Breaking News
കണ്ണൂർ ജില്ലയിലെ 21 സ്കൂളുകളിൽ ദിനാവസ്ഥ നിലയങ്ങൾ വരുന്നു

മട്ടന്നൂർ : ജില്ലയിൽ 21 സർക്കാർ സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഭൂമിശാസ്ത്രം പഠിക്കുന്ന വിദ്യാർഥികളെ കാലാവസ്ഥാ നിരീക്ഷണത്തിന് സജ്ജരാക്കുകയാണ് ലക്ഷ്യം.
മഴമാപിനി, തെർമോമീറ്റർ, അന്തരീക്ഷമർദം അളക്കുന്ന ഉപകരണം, കാറ്റിന്റെ ദിശയും വേഗവും അളക്കുന്ന ഉപകരണങ്ങൾ എന്നിവ ദിനാവസ്ഥ നിലയങ്ങളിൽ ഉണ്ടാകും. ജിയോഗ്രഫി വിഷയമായിട്ടുള്ള ഹ്യുമാനിറ്റീസ് കോഴ്‌സുള്ള സ്കൂളുകളിലാണ് ദിനാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്നത്.
സർവശിക്ഷാ കേരളയുടെ നേതൃത്വത്തിൽ 80,000-ത്തോളം രൂപ ചെലവഴിച്ചാണ് ഓരോ കേന്ദ്രവും സ്ഥാപിക്കുന്നത്. മട്ടന്നൂർ മേഖലയിൽ എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും ചാവശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലുമാണ് ദിനാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്നത്. ആറളംഫാം ഹയർസെക്കൻഡറി സ്കൂളിൽ ഒഴികെ മറ്റു സ്കൂളുകളിൽ നിലയത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഓഗസ്റ്റ് 15-ഓടെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. സർക്കാർ നൽകുന്ന ഫണ്ടിനോടൊപ്പം പി.ടി.എ.കളുടെ കൂടി സഹകരണത്തോടെയാണ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാക്കിയത്.
ദിനാവസ്ഥ നിലയങ്ങൾ വഴി വിവരങ്ങൾ ശേഖരിക്കുന്നതിന് വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഇത്തരം വിവരങ്ങൾ കാലാവസ്ഥാ വ്യതിയാനം ഉൾപ്പടെയുള്ള പഠനങ്ങൾക്ക് സഹായകമാകും. സമീപത്തെ മറ്റു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തിലാണ് നിലയങ്ങൾ തയ്യാറാക്കുന്നത്.
സംസ്ഥാനത്ത് 240 സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും 18 എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും ദിനാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്നുണ്ട്. പുസ്തകത്തിൽ വായിക്കുന്നതിനപ്പുറം കാലാവസ്ഥാ നിരീക്ഷണം നടത്തി കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവസരമാണ് ഭൂമിശാസ്ത്ര വിദ്യാർഥികൾക്ക് ദിനാവസ്ഥ നിലയങ്ങൾ വഴി സാധ്യമാകുന്നത്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്