Breaking News
താലൂക്കാസ്പത്രി ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കൽ വൈകുന്നതിന് പിന്നിൽ റവന്യൂ വകുപ്പെന്ന് ആരോപണം

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി വൈകാൻ കാരണം റവന്യൂ വകുപ്പിന്റെ വീഴ്ചയെന്ന് ആരോപണം. പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ആസ്പത്രി സ്ഥലത്തിന് അതിരു കല്ലുകളിടുന്നത് റവന്യൂ വകുപ്പ് വൈകിപ്പിക്കുന്നതാണ് കേസും നിർമാണം തടസ്സപ്പെടുത്തലുമെല്ലാം ഉണ്ടാകുന്നതിനു പിന്നിലെന്നാണ് ആക്ഷേപമുയരുന്നത്.
ജില്ലാ സർവേയർ അളന്ന് തിട്ടപ്പെടുത്തി വില്ലേജ് ഓഫീസിലെ ഫീൽഡ് മെഷർമെന്റ് ബുക്കിലെ പ്ലാനുമായി ഒത്തുനോക്കി അതിരുകൾ നിർണയിച്ച സ്ഥലം ആരോഗ്യവകുപ്പിന്മാർക്ക് ചെയ്ത് നല്‌കേണ്ടത് റവന്യൂ വകുപ്പാണ്. എന്നാൽ, ബ്ലോക്ക് പഞ്ചായത്തുമായി അതിര് പങ്കിടുന്ന ഭാഗത്ത് ഏകദേശം 35 മീറ്ററോളം നീളത്തിൽ അതിരുകല്ലുകൾ സ്ഥാപിക്കാത്തതാണ് കഴിഞ്ഞ ദിവസം പ്രശ്‌നങ്ങൾക്കിടയാക്കിയത്.
മുൻപ് ഹൈക്കോടതിയെ സമീപിച്ച വ്യക്തികൾ നല്കിയ ഹർജിയിൽ അതിർ പ്രശ്‌നമായിരുന്നില്ല ചൂണ്ടിക്കാട്ടിയത്. വീടുകളിലേക്കുള്ള വഴി തടസ്സപ്പെടുത്തിയാൺ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, ആസ്പത്രി ഭൂമിയിലൂടെ പൊതു വഴികളില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും എതിർ സത്യവാങ്ങ് മൂലം നല്കിയതോടെ വ്യക്തികൾ സമ്പാദിച്ച സ്റ്റേ ഹൈക്കോടതി തന്നെ നീക്കുകയും ചെയ്തിരുന്നു.
അതേസമയം, വ്യക്തികൾ നല്കിയതിന് സമാനമായ ആരോപണമുന്നയിച്ച് ആസ്പത്രി വികസന സമിതിയിലെ 11 അംഗങ്ങൾ ഒപ്പിട്ട കത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് നല്കിയിട്ടുണ്ട്. അതിർത്തി മാർക്ക് ചെയ്ത ശേഷം ആസ്പത്രി സ്ഥലത്ത് ഓക്‌സിജൻ പ്ലാന്റ് ”ഒതുക്കി” സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കെ. ശശീന്ദ്രൻ മാസ്റ്റർ (സി.പി.എം), കെ. ജയപ്രകാശ് (ബി.ജെ.പി), പൂക്കോത്ത് അബൂബക്കർ (കോൺഗ്രസ്), ജോസഫ് കോക്കാട്ട് (കേ.കോൺ.(ബി)), എസ്.എം.കെ. മുഹമ്മദലി (ജനപക്ഷം), പി.എസ്. മാത്യു (കേ.കോൺ.(ജെ)), ജോഷി തോമസ് മഞ്ഞപ്പള്ളി (കേ.കോൺ. (മാണി)), എ.കെ. ഇബ്രാഹിം (എൽ.ജെ.ഡി), കെ. വിനോദ്കുമാർ (സി.പി.എം), ടി.പി. പവിത്രൻ എൻ.സി.പി), അരിപ്പയിൽ മുഹമ്മദ് ഹാജി (ലീഗ്) എന്നിവരാണ് ബ്ലോക്ക് പ്രസിഡന്റിന് കത്ത് നല്കിയത്. എന്നാൽ, സി.പി.ഐ പ്രതിനിധി കത്തിൽ ഒപ്പിട്ടിട്ടില്ല.
ആസ്പത്രി വിഷയത്തിൽ സി.പി.എം പേരാവൂർ ഏരിയാക്കമ്മറ്റിയിൽ ഭിന്നതയുണ്ടെന്നാണ് കത്തിൽ ഏരിയാക്കമ്മറ്റിയംഗമടക്കം രണ്ട് സി.പി.എം പ്രതിനിധികൾ ഒപ്പിട്ടതോടെ പുറത്ത് വന്നതെന്ന് ആസ്പത്രി വികസന സമിതി ആരോപിക്കുന്നു. അതിരുകല്ലുകൾ സ്ഥാപിച്ച ശേഷം ആസ്പത്രി ഭൂമിയിൽ പ്ലാന്റ് സ്ഥാപിക്കുന്നത് പുന:രാരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. മുൻപ് തീരുമാനിച്ച സ്ഥലത്ത് തന്നെ പ്ലാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്