Connect with us

Breaking News

ഗൂഗിൾ മാപ്പ് ചിലത് പറയില്ല; ശ്രദ്ധിച്ചില്ലെങ്കിൽ വാഹനം വഴിതെറ്റും

Published

on

Share our post

കണ്ണൂർ: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ എത്തിയത് തോട്ടിൽ. ഗ്യാസ് ടാങ്കർ ലോറി ദേശീയപാത വിട്ട് ഇടവഴിയിൽ ബ്ലോക്കായത് മറ്റൊരു വാർത്ത. ബെംഗളൂരു നഗരത്തിലെ ബന്ധുവീട്ടിൽ എത്താൻ അര മണിക്കൂറിന് പകരം വട്ടം കറങ്ങിയത് നാലുമണിക്കൂർ. പുതിയ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ് ദിശ കാണിച്ച്‌ മുന്നേറുമ്പോൾ പെരുവഴിയിലാകുന്നവരുടെ എണ്ണവും കൂടുന്നു. മഴക്കാലാത്താണ് ഇത് ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അബദ്ധങ്ങൾ സംഭവിക്കുന്നതിൽ നമ്മുടെ ശ്രദ്ധക്കുറവുമുണ്ട്.

ഗൂഗിൾ മാപ്പ് പറയാത്തത്

*വെള്ളപ്പൊക്കവും കനത്ത മഴയുമുള്ള നേരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടും. ഇത് പക്ഷേ ഗൂഗിൾ മാപ്പ് പറഞ്ഞെന്നു വരില്ല. കേരളത്തിൽ വെള്ളപ്പൊക്കമാണെന്നും റൂട്ടിനെ അത് ബാധിക്കാമെന്നും ഇപ്പോൾ മാപ്പിൽ നോട്ടിഫിക്കേഷൻ കാണിക്കുന്നുണ്ട്.

* മലയോരഗ്രാമങ്ങളിൽ വേനലിൽ വെള്ളം കുറഞ്ഞയിടങ്ങളിലൂടെ ജീപ്പുകളടക്കം പുഴ മുറിച്ചുകടക്കും. ഇത് ഗൂഗിൾ മാപ്പിൽ സെറ്റ് ചെയ്തിട്ടുണ്ടൈങ്കിൽ പുഴ നിറഞ്ഞൊഴുകുന്ന സമയത്തും മാപ്പ് കാണിക്കുന്നത് ഈ റൂട്ടായിരിക്കും.

* ഇന്റർനെറ്റ് കുറവുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോൾ മാപ്പിൽ കൃത്യത കുറയും. ഇറങ്ങുംമുൻപ്‌ ഓഫ് ലൈൻ മാപ്പ് ഡൗൺലോഡ് ചെയ്ത് വെക്കണം.

* ശബ്ദനിർദേശമനുസരിച്ച് ഇടത് വലത് തിരിയുമ്പോൾ മാപ്പ് കൂടി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വളവുകൾ മാറിപ്പോകും.

*തിരക്ക് കുറവുള്ള റോഡുകളെ എളുപ്പവഴിയായി കാണിക്കാറുണ്ട്. എന്നാൽ ഇത് മൺസൂൺ കാലങ്ങളിൽ സുരക്ഷിതമാകണമെന്നില്ല.

ഗൂഗിൾ മാപ്പിനോട് നമ്മൾ പറയേണ്ടത്

* ഗൂഗിൾ മാപ്പിൽ യാത്രാരീതി തിരഞ്ഞെടുക്കാൻ മറക്കരുത്. ഫോർ വീലർ, ടൂവീലർ, സൈക്കിൾ, കാൽനടയാത്ര എന്നിങ്ങനെ യാത്ര ചെയ്യുന്ന രീതി തിരഞ്ഞെടുക്കണം. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ല. ഈ കാരണം കൊണ്ടുതന്നെ വഴിതെറ്റാം.

* യാത്രചെയ്യുന്ന റോഡിൽ തടസ്സമുണ്ടായാൽ അത് മാപ്പിൽ അപ്‌ലോഡ് ചെയ്യണം. പിന്നാലെ വരുന്ന യാത്രക്കാർക്ക് അത് പ്രയോജനപ്പെടും.

ലോക്കൽ ഗൈഡ് ആകാം

നിങ്ങൾ പോകുന്ന വഴിയിലെ ഫീച്ചറുകൾ ഗൂഗിൾ മാപ്പിൽ ചേർക്കാം. ഫോട്ടോ, റോഡ് ബ്ലോക്ക് തുടങ്ങിയ വിവരങ്ങൾ അറിയിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഗൂഗിൾ നിങ്ങളെ ലോക്കൽ ഗൈഡ് ആക്കും. വിവരങ്ങൾ അധികം ചേർക്കുന്നതിനുസരിച്ച് ഗ്രേഡിങ് കിട്ടും. 100 ജി.ബി. സ്പേസ് അടക്കമുള്ള സമ്മാനം ഗൂഗിൾ തരികയും ചെയ്യും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!