Connect with us

Breaking News

വ്യാജക്കള്ള് തടയാൻ തെങ്ങിന് ജിയോ മാപ്പിങ്, കള്ളുവാഹനത്തിന് ജി.പി.എസ്.

Published

on

Share our post

തിരുവനന്തപുരം: ചെത്തുന്ന തെങ്ങുകൾക്ക് ജിയോ മാപ്പിങ് നടത്താനും കള്ള്‌ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ജി.പി.എസ്. ഘടിപ്പിക്കാനും സർക്കാർ അനുമതിനൽകി. വ്യാജക്കള്ള് വിതരണം തടയാനാണ് സംവിധാനം. പദ്ധതിക്കായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് എക്സൈസ് നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചു. ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെയാണ് ഓൺലൈൻസംവിധാനം ഒരുക്കുന്നത്.

4800 കള്ളുഷാപ്പുകളിലായി ദിവസം ആറുലക്ഷം ലിറ്റർ കള്ള് വിൽക്കുന്നുണ്ട്. ഭൂരിഭാഗവും പാലക്കാട് ജില്ലയിലെ ചിറ്റൂർ മേഖലയിൽനിന്നാണ് എത്തിക്കുന്നത്. ആദ്യഘട്ടമായി കള്ളുചെത്താനുള്ള പെർമിറ്റ് ഓൺലൈനാക്കും. ഓരോ തെങ്ങും ജി.പി.എസ്. സംവിധാനത്തിലൂടെ ജിയോടാഗ് ചെയ്ത് ഡിജിറ്റൽ തിരിച്ചറിയൽ നമ്പർ നൽകും. തെങ്ങ് നിൽക്കുന്ന ഭൂമിയുടെ റവന്യൂ വിവരങ്ങളും ഓൺലൈനിൽ ഉൾക്കൊള്ളിക്കും.

കള്ളെടുക്കാൻ അപേക്ഷിക്കുന്നവർക്ക് ഈ തെങ്ങുകൾ ഓൺലൈനിൽ അനുവദിക്കും. ഓരോ മേഖലയിലും എത്ര തെങ്ങുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ഇതിലൂടെ അറിയാം. ഒരു തെങ്ങിൽനിന്നും പ്രതിദിനം പരമാവധി രണ്ടുലിറ്റർ കള്ളാണ് ലഭിക്കുക. ഇതുപ്രകാരം ഓരോ മേഖലയിൽനിന്നും ശേഖരിക്കാൻ ഇടയുള്ള പരമാവധി കള്ളിന്റെ അളവ് അറിയാനാകും.

പെർമിറ്റ് പ്രകാരം കള്ള്‌ കൊണ്ടുപോകാൻ അനുമതിയുള്ള വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കണം. ഈ വാഹനങ്ങളുടെ യാത്രാവിവരം പൂർണമായും എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിക്കും. അനുവദനീയമായ കള്ളിന്റെ അളവും ഗുണനിലവാരവും യാത്രയ്ക്കിടെ എപ്പോൾവേണമെങ്കിലും പരിശോധിക്കാനാകും.

മൊബൈൽ ആപ്പിൽ പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനമാണ് വരുന്നത്. ഏപ്രിലിൽ പുതിയ സംവിധാനം നടപ്പാക്കാൻ കഴിയുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!