Connect with us

Breaking News

നിയമനമില്ല; ഒഴിഞ്ഞുകിടക്കുന്നത് അറുന്നൂറിലേറെ പോസ്റ്റ്മാന്‍ തസ്തികകള്‍

Published

on

Share our post

സംസ്ഥാനത്ത് അറുന്നൂറിലധികം പോസ്റ്റ്മാൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിനുപുറമേ തപാൽ മേഖലയിലെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി നൂറിലധികം പോസ്റ്റ്മാൻ തസ്തികകൾ ഒഴിവാക്കിയിരുന്നു. ഈ തസ്തികകളിലേക്ക് ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) വിഭാഗത്തിലുള്ളവരെയെങ്കിലും നിയമിക്കണമെന്ന ആവശ്യവും നടപ്പായില്ല. തപാൽ ഉരുപ്പടികൾ കൃത്യസമയത്ത് എത്തിക്കുന്നതിലടക്കം ബുദ്ധിമുട്ടുകൾ നേരിടുകയാണ്. നിലവിലുള്ള ജീവനക്കാർക്ക് ജോലിഭാരവും ഇരട്ടിയാണ്.

2017-ലാണ് പോസ്റ്റ്‌മാൻ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം തപാൽവകുപ്പ് അവസാനിപ്പിച്ചത്. തുടർന്ന് ഓരോ വർഷവും ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിലുള്ളവർക്ക് പ്രത്യേക പരീക്ഷ നടത്തിയാണ് ഒഴിവുകൾ നികത്തിയിരുന്നത്. എന്നാൽ ശമ്പളക്കുറവുമൂലം പലരും ജോലി മതിയാക്കുകയാണ്. പോസ്റ്റ്‌മാൻ തസ്തികയിലുള്ളവർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങളെല്ലാം ഇവർക്കില്ല.

ഓരോ ജില്ലയിലെയും പോസ്റ്റ്‌മാൻ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുമെങ്കിലും അവരും ജോലിമതിയാക്കി പോകുകയാണ്. ഇതോടെ നിലവിലുള്ള പോസ്റ്റ്‌മാൻമാർക്ക് ജോലിഭാരം കൂടും. ഓരോ പോസ്റ്റ്‌മാനും നാലും അഞ്ചും വാർഡുകളിൽ തപാൽ എത്തിക്കേണ്ടിവരുന്നതിനാൽ ജനങ്ങൾക്ക് കൃത്യസമയത്ത് കിട്ടാതെയാകുന്നു.

തപാൽ മേഖല സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റ്‌മാൻ തസ്തികകൾ ഒഴിവാക്കുന്നത്. നിലവിലുള്ള ജീവനക്കാർ വിരമിക്കുന്നതോടെ ആ തസ്തിക ഇല്ലാതാകുകയാണ്. അത്തരത്തിൽ കഴിഞ്ഞ മാർച്ചുവരെ ഒട്ടേറെ പോസ്റ്റ്‌മാൻ തസ്തിക ഒഴിവാക്കി. ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞവർഷംവരെയുള്ള ഒഴിവുകളിൽ ഗ്രാമീൺ ഡാക് സേവകരെ നിയമിച്ച് കുറച്ച് ഒഴിവുകൾ നികത്തി. എന്നാൽ ഒഴിവാക്കിയ നൂറിലേറെ തസ്തികകളിൽ നിയമനമുണ്ടായില്ല.

ഓരോ വർഷവും ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിലേക്ക് തപാൽവകുപ്പ് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. രാജ്യത്തൊട്ടാകെ 38,926 ഗ്രാമീൺ ഡാക് സേവക് ഒഴിവുകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കേരളത്തിൽ മാത്രം 2203 ഒഴിവുകൾ. എന്നാൽ ഇതിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 15-നേ പൂർത്തിയാകൂ. അതുവരെയും തപാൽ വിതരണത്തിലേതടക്കമുള്ള പ്രതിസന്ധി തുടരും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!