Breaking News
പെൻഷൻകാർക്കും പെരുമാറ്റച്ചട്ടം; ഗുരുതരമായ കുറ്റകൃത്യങ്ങൾ സ്ഥാപിക്കപ്പെട്ടാൽ പെൻഷൻ തടയും

തിരുവനന്തപുരം: പെൻഷൻകാരെ നല്ലവഴിക്കു നടത്താൻ സർക്കാർ ഇടപെടുന്നു. സർക്കാർ പെൻഷകാർ ഗുരുതരമായ പെരുമാറ്റദൂഷ്യത്തിനു കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പെൻഷൻ തടഞ്ഞുവെക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള സർവീസ് ചട്ടം ദേദഗതി ചെയ്തു. കെ.എസ്.ആർ. മൂന്നാംഭാഗത്തിൽ 2, 3, 59 എന്നീ ചട്ടങ്ങളാണ് ധനകാര്യവകുപ്പ് ജൂലായ് നാലിന്റെ ഉത്തരവിലൂടെ ഭേദഗതി വരുത്തിയത്.
സർവീസ്‌കാലത്ത് വരുത്തിയ സാമ്പത്തികനഷ്ടം പെൻഷനിൽനിന്ന് ഈടാക്കുന്നതിനുള്ള വ്യവസ്ഥകളും ഇതിലുൾപ്പെടുത്തി. ജീവനക്കാരുടെ ഗ്രാറ്റ്വിറ്റിയിൽ നിന്നാണ് സാമ്പത്തികനഷ്ടം സർക്കാർ ഈടാക്കിയിരുന്നത്. പെൻഷനിൽനിന്ന് നഷ്ടം ഈടാക്കാനുള്ള ശ്രമങ്ങൾ കുറ്റാരോപിതർ കോടതിയെ സമീപിച്ച് തടഞ്ഞിരുന്നു.
പെൻഷൻകാരുടെ പെരുമാറ്റദൂഷ്യം തടയാനുള്ള ചട്ടം രണ്ടിന്റെ ഭേദഗതിയിലുള്ള ഉത്തരവിലാണ് വിവാദ പരാമർശങ്ങളുള്ളത്. ഭാവിയിലുള്ള നല്ല പെരുമാറ്റം ഉറപ്പാക്കണമെന്ന വ്യവസ്ഥയിലാണ് പെൻഷൻ നൽകുന്നതെന്നും പെൻഷൻകാർക്കെതിരേ ഗുരുതരമായ പെരുമാറ്റദൂഷ്യം സ്ഥാപിക്കപ്പെടുമ്പോൾ സർക്കാരിന് പെൻഷനോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ തടഞ്ഞുവെക്കുകയോ പിൻവലിക്കുകയോ ചെയ്യാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു.
പെൻഷനായശേഷമുള്ള പെരുമാറ്റമാണ് കണക്കിലെടുക്കുന്നത്. സർവീസിലിരിക്കുമ്പോൾ നടന്ന സംഭവത്തിന് ഈ ചട്ടം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ശിക്ഷ വരുന്ന വഴി
- പെൻഷനറെ കോടതി ശിക്ഷിക്കുകയോ ഗുരുതരമായി കുറ്റകൃത്യത്തിന് 30 ദിവസത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയോ ചെയ്താൽ ഈ വിവരം ജയിൽ സൂപ്രണ്ട്/ സ്റ്റേഷൻ ഹൗസ് ഓഫീസർ/ ജില്ലാതല നിയമ ഓഫീസർ എന്നിവർ ട്രഷറി ഡയറക്ടറെ അറിയിക്കണം.
- വിധിന്യായത്തിന്റെ പകർപ്പ്, പെൻഷനറുടെ വിശദവിവരം, കേസിന്റെ മറ്റു വിവരങ്ങൾ എന്നിവ സഹിതം വിശദമായ റിപ്പോർട്ട് ട്രഷറി ഡയറക്ടർ ധനകാര്യവകുപ്പിനെ അറിയിക്കണം.
- ധനകാര്യവകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകി പെൻഷനറുടെ വിശദീകരണം പരിഗണിച്ചശേഷം പബ്ലിക് സർവീസ് കമ്മിഷനുമായി കൂടിയാലോചിച്ച് ശിക്ഷാകാലയളവിലും പെൻഷൻ നൽകുന്ന വിഷയത്തിലും ഉത്തരവ് പുറപ്പെടുവിക്കണം.
വിരമിച്ചശേഷവും വകുപ്പുതല നടപടികൾ തുടരാം
- സർവീസിലിരിക്കുമ്പോൾ ആരംഭിച്ച വകുപ്പുതല നടപടികൾ വിരമിക്കുമ്പോഴും തീർപ്പാക്കിയില്ലെങ്കിൽ വിരമിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാം
- സർവീസിലിരിക്കുമ്പോൾ അച്ചടക്കനടപടി ആരംഭിച്ച അതേ അധികാര സ്ഥാനത്തിനുതന്നെ നടപടികൾ തുടരാം. എന്നാൽ, പെൻഷനിൽനിന്ന് തുക കുറവുചെയ്യുന്നതിനുള്ള അധികാരം സർക്കാരിനാണ്. ശിക്ഷയായി പെൻഷൻ ഭാഗികമായോ പൂർണമായോ താത്കാലികമായോ സ്ഥിരമായോ പിൻവലിക്കാം.
- വിരമിച്ച് ഒരുവർഷത്തിനുള്ളിൽ അച്ചടക്ക നടപടികൾ പൂർത്തിയാക്കണം.
- ഒന്നിലധികം വകുപ്പുതല അച്ചടക്കനടപടികൾ നേരിടുന്ന ജീവനക്കാരൻ വിരമിച്ചശേഷം എല്ലാനടപടികളും ഒരുമിച്ച് പരിഗണിച്ച് തീർപ്പുകല്പിക്കണം.
നാലുവർഷത്തിനുള്ളിൽ നടപടി ആരംഭിക്കാം
- വിരമിച്ചശേഷമാണ് സർവീസ് കാലത്ത് വരുത്തിയ കുറ്റകൃത്യം കണ്ടെത്തുന്നതെങ്കിൽ സംഭവം നടന്ന് നാലുവർഷം കഴിയരുത്. നാലുവർഷം കഴിഞ്ഞ കേസുകളിൽ നടപടിക്കായി സർക്കാരിന്റെ മുൻകൂർ അനുമതി തേടണം.
- അനധികൃത ഹാജരില്ലായ്മയിൽ തുടരുന്ന ജീവനക്കാരനെതിരേ അച്ചടക്കനടപടി സ്വീകരിച്ച് സർവീസിൽനിന്ന് നീക്കംചെയ്യണം.
- അച്ചടക്കനടപടിക്ക് വിധേയമാകാതെ പെൻഷൻ ആനുകൂല്യം നൽകണമെങ്കിൽ സർക്കാരിനുണ്ടാകുന്ന ബാധ്യത ഉത്തരവാദികളായ മേലുദ്യോഗസ്ഥരിൽനിന്ന് ഈടാക്കണം.
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്