Connect with us

Breaking News

സ്കൂളുകളിൽ മൊബൈൽ ഫോൺ വിലക്കി സർക്കാർ

Published

on

Share our post

തിരുവനന്തപുരം: സ്കൂളുകളിൽ കുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിന് കർശനവിലക്കുമായി സർക്കാർ. സ്കൂൾവളപ്പിലും ക്ലാസ്‌മുറിക്കുള്ളിലും കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നാണ് സർക്കാർതലത്തിലെ തീരുമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾകുട്ടികളെ അധ്യയനവേളയിൽ മറ്റു പരിപാടികൾക്ക് പങ്കെടുപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു. പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മേലിൽ മറ്റൊരു പരിപാടികൾക്കും കുട്ടികളെ പങ്കെടുപ്പിക്കാൻ അനുമതി നൽകില്ല.

മൊബൈൽ ഉപയോഗം വിലക്കി നേരത്തേ സർക്കുലർ ഇറക്കിയിരുന്നു. കോവിഡിനെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കും അധ്യാപകരുമായുള്ള ആശയവിനിമയത്തിനും മൊബൈൽ ഒഴിവാക്കാനാകാത്ത സാഹചര്യമുണ്ടായി. ഇപ്പോൾ അതിന്റെ ആവശ്യമില്ല. മൊബൈൽഫോൺ ഉപയോഗംകൊണ്ട് കുട്ടികൾക്ക് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നുണ്ട്. ഇക്കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഖാദർ കമ്മിറ്റി ശുപാർശയനുസരിച്ചുള്ള സ്കൂൾ ഏകീകരണം നടപ്പാക്കാൻ ഈവർഷംതന്നെ നടപടികൾ പൂർത്തിയാക്കും. മൂന്നു ഡയറക്ടറേറ്റുകളും ഡി.ജി.ഇ.യുടെ പരിധിയിൽ വന്നുകഴിഞ്ഞു. പന്ത്രണ്ടാംക്ലാസുവരെയുള്ള സ്കൂളുകളുടെ മേധാവിയായി പ്രിൻസിപ്പലിനെയും പ്രധാനധ്യാപകരെ വൈസ് പ്രിൻസിപ്പലായും നിയമിച്ചു. ഇക്കാര്യങ്ങളിൽ കെ.ഇ. ആറിലും ഭേദഗതി വരുത്തി. ജോലിഭാരം കണക്കിലെടുത്ത് പ്രിൻസിപ്പലിന്റെ അധ്യയനം എട്ടുപിരീയഡാക്കി നിജപ്പെടുത്തി. ഏകോപനം പൂർണമാക്കാൻ സെപ്ഷ്യൽ റൂളടക്കമുള്ള നടപടികൾക്ക് കോർകമ്മിറ്റി രൂപവത്കരിച്ചതായും മന്ത്രി പറഞ്ഞു.

അക്ഷരമാല പാഠപുസ്തകങ്ങളിൽ

ഈ അധ്യയനവർഷത്തെ മലയാള പാഠപുസ്തകങ്ങളിൽ അക്ഷരമാല നൽകും. ഒന്നാംക്ലാസിലെ ഭാഗം മൂന്നിലും രണ്ടാംക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തും. ഇതുൾപ്പെടുത്തിയ പുസ്തകങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളോടെ വിതരണംചെയ്യും. സ്കൂളുകളിൽ ജെൻഡർ യൂണിഫോം അടിച്ചേൽപ്പിക്കില്ല. അപേക്ഷിക്കുന്ന സ്കൂളുകളിൽ അടിസ്ഥാനസൗകര്യം ഉറപ്പാക്കി ആൺ-പെൺ പ്രവേശനം ഉറപ്പാക്കും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!