Connect with us

Breaking News

മാതൃകാപരം സാന്ത്വന പ്രവർത്തനം; ദുരന്തബാധിത പ്രദേശങ്ങളിൽ സഹായഹസ്തവുമായി സന്നദ്ധ സംഘടനകൾ

Published

on

Share our post

പേരാവൂർ: ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ സേവനങ്ങളുമായെത്തുന്ന വിവിധ സന്നദ്ധ സംഘടനകളുടെ സജീവ ഇടപെടൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി. തെറ്റുവഴി കൃപാഭവൻ, തൊണ്ടിയിൽ ടൗൺ, നിടുംപൊയിൽ ടൗൺ, നിടുംപുറംചാൽ, പൂളക്കുറ്റി, ചെക്കേരി, കറ്റിയാട്, പുതുശേരിപ്രദേശങ്ങളിൽ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരാണ് തിങ്കളാഴ്ച രാത്രി മുതൽ തന്നെ രംഗത്തുള്ളത്.

ദുരന്തനിവാരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനത്തിലും ശുചീകരണത്തിലും ഇവർ പങ്കാളികളായി. സേവാഭാരതി, ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്, യൂത്ത് ലീഗ് വൈറ്റ് ഗാർഡ്, പോപ്പുലർ ഫ്രണ്ട് റെസ്‌ക്യൂ ആൻഡ് റിലീഫ് ടീം, യൂത്ത് കോൺഗ്രസ്, എ.ഐ.വൈ.എഫ്, വ്യാപാരി സംഘടനകൾ, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, പ്രവർത്തകർ, സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവർ രാത്രിയും പകലുമെന്നില്ലാതെ ദുരന്തബാധിത പ്രദേശങ്ങളിലുണ്ട്.

പേരാവൂർ, ചിറ്റാരിപ്പറമ്പ് സേവാഭാരതി നടത്തിയ പ്രവർത്തനങ്ങൾക്ക്സോജൻലാൽ ശർമ, വിപിൻ ദാസ് എടയാർ, ശരത് വേക്കളം, ജിതീഷ് വേക്കളം, കെ.എസ്. രാജേഷ്, ഭാഗ്യരാജ്, ശ്രീജിത്ത്, പി.കെ. ഷിനിൽ തുടങ്ങിയവർ നേതൃത്വം നല്കി. ഡി.വൈ.എഫ്.ഐ പേരാവൂർ, ഇരിട്ടി, മട്ടന്നൂർ, പിണറായി യൂണിറ്റുകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് മുഹമ്മദ് അഫ്‌സൽ, സരിൻ ശശി, കെ.ജി. ദിലീപ്, പി.എം. അഖിൽ, പി. രഗിലാഷ്, എം.എസ്. അമൽ, ടി. സനേഷ്, അമീർ ഫൈസൽ എന്നിവർ നേതൃത്വം നല്കി.

പേരാവൂർ മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരായ നസീർ നല്ലൂർ, അജ്മൽ ആറളം, ഷമീൽ മാത്രക്കൽ, പൂക്കോത്ത് റജീന സിറാജ്, സി.പി. ഷഫീഖ്, സലാം മുഴക്കുന്ന്, ഹാരിസ് പെരിയത്തിൽ, ബി.കെ. സക്കരിയ എന്നിവരും എ.ഐ.വൈ.എഫ് പ്രവർത്തകരായ കെ.വി. രജീഷ്, ശങ്കർ സ്റ്റാലിൻ, സന്തോഷ് പാലയ്ക്കൽ, ഇ.കെ. പ്രജീഷ്, എം.വി. രാജേഷ്, സി. സന്തോഷ്, ആല്ബർട്ട് ജോസ്, രാഹുൽ ചന്ദ്രൻ എന്നിവരും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് എ.കെ. അബ്ദുൾ ഖാദർ, എം.വി. റാസിഖ്, ഫിറോസ് ഉളിയിൽ, മിജ്‌ലാസ് ചാക്കാട്, റിയാസ് നാലകത്ത്, റാഷിദ് ആറളം എന്നിവർ നേതൃത്വം നല്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ വി.എം. രഞ്ജുഷ, നൂറുദ്ദീൻ മുള്ളേരിക്കൽ, ജോബി, അജ്‌നാസ് പടിക്കലക്കണ്ടി എന്നിവരും സേവനരംഗത്ത് സജീവമായിരുന്നു.

ചെങ്കൽ തൊഴിലാളി യൂണിയൻ (സി.ടി.ഡി.സി) കൊട്ടംചുരം യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് മുജീബ് വടക്കിനിയകത്ത്, പി.വി. വിനോദ്, ജോയി പിയൂസ്, ബിജു തുടങ്ങിയവർ നേതൃത്വം നല്കി.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!