Connect with us

Breaking News

ജൈവ ഇന്ധന കലവറയായി മലയോരത്തെ പന്നിഫാമുകൾ

Published

on

Share our post

കണ്ണൂർ : ജൈവ ഇന്ധനങ്ങളുടെ കലവറയായി പശു, പന്നി ഫാമുകൾ. ബയോഗ്യാസ്‌ പ്ലാന്റുകൾ ഫാമുകൾക്ക്‌ ഇരട്ടി വരുമാനത്തിനുള്ള അവസരമാണ്‌ ഒരുക്കുന്നത്‌. ജൈവവളം ഉൽപ്പാദനത്തിന്റെ കേന്ദ്രങ്ങൾകൂടിയാണ്‌ ഇത്തരം ഫാമുകൾ. മാലിന്യസംസ്‌കരണമെന്ന ദൗത്യവും ഇവ നിർവഹിക്കുന്നു. പശുഫാമുകളിലാണ്‌ നേരത്തെ ബയോഗ്യാസ്‌ പ്ലാന്റുകളുണ്ടായിരുന്നത്‌. ഇപ്പോൾ പന്നിഫാമുകളാണ്‌ ഇക്കാര്യത്തിൽ മുന്നിൽ.

കണ്ണൂർ ജില്ലയുടെ മലയോരത്ത്‌ ബയോഗ്യാസ്‌ പ്ലാന്റുകൾ ഏറെയുണ്ട്‌. 30 ക്യുബിക് മീറ്റർ ബയോഗ്യാസ്‌ പ്ലാന്റിൽനിന്ന്‌ ആറ്‌ കുടുംബങ്ങൾക്ക്‌ ആവശ്യമായ പാചകവാതകം ലഭിക്കും. 120 പന്നികളുള്ള ഫാമിൽ ഇത്തരം പ്ലാന്റ്‌ സ്ഥാപിക്കാം. എല്ലാ പ്ലാന്റുകൾക്കും പത്ത്‌ വർഷ ഗ്യാരന്റിയുമുണ്ട്‌. ഫൈബറിന്റെ പോർട്ടബിൾ പ്ലാന്റും ലഭ്യമാണ്‌. പ്ലാന്റിൽനിന്ന്‌ ഒരു കുടുംബത്തിനുള്ള ഗ്യാസ്‌ ഉൽപ്പാദിപ്പിക്കാനാവും. 17,000 രൂപ മുതലാണ്‌ നിർമാണച്ചെലവ്‌. 

സബ്‌ഡിഡിയുണ്ടെങ്കിലും സർക്കാർസഹായം ഉയർത്തിയാൽ കൂടുതൽ കർഷകർ പ്ലാന്റ്‌ സ്ഥാപിക്കാൻ രംഗത്തുവരും. ബയോഗ്യാസ്‌ പ്ലാന്റുകൾ മാലിന്യസംസ്‌കരണ രംഗത്ത്‌ വലിയ സംഭാവനയാണ്‌ നൽകുന്നത്‌. പ്ലാന്റിന്റെ ഭാഗമായുള്ള സ്ലെറിയും ജൈവവളങ്ങളും കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നു. ഫാമിന്‌ അകലെയുള്ള വീട്ടുകാർക്കും പൈപ്പുവഴി ഗ്യാസ്‌ എത്തിക്കാനാകും. 

കർണാടകത്തിലും മറ്റും ഗ്യാസ്‌, സിലിണ്ടറിനകത്ത്‌ നിറയ്‌ക്കുന്നതിനുള്ള സംവിധാനമുണ്ട്‌. ഇത്‌ സാധ്യമായാൽ ബയോഗ്യാസ്‌ ഉൽപ്പാദന രംഗത്ത്‌ കുതിച്ചുചാട്ടമുണ്ടാകും.കേരളത്തിലെ മുഴുവൻ പന്നിഫാമുകളിലും രണ്ട്‌ വർഷത്തിനകം ബയോഗ്യാസ്‌ പ്ലാന്റ്‌ സ്ഥാപിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന്‌ കേരള പിഗ്‌ ഫാർമേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ടി എം ജോഷി പറഞ്ഞു. സംസ്ഥാനത്ത്‌ പന്ത്രണ്ടായിരത്തോളം പന്നിക്കർഷകരുണ്ട്‌. 1,500 ഫാമുകളിൽമാത്രമാണ്‌ പ്ലാന്റുള്ളത്‌. മലിനീകരണനിയന്ത്രണ ബോർഡിന്റെ കർശന നിബന്ധന കാരണം ഭൂരിപക്ഷം കർഷകർക്കും ഫാം ലൈസൻസ്‌ ലഭിക്കുന്നില്ല. നിബന്ധനകളിൽ ഇളവുവരുത്തുന്നതിനുള്ള ശ്രമത്തിലാണ്‌ അസോസിയേഷൻ.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!