Connect with us

Breaking News

പെൻഷൻകാർക്കും പെരുമാറ്റച്ചട്ടം; ഗുരുതരമായ കുറ്റകൃത്യങ്ങൾ സ്ഥാപിക്കപ്പെട്ടാൽ പെൻഷൻ തടയും

Published

on

Share our post

തിരുവനന്തപുരം: പെൻഷൻകാരെ നല്ലവഴിക്കു നടത്താൻ സർക്കാർ ഇടപെടുന്നു. സർക്കാർ പെൻഷകാർ ഗുരുതരമായ പെരുമാറ്റദൂഷ്യത്തിനു കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പെൻഷൻ തടഞ്ഞുവെക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള സർവീസ് ചട്ടം ദേദഗതി ചെയ്തു. കെ.എസ്.ആർ. മൂന്നാംഭാഗത്തിൽ 2, 3, 59 എന്നീ ചട്ടങ്ങളാണ് ധനകാര്യവകുപ്പ് ജൂലായ് നാലിന്റെ ഉത്തരവിലൂടെ ഭേദഗതി വരുത്തിയത്.

സർവീസ്‌കാലത്ത് വരുത്തിയ സാമ്പത്തികനഷ്ടം പെൻഷനിൽനിന്ന് ഈടാക്കുന്നതിനുള്ള വ്യവസ്ഥകളും ഇതിലുൾപ്പെടുത്തി. ജീവനക്കാരുടെ ഗ്രാറ്റ്വിറ്റിയിൽ നിന്നാണ് സാമ്പത്തികനഷ്ടം സർക്കാർ ഈടാക്കിയിരുന്നത്. പെൻഷനിൽനിന്ന് നഷ്ടം ഈടാക്കാനുള്ള ശ്രമങ്ങൾ കുറ്റാരോപിതർ കോടതിയെ സമീപിച്ച് തടഞ്ഞിരുന്നു.

പെൻഷൻകാരുടെ പെരുമാറ്റദൂഷ്യം തടയാനുള്ള ചട്ടം രണ്ടിന്റെ ഭേദഗതിയിലുള്ള ഉത്തരവിലാണ് വിവാദ പരാമർശങ്ങളുള്ളത്. ഭാവിയിലുള്ള നല്ല പെരുമാറ്റം ഉറപ്പാക്കണമെന്ന വ്യവസ്ഥയിലാണ് പെൻഷൻ നൽകുന്നതെന്നും പെൻഷൻകാർക്കെതിരേ ഗുരുതരമായ പെരുമാറ്റദൂഷ്യം സ്ഥാപിക്കപ്പെടുമ്പോൾ സർക്കാരിന് പെൻഷനോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ തടഞ്ഞുവെക്കുകയോ പിൻവലിക്കുകയോ ചെയ്യാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു.

പെൻഷനായശേഷമുള്ള പെരുമാറ്റമാണ് കണക്കിലെടുക്കുന്നത്. സർവീസിലിരിക്കുമ്പോൾ നടന്ന സംഭവത്തിന് ഈ ചട്ടം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ശിക്ഷ വരുന്ന വഴി

  • പെൻഷനറെ കോടതി ശിക്ഷിക്കുകയോ ഗുരുതരമായി കുറ്റകൃത്യത്തിന് 30 ദിവസത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയോ ചെയ്താൽ ഈ വിവരം ജയിൽ സൂപ്രണ്ട്/ സ്റ്റേഷൻ ഹൗസ് ഓഫീസർ/ ജില്ലാതല നിയമ ഓഫീസർ എന്നിവർ ട്രഷറി ഡയറക്ടറെ അറിയിക്കണം.
  • വിധിന്യായത്തിന്റെ പകർപ്പ്, പെൻഷനറുടെ വിശദവിവരം, കേസിന്റെ മറ്റു വിവരങ്ങൾ എന്നിവ സഹിതം വിശദമായ റിപ്പോർട്ട് ട്രഷറി ഡയറക്ടർ ധനകാര്യവകുപ്പിനെ അറിയിക്കണം.
  • ധനകാര്യവകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകി പെൻഷനറുടെ വിശദീകരണം പരിഗണിച്ചശേഷം പബ്ലിക് സർവീസ് കമ്മിഷനുമായി കൂടിയാലോചിച്ച് ശിക്ഷാകാലയളവിലും പെൻഷൻ നൽകുന്ന വിഷയത്തിലും ഉത്തരവ് പുറപ്പെടുവിക്കണം.

വിരമിച്ചശേഷവും വകുപ്പുതല നടപടികൾ തുടരാം

  • സർവീസിലിരിക്കുമ്പോൾ ആരംഭിച്ച വകുപ്പുതല നടപടികൾ വിരമിക്കുമ്പോഴും തീർപ്പാക്കിയില്ലെങ്കിൽ വിരമിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാം
  • സർവീസിലിരിക്കുമ്പോൾ അച്ചടക്കനടപടി ആരംഭിച്ച അതേ അധികാര സ്ഥാനത്തിനുതന്നെ നടപടികൾ തുടരാം. എന്നാൽ, പെൻഷനിൽനിന്ന് തുക കുറവുചെയ്യുന്നതിനുള്ള അധികാരം സർക്കാരിനാണ്. ശിക്ഷയായി പെൻഷൻ ഭാഗികമായോ പൂർണമായോ താത്കാലികമായോ സ്ഥിരമായോ പിൻവലിക്കാം.
  • വിരമിച്ച് ഒരുവർഷത്തിനുള്ളിൽ അച്ചടക്ക നടപടികൾ പൂർത്തിയാക്കണം.
  • ഒന്നിലധികം വകുപ്പുതല അച്ചടക്കനടപടികൾ നേരിടുന്ന ജീവനക്കാരൻ വിരമിച്ചശേഷം എല്ലാനടപടികളും ഒരുമിച്ച് പരിഗണിച്ച് തീർപ്പുകല്പിക്കണം.

നാലുവർഷത്തിനുള്ളിൽ നടപടി ആരംഭിക്കാം

  • വിരമിച്ചശേഷമാണ് സർവീസ് കാലത്ത് വരുത്തിയ കുറ്റകൃത്യം കണ്ടെത്തുന്നതെങ്കിൽ സംഭവം നടന്ന് നാലുവർഷം കഴിയരുത്. നാലുവർഷം കഴിഞ്ഞ കേസുകളിൽ നടപടിക്കായി സർക്കാരിന്റെ മുൻകൂർ അനുമതി തേടണം.
  • അനധികൃത ഹാജരില്ലായ്മയിൽ തുടരുന്ന ജീവനക്കാരനെതിരേ അച്ചടക്കനടപടി സ്വീകരിച്ച് സർവീസിൽനിന്ന് നീക്കംചെയ്യണം.
  • അച്ചടക്കനടപടിക്ക് വിധേയമാകാതെ പെൻഷൻ ആനുകൂല്യം നൽകണമെങ്കിൽ സർക്കാരിനുണ്ടാകുന്ന ബാധ്യത ഉത്തരവാദികളായ മേലുദ്യോഗസ്ഥരിൽനിന്ന് ഈടാക്കണം.

Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!