നിവരുടെ വാഴക്കൃഷി മലവെള്ളത്തിൽ നശിച്ചു.

ആഞ്ഞിലിക്കൽ ജോൺ,പൗലോസ് കിഴക്കേക്കര,മനങ്ങാടൻ രാജൻ,രാജീവൻ കേളോത്ത്,രവി തിരുവോത്ത്,വള്ളിയാംകുഴി ബിജു,ജോർജുകുട്ടി,സാജു,തെക്കേക്കര ബെന്നി,പടിഞ്ഞാറാട്ട് ബെന്നി,ലിസി പറയം തകിടിയിൽ,മുകുന്ദൻ കേളോത്ത്,സെബാസ്റ്റ്യൻ വെളിയത്ത്,ബിനോയ് വടക്കേടത്ത്,തെക്കേ രാമനാട്ടുപതിയിൽ മോഹനൻ,രാജു,പുന്നേരി ഓമന,പിരാടൻ കുഞ്ഞാമൻ,നെല്ലിക്കുന്നേൽ തോമസ്,ചാക്കോ,ഇലവുങ്കൽ സനോജ്,ഔസേപ്പ്,കല്ലേൽ ബേബി,ജോസ്,ചിന്നമ്മ,ചാത്തമ്പള്ളി അംഗജൻ,ചിറമ്മേൽ തൊമ്മൻ,ജോജി,മംഗലം ജോണി,പൂവത്തിങ്കൽ കുട്ടിച്ചൻ,വാഗപ്പറമ്പിൽ സണ്ണി,ഈറ്റപ്പുറത്ത് ഐസക്ക്,ഉമ്മർ ചിറ്റാരിപ്പറമ്പ്,പുത്തൻപുരയിൽ പുഷ്പവല്ലിതുടങ്ങി നിരവധിയാളുകൾക്ക് കൃഷി നാശമുണ്ടായിട്ടുണ്ട്.

കൃഷിനാശമുണ്ടായാലും യഥാസമയം ഇൻഷുറൻസ് ലഭിക്കുന്നില്ല

കഴിഞ്ഞ വർഷവും കാറ്റിലും മഴയിലും പ്രദേശത്ത് കൃഷിനാശമുണ്ടായിരുന്നു.അന്ന് നാശം സംഭവിച്ചവർക്കുള്ള ഇൻഷുറൻസ് തുക ഒരു വർഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല.ഈ വർഷം ഭീമമായ നഷ്ടമാണ് കർഷകർക്കുള്ളത്.ഉരുൾപൊട്ടൽ മേഖലയിൽ കാർഷികവിളകൾ നശിച്ചവർക്ക് സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചാൽ മാത്രമെ കർഷകർക്ക് പിടിച്ചു നില്ക്കാൻ കഴിയൂ.കൊറോണ കാരണം വിവിധ കാർഷികോല്പന്നങ്ങൾക്ക് നിലവിൽ വിലയിടിവുമുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!