Breaking News
ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടി നിടുംപുറംചാലിലെ കർഷകർ; 50-ലധികം കർഷകരുടെ കൃഷിനശിച്ചു

നിടുംപുറംചാൽ:പൂളക്കുറ്റി വെള്ളറയിലുണ്ടായ ഉരുൾപൊട്ടലിലിലും മലവെള്ളപ്പാച്ചിലിലും കാർഷികവിളകൾ മുഴുവനും നശിച്ച് ജീവിതം വഴിമുട്ടിയ നിലയിലാണ് നിടുംപുറംചാലിലെ ഭൂരിഭാഗം കർഷകരും. വാഴ, തെങ്ങ്, പ്ലാവ്, റബർ, ജാതി, കശുമാവ്, കൈതച്ചക്ക, കൊക്കോ, കമുങ്ങ്, കുരുമുളക് തുടങ്ങി വർഷങ്ങളായി നട്ടുവളർത്തിയ കാർഷിക വിളകളെല്ലാം ഒറ്റ രാത്രിയിലാണ് തുടച്ചുനീക്കപ്പെട്ടത്. കാഞ്ഞിരപ്പുഴയോരത്ത് താമസിക്കുന്ന കർഷകർക്കാണ് സർവതും നഷ്ടപ്പെട്ടത്.
പുത്തൻ വീട്ടിൽ റെജീഷിന്റെ മൂന്നേക്കർ ഭൂമിയിൽ കൃഷി ചെയ്ത പൈനാപ്പിൾ മുഴുവനും ഒലിച്ചുപോയി.ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കർഷകരാണ് ഭൂരിഭാഗവും.പലരും ബാങ്ക് വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്.നിടുംപുറംചാൽ മഠത്തിന്റെ സ്ഥലത്തും വ്യാപക കൃഷിനാശമുണ്ടായി.നിടുംപുറംചാൽ ക്രിസ്ത്യൻ പള്ളിയുടെ ഭൂമിയിലും ഹെല്ത്ത് സെന്റർ സ്ഥലത്തും നാശം സംഭവിച്ചു.
കൃഷിനാശമുണ്ടായവരുടെ വിവരം(ലിസ്റ്റ് പൂർണമല്ല)
ഷിന്റോ കുഴിയാത്തിന്റെ 1500-ഓളം കുലക്കാത്ത വാഴകളും 800-ഓളം കുലച്ച വാഴകളും മരച്ചീനിയും പൂർണമായും നശിച്ചു.കിഴക്കനേടം മനോജിന്റെ ആയിരത്തിലധികം കുലക്കാത്ത വാഴകളും മരച്ചീനികൃഷിയും നശിച്ചു.നരോത്ത് നാണു (200 വാഴ ),ചാത്തമ്പള്ളി രവീന്ദ്രൻ(300 വാഴ ),വി.ഒ.അബ്രഹാം(350 വാഴ),ബിജു വള്ളിയാംകുഴി(350 വാഴ),സതീഷ് മണ്ണാറുകുളം(അഞ്ച് തെങ്ങ്,50 വാഴ),സിഥാർഥ് ഇലവുങ്കൽ(പ്ലാവ്,തെങ്ങ്),വർഗീസ് വള്ളിയാംകുഴി(500 വാഴ),സോജൻ ചാരുവേലിൽ (300 വാഴ) എന്നിവരുടെ വാഴക്കൃഷി മലവെള്ളത്തിൽ നശിച്ചു.
ആഞ്ഞിലിക്കൽ ജോൺ,പൗലോസ് കിഴക്കേക്കര,മനങ്ങാടൻ രാജൻ,രാജീവൻ കേളോത്ത്,രവി തിരുവോത്ത്,വള്ളിയാംകുഴി ബിജു,ജോർജുകുട്ടി,സാജു,തെക്കേക്കര ബെന്നി,പടിഞ്ഞാറാട്ട് ബെന്നി,ലിസി പറയം തകിടിയിൽ,മുകുന്ദൻ കേളോത്ത്,സെബാസ്റ്റ്യൻ വെളിയത്ത്,ബിനോയ് വടക്കേടത്ത്,തെക്കേ രാമനാട്ടുപതിയിൽ മോഹനൻ,രാജു,പുന്നേരി ഓമന,പിരാടൻ കുഞ്ഞാമൻ,നെല്ലിക്കുന്നേൽ തോമസ്,ചാക്കോ,ഇലവുങ്കൽ സനോജ്,ഔസേപ്പ്,കല്ലേൽ ബേബി,ജോസ്,ചിന്നമ്മ,ചാത്തമ്പള്ളി അംഗജൻ,ചിറമ്മേൽ തൊമ്മൻ,ജോജി,മംഗലം ജോണി,പൂവത്തിങ്കൽ കുട്ടിച്ചൻ,വാഗപ്പറമ്പിൽ സണ്ണി,ഈറ്റപ്പുറത്ത് ഐസക്ക്,ഉമ്മർ ചിറ്റാരിപ്പറമ്പ്,പുത്തൻപുരയിൽ പുഷ്പവല്ലിതുടങ്ങി നിരവധിയാളുകൾക്ക് കൃഷി നാശമുണ്ടായിട്ടുണ്ട്.
കൃഷിനാശമുണ്ടായാലും യഥാസമയം ഇൻഷുറൻസ് ലഭിക്കുന്നില്ല
കഴിഞ്ഞ വർഷവും കാറ്റിലും മഴയിലും പ്രദേശത്ത് കൃഷിനാശമുണ്ടായിരുന്നു.അന്ന് നാശം സംഭവിച്ചവർക്കുള്ള ഇൻഷുറൻസ് തുക ഒരു വർഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല.ഈ വർഷം ഭീമമായ നഷ്ടമാണ് കർഷകർക്കുള്ളത്.ഉരുൾപൊട്ടൽ മേഖലയിൽ കാർഷികവിളകൾ നശിച്ചവർക്ക് സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചാൽ മാത്രമെ കർഷകർക്ക് പിടിച്ചു നില്ക്കാൻ കഴിയൂ.കൊറോണ കാരണം വിവിധ കാർഷികോല്പന്നങ്ങൾക്ക് നിലവിൽ വിലയിടിവുമുണ്ട്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്