Connect with us

Breaking News

കണ്ണൂർ ജില്ലയിലെ 21 സ്കൂളുകളിൽ ദിനാവസ്ഥ നിലയങ്ങൾ വരുന്നു

Published

on

Share our post

മട്ടന്നൂർ : ജില്ലയിൽ 21 സർക്കാർ സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഭൂമിശാസ്ത്രം പഠിക്കുന്ന വിദ്യാർഥികളെ കാലാവസ്ഥാ നിരീക്ഷണത്തിന് സജ്ജരാക്കുകയാണ് ലക്ഷ്യം.

മഴമാപിനി, തെർമോമീറ്റർ, അന്തരീക്ഷമർദം അളക്കുന്ന ഉപകരണം, കാറ്റിന്റെ ദിശയും വേഗവും അളക്കുന്ന ഉപകരണങ്ങൾ എന്നിവ ദിനാവസ്ഥ നിലയങ്ങളിൽ ഉണ്ടാകും. ജിയോഗ്രഫി വിഷയമായിട്ടുള്ള ഹ്യുമാനിറ്റീസ് കോഴ്‌സുള്ള സ്കൂളുകളിലാണ് ദിനാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്നത്.

സർവശിക്ഷാ കേരളയുടെ നേതൃത്വത്തിൽ 80,000-ത്തോളം രൂപ ചെലവഴിച്ചാണ് ഓരോ കേന്ദ്രവും സ്ഥാപിക്കുന്നത്. മട്ടന്നൂർ മേഖലയിൽ എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും ചാവശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലുമാണ് ദിനാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്നത്. ആറളംഫാം ഹയർസെക്കൻഡറി സ്കൂളിൽ ഒഴികെ മറ്റു സ്കൂളുകളിൽ നിലയത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഓഗസ്റ്റ് 15-ഓടെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. സർക്കാർ നൽകുന്ന ഫണ്ടിനോടൊപ്പം പി.ടി.എ.കളുടെ കൂടി സഹകരണത്തോടെയാണ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാക്കിയത്.

ദിനാവസ്ഥ നിലയങ്ങൾ വഴി വിവരങ്ങൾ ശേഖരിക്കുന്നതിന് വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഇത്തരം വിവരങ്ങൾ കാലാവസ്ഥാ വ്യതിയാനം ഉൾപ്പടെയുള്ള പഠനങ്ങൾക്ക് സഹായകമാകും. സമീപത്തെ മറ്റു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തിലാണ് നിലയങ്ങൾ തയ്യാറാക്കുന്നത്.

സംസ്ഥാനത്ത് 240 സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും 18 എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും ദിനാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്നുണ്ട്. പുസ്തകത്തിൽ വായിക്കുന്നതിനപ്പുറം കാലാവസ്ഥാ നിരീക്ഷണം നടത്തി കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവസരമാണ് ഭൂമിശാസ്ത്ര വിദ്യാർഥികൾക്ക് ദിനാവസ്ഥ നിലയങ്ങൾ വഴി സാധ്യമാകുന്നത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!