Connect with us

Breaking News

കണ്ണൂർ ജില്ലയിലെ 21 സ്കൂളുകളിൽ ദിനാവസ്ഥ നിലയങ്ങൾ വരുന്നു

Published

on

Share our post

മട്ടന്നൂർ : ജില്ലയിൽ 21 സർക്കാർ സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഭൂമിശാസ്ത്രം പഠിക്കുന്ന വിദ്യാർഥികളെ കാലാവസ്ഥാ നിരീക്ഷണത്തിന് സജ്ജരാക്കുകയാണ് ലക്ഷ്യം.

മഴമാപിനി, തെർമോമീറ്റർ, അന്തരീക്ഷമർദം അളക്കുന്ന ഉപകരണം, കാറ്റിന്റെ ദിശയും വേഗവും അളക്കുന്ന ഉപകരണങ്ങൾ എന്നിവ ദിനാവസ്ഥ നിലയങ്ങളിൽ ഉണ്ടാകും. ജിയോഗ്രഫി വിഷയമായിട്ടുള്ള ഹ്യുമാനിറ്റീസ് കോഴ്‌സുള്ള സ്കൂളുകളിലാണ് ദിനാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്നത്.

സർവശിക്ഷാ കേരളയുടെ നേതൃത്വത്തിൽ 80,000-ത്തോളം രൂപ ചെലവഴിച്ചാണ് ഓരോ കേന്ദ്രവും സ്ഥാപിക്കുന്നത്. മട്ടന്നൂർ മേഖലയിൽ എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും ചാവശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലുമാണ് ദിനാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്നത്. ആറളംഫാം ഹയർസെക്കൻഡറി സ്കൂളിൽ ഒഴികെ മറ്റു സ്കൂളുകളിൽ നിലയത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഓഗസ്റ്റ് 15-ഓടെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. സർക്കാർ നൽകുന്ന ഫണ്ടിനോടൊപ്പം പി.ടി.എ.കളുടെ കൂടി സഹകരണത്തോടെയാണ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാക്കിയത്.

ദിനാവസ്ഥ നിലയങ്ങൾ വഴി വിവരങ്ങൾ ശേഖരിക്കുന്നതിന് വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഇത്തരം വിവരങ്ങൾ കാലാവസ്ഥാ വ്യതിയാനം ഉൾപ്പടെയുള്ള പഠനങ്ങൾക്ക് സഹായകമാകും. സമീപത്തെ മറ്റു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തിലാണ് നിലയങ്ങൾ തയ്യാറാക്കുന്നത്.

സംസ്ഥാനത്ത് 240 സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും 18 എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും ദിനാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്നുണ്ട്. പുസ്തകത്തിൽ വായിക്കുന്നതിനപ്പുറം കാലാവസ്ഥാ നിരീക്ഷണം നടത്തി കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവസരമാണ് ഭൂമിശാസ്ത്ര വിദ്യാർഥികൾക്ക് ദിനാവസ്ഥ നിലയങ്ങൾ വഴി സാധ്യമാകുന്നത്.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!